Newsroom
Gaza weather 09/12/25 : ഗസ്സയില്‍ ശൈത്യക്കാറ്റും മഴയും വരുന്നു, പ്രളയ സാധ്യത, ദുരിതത്തില്‍ അഭയാര്‍ഥികള്‍
Metbeat News

Gaza weather 09/12/25 : ഗസ്സയില്‍ ശൈത്യക്കാറ്റും മഴയും വരുന്നു, പ്രളയ സാധ്യത, ദുരിതത്തില്‍ അഭയാര്‍ഥികള്‍

Heavy rains are expected in the Gulf region and Gaza, with risks of flooding and lightning. Weather alerts warn of potential water intrusion in tents.

ഗസ്സയില്‍ ശൈത്യക്കാറ്റും മഴയും വരുന്നു, പ്രളയ സാധ്യത, ദുരിതത്തില്‍ അഭയാര്‍ഥികള്‍

ഗസ്സയില്‍ നാളെ (ബുധന്‍) മുതല്‍ ശക്തമായ മഴക്കും ശൈത്യക്കാറ്റിനും സാധ്യത. വെള്ളിയാഴ്ച വരെ ശൈത്യവും മഴയും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനമെന്ന് ഗസ്സ അധികൃതര്‍ പറയുന്നു. ഇതോടെ ഗസ്സയില്‍ കിടപ്പാടം നഷ്ടപ്പെട്ട് ടെന്റുകളില്‍ കഴിയുന്നവര്‍ ദുരിതത്തിലാണ്. ശൈത്യത്തെ നേരിടാന്‍ ശേഷിയുള്ള ടെന്റുകളോ മറ്റോ ഇല്ല. താല്‍ക്കാലിക ടെന്റുകള്‍ കാറ്റിലും മറ്റും നശിച്ച നിലയിലാണ്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശൈത്യത്തെ അതിജീവിക്കുമോയെന്ന ആശങ്ക യുനിസെഫും പങ്കുവച്ചു. 

തണുപ്പിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ടെന്റുകള്‍ ഗസ്സയിലില്ല. ഇസ്‌റാഈലിന്റെ വിലക്കുള്ളതിനാല്‍ ടെന്റുകളുമായി എത്തിയ വിദേശ രാജ്യങ്ങളുടെ ട്രക്കുകള്‍ റഫ അതിര്‍ത്തിയില്‍ അനുമതി കാത്ത് കഴിയുകയാണ്. 

കിഴക്കന്‍ മധ്യധരണ്യാഴി (Eastern Mediterranean) യില്‍ നിന്നുള്ള ശൈത്യക്കാറ്റാണ് മഴക്കും തണുപ്പിനും കാരണമാകുക. മധ്യധരണ്യാഴിയില്‍ നിന്നുള്ള ശൈത്യക്കാറ്റായ western disturbance ഉത്തരേന്ത്യയിലും ശൈത്യത്തിനും കശ്മിരിലും മറ്റും മഞ്ഞുവീഴ്ചയ്ക്കും ഇടയാക്കും. മധ്യധരണ്യാഴിയില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ശൈത്യക്കാറ്റിന് കാരണമാകുക.

ഗസ്സയിലും ഇസ്‌റാഈലിലും ഈജിപ്തിലും പകല്‍താപനില നാളെ മുതല്‍ ഗണ്യമായി കുറയും. രാത്രി താപനിലയില്‍ കുറവുണ്ടാകും. പകല്‍ മൂടിക്കെട്ടിയ അന്തരീക്ഷവും മഴയും പ്രതീക്ഷിക്കാമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു. വെള്ളിയാഴ്ചവരെ ഗള്‍ഫു മേഖലയില്‍ ഈ അന്തരീക്ഷസ്ഥിതി തുടരും. സൗദി അറേബ്യയില്‍ ഇന്നലെ മുതല്‍ മഴയും തണുത്ത കാറ്റും അനുഭവപ്പെടുന്നുണ്ട്. 

ഗള്‍ഫ് മേഖലയിലും ഗസ്സയിലും ശക്തമായ മഴക്കും സാധ്യതയുണ്ട്. മഴക്കൊപ്പം ഇടിമിന്നലും കാറ്റിനും സാധ്യത. റോഡുകളിലും മറ്റും വെള്ളക്കെട്ടിനും സാധ്യതയുണ്ട്. ഗസ്സയിലെ ടെന്റുകളില്‍ വെള്ളം കയറാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. മഴവെള്ളം ഒഴുകിപോകാന്‍ താല്‍ക്കാലിക ടെന്റുകളില്‍ സംവിധാനമില്ല. ്അതിനാല്‍ ടെന്റുകളില്‍ വെള്ളം കയറുന്ന സാഹചര്യം യുദ്ധത്തിന്റെ ഇരകള്‍ക്ക് ദുരിതമാകും. 

