
Building being demolished in Kuwait 29/01/26 : കുവൈത്തിൽ മലയാളികൾ താമസിക്കുന്ന പത്തോളം കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നു, നൂറുകണക്കിന് പ്രവാസികൾ നിരാശയിൽ
ജലീബ് അൽ-ഷൂയൂഖ് പ്രദേശത്ത് പത്തോളം കെട്ടിടങ്ങൾ കൂടി പൊളിച്ചുനീക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി ഒരുങ്ങുകയാണ്.
കുവൈത്തിൽ മലയാളികൾ താമസിക്കുന്ന പത്തോളം കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നു, നൂറുകണക്കിന് പ്രവാസികൾ നിരാശയിൽ
കെട്ടിട നിർമ്മാണ ചട്ടങ്ങളും ഭൂവിനിയോഗ നിയമങ്ങളും ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന ജലീബ് അൽ-ഷൂയൂഖ് പ്രദേശത്ത് പത്തോളം കെട്ടിടങ്ങൾ കൂടി പൊളിച്ചുനീക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി ഒരുങ്ങുകയാണ്. അടുത്ത ആഴ്ചയോടുകൂടി പൊളിച്ചുമാറ്റൽ നടപടികൾ ആരംഭിക്കുമെന്നാണ് മുനിസിപ്പൽ അധികൃതർ അറിയിച്ചത്.
മലയാളികളുടെ പ്രധാന ആശ്രയം
റെസിഡൻഷ്യൽ ഏരിയകളിലെ ഭൂവിനിയോഗം നിയന്ത്രിക്കുന്നതിനും കെട്ടിട ലംഘനങ്ങൾ പരിഹരിക്കുന്നതിനുമുള്ള കുവൈത്ത് മുനിസിപ്പാലിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. മലയാളികളടക്കമുള്ള പ്രവാസികൾക്ക് പ്രധാന ആശ്രയമായ ജലീബ് അൽ-ഷൂയൂഖിലെ താമസ സൗകര്യങ്ങളിൽ ഈ നടപടി കാര്യമായ സ്വാധീനം ചെലുത്തും. കുറഞ്ഞ വാടകയ്ക്ക് താമസസൗകര്യം ലഭ്യമാകുന്ന ഇത്തരം കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് സാധാരണക്കാരായ തൊഴിലാളികളെ സാരമായി ബാധിക്കും.
Jleeb Al Shuyoukh photo Credit: Asianet News
പ്രവാസികൾക്ക് വൻ വെല്ലുവിളി
പത്തോളം കെട്ടിടങ്ങൾ ഒരേസമയം പൊളിച്ചുമാറ്റുന്നത് അവിടെ താമസിക്കുന്ന നൂറുകണക്കിന് ആളുകളെ ബാധിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ പുതിയ താമസസ്ഥലം കണ്ടെത്തുക എന്നത് പ്രവാസികളെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. നിലവിലുള്ള കെട്ടിടങ്ങൾ കുറയുന്നതോടെ പ്രദേശത്തെ മറ്റ് താമസസൗകര്യങ്ങൾക്ക് ഡിമാൻഡ് കൂടുകയും അത് വാടക വർദ്ധനവിലേക്ക് നയിക്കുകയും ചെയ്തേക്കാം.
കെട്ടിടം ജീർണ്ണാവസ്ഥയിൽ
പൊതുമരാമത്ത് മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടുകളിൽ ഈ കെട്ടിടങ്ങൾ ജീർണാവസ്ഥയിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, പരിശോധനയിൽ ഈ കെട്ടിടങ്ങളിൽ പലതും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതായും കണ്ടെത്തി. ഈ സാഹചര്യത്തിലാണ്, ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട മുനിസിപ്പൽ വകുപ്പുകൾ നിർബന്ധിതമായത്.
കുവൈത്തിലെ ജനവാസ മേഖലകളെ കൂടുതൽ ക്രമീകൃതമാക്കാനും സുരക്ഷിതമാക്കാനുമുള്ള വലിയൊരു പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. നഗരസഭയുടെ അനുമതിയില്ലാതെ കെട്ടിടങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതും, ജനസാന്ദ്രതയേറിയ ഇടങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും കർശനമായി തടയുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
പോലീസ് സുരക്ഷ ഉറപ്പാക്കും
മുനിസിപ്പൽ വകുപ്പുകൾ ഇതിനോടകം തന്നെ കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. താമസക്കാരെ ഒഴിപ്പിക്കുന്നതിനും പൊളിക്കൽ പ്രക്രിയ സുഗമമാക്കുന്നതിനും ആവശ്യമായ പോലീസ് സുരക്ഷയും ഉറപ്പാക്കും. അതേസമയം ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവർ കെട്ടിടങ്ങളുടെ നിയമസാധുത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. മുനിസിപ്പാലിറ്റിയുടെ കർശന പരിശോധനകൾ തുടരുന്ന സാഹചര്യത്തിൽ, അനധികൃത താമസസ്ഥലങ്ങളിൽ നിന്ന് മാറി നിയമവിധേയമായ ഇടങ്ങൾ കണ്ടെത്തുന്നത് ഭാവിയിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും.
