Newsroom
Gaza weather 09/12/25 : ഗസ്സയില്‍ ശൈത്യക്കാറ്റും മഴയും വരുന്നു, പ്രളയ സാധ്യത, ദുരിതത്തില്‍ അഭയാര്‍ഥികള്‍
Metbeat News

Gaza weather 09/12/25 : ഗസ്സയില്‍ ശൈത്യക്കാറ്റും മഴയും വരുന്നു, പ്രളയ സാധ്യത, ദുരിതത്തില്‍ അഭയാര്‍ഥികള്‍

Heavy rains are expected in the Gulf region and Gaza, with risks of flooding and lightning. Weather alerts warn of potential water intrusion in tents.

ഗസ്സയില്‍ ശൈത്യക്കാറ്റും മഴയും വരുന്നു, പ്രളയ സാധ്യത, ദുരിതത്തില്‍ അഭയാര്‍ഥികള്‍

ഗസ്സയില്‍ നാളെ (ബുധന്‍) മുതല്‍ ശക്തമായ മഴക്കും ശൈത്യക്കാറ്റിനും സാധ്യത. വെള്ളിയാഴ്ച വരെ ശൈത്യവും മഴയും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനമെന്ന് ഗസ്സ അധികൃതര്‍ പറയുന്നു. ഇതോടെ ഗസ്സയില്‍ കിടപ്പാടം നഷ്ടപ്പെട്ട് ടെന്റുകളില്‍ കഴിയുന്നവര്‍ ദുരിതത്തിലാണ്. ശൈത്യത്തെ നേരിടാന്‍ ശേഷിയുള്ള ടെന്റുകളോ മറ്റോ ഇല്ല. താല്‍ക്കാലിക ടെന്റുകള്‍ കാറ്റിലും മറ്റും നശിച്ച നിലയിലാണ്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശൈത്യത്തെ അതിജീവിക്കുമോയെന്ന ആശങ്ക യുനിസെഫും പങ്കുവച്ചു. 

തണുപ്പിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ടെന്റുകള്‍ ഗസ്സയിലില്ല. ഇസ്‌റാഈലിന്റെ വിലക്കുള്ളതിനാല്‍ ടെന്റുകളുമായി എത്തിയ വിദേശ രാജ്യങ്ങളുടെ ട്രക്കുകള്‍ റഫ അതിര്‍ത്തിയില്‍ അനുമതി കാത്ത് കഴിയുകയാണ്. 

കിഴക്കന്‍ മധ്യധരണ്യാഴി (Eastern Mediterranean) യില്‍ നിന്നുള്ള ശൈത്യക്കാറ്റാണ് മഴക്കും തണുപ്പിനും കാരണമാകുക. മധ്യധരണ്യാഴിയില്‍ നിന്നുള്ള ശൈത്യക്കാറ്റായ western disturbance ഉത്തരേന്ത്യയിലും ശൈത്യത്തിനും കശ്മിരിലും മറ്റും മഞ്ഞുവീഴ്ചയ്ക്കും ഇടയാക്കും. മധ്യധരണ്യാഴിയില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ശൈത്യക്കാറ്റിന് കാരണമാകുക.

ഗസ്സയിലും ഇസ്‌റാഈലിലും ഈജിപ്തിലും പകല്‍താപനില നാളെ മുതല്‍ ഗണ്യമായി കുറയും. രാത്രി താപനിലയില്‍ കുറവുണ്ടാകും. പകല്‍ മൂടിക്കെട്ടിയ അന്തരീക്ഷവും മഴയും പ്രതീക്ഷിക്കാമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു. വെള്ളിയാഴ്ചവരെ ഗള്‍ഫു മേഖലയില്‍ ഈ അന്തരീക്ഷസ്ഥിതി തുടരും. സൗദി അറേബ്യയില്‍ ഇന്നലെ മുതല്‍ മഴയും തണുത്ത കാറ്റും അനുഭവപ്പെടുന്നുണ്ട്. 

ഗള്‍ഫ് മേഖലയിലും ഗസ്സയിലും ശക്തമായ മഴക്കും സാധ്യതയുണ്ട്. മഴക്കൊപ്പം ഇടിമിന്നലും കാറ്റിനും സാധ്യത. റോഡുകളിലും മറ്റും വെള്ളക്കെട്ടിനും സാധ്യതയുണ്ട്. ഗസ്സയിലെ ടെന്റുകളില്‍ വെള്ളം കയറാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. മഴവെള്ളം ഒഴുകിപോകാന്‍ താല്‍ക്കാലിക ടെന്റുകളില്‍ സംവിധാനമില്ല. ്അതിനാല്‍ ടെന്റുകളില്‍ വെള്ളം കയറുന്ന സാഹചര്യം യുദ്ധത്തിന്റെ ഇരകള്‍ക്ക് ദുരിതമാകും. 

വരും മാസങ്ങളിലും ഗസ്സയിലും മറ്റും തണുപ്പ് വര്‍ധിക്കുന്നതിനാല്‍ സ്ഥിതി രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമാണ് തണുപ്പ് അസഹ്യമാകുക. 