വരും മാസങ്ങളിലും ഗസ്സയിലും മറ്റും തണുപ്പ് വര്‍ധിക്കുന്നതിനാല്‍ സ്ഥിതി രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമാണ് തണുപ്പ് അസഹ്യമാകുക. 

സംവിധാനമൊരുക്കുമെന്ന് യു.എന്‍

ഗസ്സയില്‍ ശൈത്യകാലം മുന്നില്‍ക്കണ്ട് 234 ആരോഗ്യ കേന്ദ്രങ്ങള്‍ തുറന്നതായി യു.എന്‍ അറിയിച്ചു. വെടിനിര്‍ത്തലിനു മുന്‍പ് യു.എന്നിന്റെ നേതൃത്വത്തില്‍ 197 ആരോഗ്യ കേന്ദ്രങ്ങളുണ്ടായിരുന്നു. ഇത് 234 ആയി വര്‍ധിപ്പിച്ചതായി യു.എന്‍ വക്താവ് സ്റ്റീഫന്‍ ദുജാരിക് പറഞ്ഞു. 671 ടെന്റുകള്‍ യു.എന്‍ നല്‍കി. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന ടെന്റുകള്‍ക്ക് പകരമായാണിത്. പ്രളയം മുന്നില്‍ കണ്ട് 41 ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ മണല്‍ചാക്കുകള്‍ കൊണ്ട് കവചം തീര്‍ത്തിട്ടുണ്ട്. 8,800 പുതപ്പുകളും 300 ടെന്റുകളും ശൈത്യകാലത്തിനു മുന്‍പ് വിതരണം ചെയ്യാനാകുമെന്നും യു.എന്‍ പറഞ്ഞു.

English Summary: Heavy rains are expected in the Gulf region and Gaza, with risks of flooding and lightning. Weather alerts warn of potential water intrusion in tents.

ചൈനയിലെ ചൂടില്‍ കുമ്പളങ്ങക്ക് വന്‍ ഡിമാന്റ്, കാരണം ഒരു പൂച്ച

കടുത്ത ചൂട് നേരിടുന്ന ചൈനയില്‍ ഒരു പൂച്ചയുടെ ചിത്രം വൈറലായതോടെ കുമ്പളത്തിന് വില കൂടി. കുമ്പളങ്ങയുടെ മുകളില്‍ കിടക്കുന്ന പൂച്ചയുടെ ചിത്രമാണ് ഈയിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ചൈനീസ് ഡെയ്‌ലിയാണ് ഈ വാര്‍ത്ത ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കുമ്പളങ്ങയുടെ പ്രകൃതിദത്തമായ എയര്‍ കണ്ടീഷനര്‍ ശേഷിയുള്ളതിനാലാണ് കടുത്ത ചൂടില്‍ പൂച്ച ഇത്തരത്തില്‍ കിടക്കുന്നതെന്നായിരുന്നു പോസ്റ്റിന്റെ കാതല്‍.

ഇത് വൈറലായതോടെ ആളുകള്‍ കുമ്പളങ്ങ വാങ്ങിക്കൂട്ടി. കുമ്പളങ്ങ ജ്യൂസ് ശരീരത്തിന് തണുപ്പു നല്‍കുമെന്നത് ചൈനീസ് പരമ്പരാഗത അറിവാണ്. ചൂടിനെ നേരിടാന്‍ ആളുകള്‍ കുമ്പളങ്ങ ജ്യൂസ് പതിവാക്കി. ഇതിനു പിന്നാലെ പലയിടത്തും പൂച്ചയും നായയും കുമ്പളങ്ങയുടെ മുകളില്‍ കിടക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങി. ഗാങ്‌ഡോങ്ങ് പ്രവിശ്യയിലെ ഫോഷനിലെ കര്‍ഷകന്‍ പറയുന്നത് ഈയിടെ കുമ്പളങ്ങ കൂടുതല്‍ എണ്ണം വിറ്റുപോകുന്നു എന്നും വില കൂടിയെന്നുമാണ്.