English Summary : The move is part of a larger plan to make residential areas in Kuwait more orderly and safe. Authorities warn that changes to buildings without permission from the municipality and non-compliance with safety standards in densely populated areas will be strictly prohibited.
Kerala Weather 30/04/26 : കേരളത്തിൽ ഇന്നും മഴ സാധ്യത ; മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
കടുത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ ഇന്നും (വ്യാഴം ) വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് (Yellow alert) കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, പുറത്തുനിന്ന് വൈദ്യുതി ലഭിക്കുന്നതോടൊപ്പം വേനൽ മഴയും ലഭിക്കുന്നതോടെ ലോഡ്ഷെഡ്ഡിങ്ങ് വേണ്ടിവരുന്നില്ലെന്നാണ് KSEB വിലയിരുത്തൽ. എങ്കിലും പലയിടത്തും വൈദ്യുതി തടസം ഉണ്ട്.
വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
അതേസമയം, വടക്കൻ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 39.3 ഡിഗ്രി സെൽഷ്യസ് ആണ്. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനിലയായ 37. 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 ജില്ലകൾക്ക് നൽകിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വ്യാപകമായ വേനൽ മഴ ലഭിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞദിവസം തെക്കൻ ജില്ലകളിൽ ലഭിച്ചത് പോലുള്ള വടക്കൻ കേരളത്തിൽ പ്രതീക്ഷിക്കേണ്ട. എങ്കിലും ഒറ്റപ്പെട്ട മഴ ലഭിക്കും.
കോട്ടയം ജില്ലയിൽ ഇന്നലെ ശക്തമായ മഴ പെയ്തു. കാറ്റിലും മഴയിലും നാശനഷ്ടം ഉണ്ടായി. കോട്ടയം ജില്ലയിൽ വീട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 30 വരെ മഴയുടെ കണക്ക്. മീനച്ചിൽ റെയിൻ റിവർ മേണിറ്റിറിംഗ് നെറ്റ് വർക്കിൻ്റെ മാപിനികളിൽ രേഖപ്പെടുത്തിയത്.
Meenachil River and Rain Monitoring Network
MRRM
Rainfall (mm)
2026 April 30 at 8.30 am (Last 24 hours)
✔️Poonjar Thekkekara panchayat
✅Kunnonny Pottankudy 13.6
✅Peringulam Chattampi 62.60
✅Kadaladimattam Oliyani 19.60
✅Pathampuzha 9.00
✅Poonjar Thekkekara Town 25.20
✔️Meenachil panchayat
✅Parappally 17.08
✅Pankapattu 45.4
✔️Pala municipality
✅Pala 19.63
✅Kannadiyurumbu 25.6
✅Arunapuram 8.6
✅12th mile 14.4
✔️Melukavu panchayat
✅Melukavu 15.67
✔️Thidanad panchayat
✅Chemmalamattam 10.40
✅Pathazha 52.3
✅Uttupara 14.2
✔️Bharananganam panchayat
✅Bharananganam 63.20
✅Ullanad 17.8
✔️Moonnilavu panchayat
✅Mankombu Temple Anganvadi 26.42
✔️Kidangoor panchayat
✅Kattachira
4.4
✔️Poonjar panchayat
✅Valathook 9
✅Maniamkunnu 15.6
✅Chennad 5.8
✔️Thalappalam panchayat
✅Narianganam 38.4
✔️Teekoy panchayat
✅Eriyattupara 59.6
✅Kattupara 21.6
✔️Erattupetta
✅kondoor 68.2
English Summary : Relief from Heat as Summer Rains Lash Kerala. The recent summer showers have brought a slight dip in temperatures across Kerala, providing much-needed relief from the intense heat. However, the heavy rains accompanied by strong winds have also caused significant damage in several areas, including Idukki. The Meteorological Department has issued a forecast stating that strong summer rains are expected to continue through May 2nd.