സംവിധാനമൊരുക്കുമെന്ന് യു.എന്‍

ഗസ്സയില്‍ ശൈത്യകാലം മുന്നില്‍ക്കണ്ട് 234 ആരോഗ്യ കേന്ദ്രങ്ങള്‍ തുറന്നതായി യു.എന്‍ അറിയിച്ചു. വെടിനിര്‍ത്തലിനു മുന്‍പ് യു.എന്നിന്റെ നേതൃത്വത്തില്‍ 197 ആരോഗ്യ കേന്ദ്രങ്ങളുണ്ടായിരുന്നു. ഇത് 234 ആയി വര്‍ധിപ്പിച്ചതായി യു.എന്‍ വക്താവ് സ്റ്റീഫന്‍ ദുജാരിക് പറഞ്ഞു. 671 ടെന്റുകള്‍ യു.എന്‍ നല്‍കി. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന ടെന്റുകള്‍ക്ക് പകരമായാണിത്. പ്രളയം മുന്നില്‍ കണ്ട് 41 ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ മണല്‍ചാക്കുകള്‍ കൊണ്ട് കവചം തീര്‍ത്തിട്ടുണ്ട്. 8,800 പുതപ്പുകളും 300 ടെന്റുകളും ശൈത്യകാലത്തിനു മുന്‍പ് വിതരണം ചെയ്യാനാകുമെന്നും യു.എന്‍ പറഞ്ഞു.

English Summary: Heavy rains are expected in the Gulf region and Gaza, with risks of flooding and lightning. Weather alerts warn of potential water intrusion in tents.

വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം

കടുത്ത വേനൽച്ചൂടിൽ (Summer Heat) വലയുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി UAEരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ (Heavy Rainfall) പെയ്തു. മഴയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ (Khorfakkan) മലനിരകളിലും ഫുജൈറ (Fujairah) പർവ്വതപ്രദേശങ്ങളിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ (Natural Waterfalls) രൂപപ്പെട്ടത് പ്രദേശത്തെ അതീവ മനോഹരമാക്കി.

വെള്ളച്ചാട്ടങ്ങൾ കാണാൻ ജനത്തിരക്ക്

ഇന്ന് (ഞായറാഴച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.

കുട്ടികളും യുവാക്കളും വെള്ളച്ചാട്ടങ്ങൾക്കു സമീപം സമയം ചെലവഴിക്കുകയും ഒഴുകിയെത്തിയ ശുദ്ധജലത്തിൽ കളിച്ചും ആഘോഷിച്ചും മഴയെ വരവേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും (Social Media) മഴയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.

ഫുജൈറ റോഡിൽ ഗതാഗത തടസം

ഫുജൈറയിലേക്കുള്ള പ്രധാന പാതയായ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് (Sheikh Khalifa Street) സമീപമുള്ള പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം മന്ദഗതിയിലാവുകയും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

റോഡുകളിൽ വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ വേഗത കുറച്ച് വാഹനമോടിക്കാനും മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.

മഴയുടെ ഫലമായി കിഴക്കൻ മേഖലകളിലെ നിരവധി വാദികൾ (Wadis) നിറഞ്ഞൊഴുകുകയാണ്. സാധാരണയായി വരണ്ടുകിടക്കുന്ന ഈ താഴ്‌വരകളിലൂടെ ശക്തമായ ജലപ്രവാഹം രൂപപ്പെട്ടത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമായി.

എന്നാൽ വാദികളിലേക്കും മലഞ്ചെരിവുകളിലേക്കും അനാവശ്യമായി ഇറങ്ങരുതെന്നും പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് (Flash Flood) സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മൺസൂൺ സ്വാധീനത്തിന്റെ ഫലം

കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (Southwest Monsoon) സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ഈർപ്പസാന്നിധ്യവുമാണ് യുഎഇയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴയ്ക്ക് കാരണമായത്.

പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിനോട് ചേർന്ന പർവ്വതപ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിച്ചതോടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു.

റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള പ്രധാന വേനൽമഴ

സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് (Record Rainfall) ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയായാണ് ഇതിനെ വിലയിരുത്തുന്നത്. മുമ്പ് അൽ തവിയീൻ (Al Tawyeen), അൽ മർജാൻ (Al Marjan), ഖോർഫക്കാൻ മേഖലകളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസവും രൂപപ്പെട്ടിരുന്നു.

പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം

ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ അപ്രതീക്ഷിത മഴ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമായി. മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറയുകയും ശീതളമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു.

വേനൽച്ചൂടിൽ നിന്ന് താൽക്കാലിക മോചനം സമ്മാനിച്ച ഈ മഴയും മലനിരകളിൽ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടങ്ങളും യുഎഇയുടെ കിഴക്കൻ മേഖലകളെ വീണ്ടും പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. 

English Summary : Heavy rainfall lashed the eastern regions of the UAE, including Khorfakkan and Fujairah, bringing much-needed relief from the scorching summer temperatures that had been soaring above 40°C.

More from Metbeat