കുമ്പളങ്ങയിലെ ജലാംശവും മറ്റു ആരോഗ്യ ഗുണങ്ങളും കാരണം ജ്യൂസ് കുടിക്കുന്നത് തെക്കന്‍ ചൈനിയില്‍ പതിവാണ്. ചൂടിനെ നേരിടാന്‍ ഇവിടത്തുകാര്‍ ജ്യൂസുകളും സൂപ്പുകളുമാണ് ഇപ്പോള്‍ പതിവായി സേവിക്കുന്നത്. ഫോഷന്‍ സ്വദേശിയായ 65 കാരനായ കര്‍ഷന്‍ ഒ യിങ്ക്യൂ പറയുന്നത് തന്റെ കുടുംബം പതിറ്റാണ്ടുകളായി കുമ്പളം കൃഷി ചെയ്യുന്നുണ്ടെങ്കിലും ഈ വേനലിലാണ് ഇത്രയും ഡിമാന്റ് ഉണ്ടായതെന്നാണ്.

ഇയാളുടെ ഒരു ഹെക്ടറിലെ 65 ശതമാനം പ്രദേശത്തും കുമ്പളങ്ങ കൃഷിയാണ്. 90 ദിവസം കൊണ്ടാണ് കുമ്പളങ്ങ വിളവെടുക്കാന്‍ കഴിയുക. മെയ് പകുതിയിലോ ഓഗസ്റ്റ് തുടക്കമോ ആണ് സാധാരണ കുമ്പളങ്ങ വിളവെടുപ്പ് കാലം. 

ദേശീയ  സൂചികാ പദവി (National Geographical Indication) ലഭിച്ച ഒരു ഉല്‍പ്പന്നമാണ് സന്‍ഷൂയി കറുത്ത തൊലിയുള്ള കുമ്പളങ്ങ (Sanshui blackskinned wax gourd). നല്ല മിനുസമുള്ള കറുത്ത തൊലി, ഉറപ്പുള്ള കാമ്പ്, കൂടുതല്‍ കാലം കേടുകൂടാതെ ഇരിക്കാനുള്ള ശേഷി എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍. സാധാരണയായി ഒരു കുമ്പളങ്ങയ്ക്ക് 15 മുതല്‍ 20 കിലോഗ്രാം വരെ ഭാരമുണ്ടാകാറുണ്ട്. എന്നാല്‍ ഓ (Ou) വിളവെടുത്തതില്‍ ഏറ്റവും വലിയ കുമ്പളങ്ങയ്ക്ക് ഏകദേശം 35 കിലോഗ്രാം ഭാരമുണ്ടായിരുന്നു.

ഈ കുമ്പളങ്ങയുടെ ഉറപ്പുള്ള കാമ്പിന് കാരണം സന്‍ഷൂയിയിലെ മണല്‍ കലര്‍ന്ന ഫലഭൂയിഷ്ഠമായ മണ്ണാണെന്ന് 'ഓ' പറയുന്നു. മഴയും താപനിലയുമാണ് ഇവയുടെ വളര്‍ച്ചയെയും വില്‍പ്പനയെയും നിയന്ത്രിക്കുന്നത്; കനത്ത മഴ വിളവെടുപ്പിനെ ബാധിക്കുമെങ്കിലും, ഉയര്‍ന്ന ചൂട് ഇതിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു.

കൂടുതല്‍ കാലം കേടുകൂടാതെ ഇരിക്കാനുള്ള കഴിവ് കാരണം കുമ്പളങ്ങ പണ്ടുമുതലേ അടുക്കളകളിലെ ഒരു പ്രധാന വിഭവമാണ്. മുറിക്കാത്ത കുമ്പളങ്ങ ഈര്‍പ്പമില്ലാത്ത, വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിച്ചാല്‍ മാസങ്ങളോളം—ഒരുപക്ഷേ വര്‍ഷാവസാനം വരെ—കേടുകൂടാതെ ഇരിക്കും. എന്നാല്‍ ഒരിക്കല്‍ മുറിച്ചുകഴിഞ്ഞാല്‍, ബാക്കിവരുന്നത് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ഉടന്‍ തന്നെ ഉപയോഗിക്കുകയും വേണം.

ഇന്ന് ഫോഷാന്‍, ഗ്വാങ്ഷൂ തുടങ്ങിയ നഗരങ്ങളിലെ വിപണികളില്‍ സന്‍ഷൂയി കുമ്പളങ്ങ സജീവമാണ്. കോള്‍ഡ് ചെയിന്‍ സംവിധാനം വഴി അമേരിക്ക, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും ഇവ കയറ്റുമതി ചെയ്യുന്നുണ്ട്.

നാട്ടുകാരെ സംബന്ധിച്ചിടത്തോളം, ഈ കുമ്പളങ്ങ ആസ്വദിക്കാനുള്ള ഏറ്റവും ലളിതമായ വഴി ഇതിന്റെ സൂപ്പ് ഉണ്ടാക്കുക എന്നതാണ്.

'ഞങ്ങള്‍ സാധാരണയായി കുമ്പളങ്ങ സൂപ്പാണ് ഉണ്ടാക്കാറുള്ളത്,' ഓ പറഞ്ഞു. വീട്ടില്‍ അദ്ദേഹം കുമ്പളങ്ങയും പന്നിയിറച്ചിയും ചേര്‍ത്ത് സ്വാഭാവിക മധുരമുള്ള, ലളിതമായ സൂപ്പ് തയ്യാറാക്കുന്നു. ഉണ്ടാക്കുന്ന രീതി വളരെ ലളിതമാണ്: ആദ്യം കുമ്പളങ്ങ വേവിക്കുക, വെള്ളം തിളച്ചുമറിയുമ്പോള്‍ ഇറച്ചി ചേര്‍ത്ത് 10 മിനിറ്റോളം വേവിച്ചെടുക്കുക.

'ഓരോ നേരത്തെയും ഭക്ഷണം അപ്പോള്‍ത്തന്നെ പുതിയതായി ഉണ്ടാക്കുന്നതാണ്. രാത്രി മുഴുവന്‍ വെച്ചാല്‍ ഇതിന്റെ രുചി മാറും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറുപ്പം മുതലേ 'ഓ'യുടെ ഭക്ഷണക്രമത്തിലെ ഒരു പ്രധാന വിഭവമാണിത്. മുന്‍പ് അദ്ദേഹത്തിന്റെ കുടുംബം സ്വന്തം ആവശ്യത്തിന് മാത്രമായിരുന്നു കുമ്പളങ്ങ കൃഷി ചെയ്തിരുന്നത്; ചൈനയിലെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കും ഉദാരവല്‍ക്കരണത്തിനും ശേഷമാണ് അവര്‍ ഇത് വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കാന്‍ തുടങ്ങിയത്.

ഗ്വാങ്‌ഡോങ് പ്രദേശത്തുടനീളം, ഇത് പന്നിയിറച്ചി വാരിയെല്ലുകളോ ഉണക്കിയ സ്‌കൂളോപ്പുകളോ (dried scallops) ചേര്‍ത്ത് റോസ്റ്റ് ചെയ്യാറുണ്ട്. വേനല്‍ക്കാലത്തെ മറ്റൊരു പരമ്പരാഗത വിഭവം കുമ്പളങ്ങ താറാവിറച്ചിയും ഞവരയും (coix seeds) ചേര്‍ത്ത് ഉണ്ടാക്കുന്നതാണ്.

വിഭവങ്ങളുടെ തനത് മാറ്റ് ചോര്‍ന്നുപോകാതെ, ലളിതവും സമീകൃതവുമായ രുചികള്‍ ഇഷ്ടപ്പെടുന്ന കന്റോണീസ് രീതിക്ക് ഉത്തമ ഉദാഹരണമാണ് ഈ പാചകക്കുറിപ്പുകള്‍.

കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണം കഴിക്കുന്ന ലിങ്‌നാന്‍ (Lingnan) ശൈലിയെയും ഇത് വ്യക്തമാക്കുന്നു. ചൂട് ഉച്ചസ്ഥായിയിലെത്തുമ്പോഴാണ് കുമ്പളങ്ങ വിപണിയില്‍ എത്തുന്നത്. അല്ലാതെ അപൂര്‍വതയോ ആഡംബരമോ കൊണ്ടല്ല, മറിച്ച് പ്രാദേശിക കാലാവസ്ഥയ്ക്കും ജീവിതരീതിക്കും ഏറ്റവും അനുയോജ്യമായതിനാലാണ് ഇത് ജനപ്രിയമായത്.

എങ്കിലും ഈ കൃഷി മുന്‍പോട്ടു കൊണ്ടുപോകുന്നത് വലിയ വെല്ലുവിളിയാണ്. പുതിയ തലമുറയിലെ യുവാക്കളാരും കൃഷിയിലേക്ക് വരുന്നില്ലെന്നും, നിലവിലുള്ള കര്‍ഷകരില്‍ ഭൂരിഭാഗവും 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നും 'ഓ' പറഞ്ഞു.

ഇന്റര്‍നെറ്റിലെയും സോഷ്യല്‍ മീഡിയയിലെയും പുതിയ ട്രെന്‍ഡുകള്‍ വരുംതലമുറയ്ക്ക് പ്രചോദനമാകുമെന്നും, മണ്ണില്‍ വിളയുന്ന ഈ ഭീമന്മാരുടെ മൂല്യം തിരിച്ചറിയാന്‍ അവരെ സഹായിക്കുമെന്നും പ്രതീക്ഷിക്കാം.

More from Metbeat