Newsroom
കെയർ മേഖലയിലെ മലയാളികൾക്ക് ആശ്വാസം, കുടിയേറ്റ നിയമത്തിൽ പുതിയ സർക്കാർ മാറ്റം വരുത്തുന്നു
Metbeat News

കെയർ മേഖലയിലെ മലയാളികൾക്ക് ആശ്വാസം, കുടിയേറ്റ നിയമത്തിൽ പുതിയ സർക്കാർ മാറ്റം വരുത്തുന്നു

UK Government Considers Immigration Relief for Care Sector Workers, Bringing Hope to Keralites

കെയർ മേഖലയിലെ മലയാളികൾക്ക് ആശ്വാസം, കുടിയേറ്റ നിയമത്തിൽ പുതിയ സർക്കാർ മാറ്റം വരുത്തുന്നു

യു.കെയിലെ കെയർ മേഖലയിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശ തൊഴിലാളികൾക്ക് 
 ആശ്വാസമാകുന്ന നീക്കവുമായി പുതിയ സർക്കാർ.  

നിലവിൽ കെയർ മേഖലയിലുള്ള ജീവനക്കാരെ പുതിയ കർശന കുടിയേറ്റ നിയമങ്ങളിൽ നിന്ന് ഒഴിവാക്കുകയോ പ്രത്യേക ഇളവുകൾ നൽകുകയോ ചെയ്യുന്ന സാധ്യത സർക്കാർ പരിശോധിക്കുന്നതായി സൂചനകൾ പുറത്തു വരുന്നുണ്ട്.
ആൻഡി ബേണം സർക്കാർ ഇതു സംബന്ധിച്ച് നീക്കം തുടങ്ങി.

സ്ഥിരതാമസത്തിനുള്ള (Indefinite Leave to Remain – ILR) യോഗ്യതാ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് പത്ത് വർഷമാക്കുന്ന നിർദേശമാണ് നേരത്തെ കെയ്ർ സ്റ്റാമർ സർക്കാർ മുന്നോട്ടുവെച്ചത്. കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന നടപടിയല്ല മുൻ സർക്കാർ സ്വീകരിച്ചിരുന്നത്. 

കെയ്മർ സർക്കാറിൻ്റെ നിർദ്ദേശം നടപ്പിലാക്കിയാൽ  സാമൂഹിക പരിചരണ മേഖലയിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാകുമെന്ന ആശങ്ക വ്യാപകമായി ഉയർന്നിരുന്നു.

 ഇതിനെ തുടർന്നാണ് നിലവിലെ കെയർ ജീവനക്കാർക്ക് പ്രത്യേക ഇളവുകൾ നൽകുന്ന കാര്യം ആൻഡി ബേണം സർക്കാർ സജീവമായി പരിഗണിക്കുന്നത്.

ഇതിനിടെ സാമൂഹിക പരിചരണ മേഖലയെ സർക്കാർ ഏറ്റവും മുൻഗണന നൽകുന്ന വിഷയങ്ങളിലൊന്നായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിലെ പ്രതിസന്ധി, ജീവനക്കാരുടെ ക്ഷാമം, ദീർഘകാല പരിഷ്കാരങ്ങൾ എന്നിവയെക്കുറിച്ച് അടുത്ത ആഴ്ച പ്രധാനമന്ത്രി ആൻഡി ബേൺ പ്രത്യേക നയപ്രഖ്യാപനം നടത്തുമെന്നും ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു. 

ഈ സാഹചര്യത്തിലാണ് കെയർ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് കുടിയേറ്റ നിയമങ്ങളിൽ പ്രത്യേക ഇളവ് നൽകുന്ന കാര്യം സർക്കാർ ഗൗരവമായി പരിശോധിക്കുന്നതായുള്ള സൂചനകൾ പുറത്തുവന്നിരിക്കുന്നത്. ലേബർ പാർട്ടിയുടെ തന്നെ നേതാവാണ് പുതിയ പ്രധാനമന്ത്രി എങ്കിലും കഴിഞ്ഞ സർക്കാറിനേക്കാൾ വ്യത്യസ്തമായ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. 

 യു.കെയിലെ കെയർ മേഖലയിൽ വിദേശ തൊഴിലാളികളുടെ പങ്ക് നിർണായകമാണെന്ന് തൊഴിലുടമകളും കെയർ മേഖലയിലെ സംഘടനകളും ചൂണ്ടിക്കാട്ടുന്നു.

കർശന കുടിയേറ്റ നയങ്ങൾ നടപ്പായാൽ ജീവനക്കാരുടെ കുറവ് കൂടുതൽ രൂക്ഷമാകുമെന്നും മുതിർന്നവർക്കും രോഗികൾക്കും ലഭിക്കുന്ന പരിചരണ സേവനങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കുടിയേറ്റ നിയമങ്ങളിൽ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നിലവിൽ ഇത് സർക്കാർ പരിഗണനയിലുള്ള നിർദേശമാണെന്നും ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷമേ പുതിയ നിയമങ്ങളുടെ അന്തിമരൂപം വ്യക്തമാകുകയുള്ളൂ എന്നും സൂചനകൾ വ്യക്തമാക്കുന്നു.

 കെയർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ ജീവനക്കാർക്ക് അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമീപകാലത്ത് ജോലിയിൽ പ്രവേശിച്ച മലയാളി സമൂഹത്തിൽ ഉൾപ്പെടുന്നവരിൽ ഭൂരിഭാഗവും.

English Summary : The new UK government under Prime Minister Andy Burnham is actively considering exemptions or special concessions for foreign care workers including thousands of Keralites from recently tightened immigration rules. Concerns were previously raised over former proposals that sought to double the Indefinite Leave to Remain (ILR) eligibility period from 5 to 10 years. 

ചൈനയിലെ ചൂടില്‍ കുമ്പളങ്ങക്ക് വന്‍ ഡിമാന്റ്, കാരണം ഒരു പൂച്ച

കടുത്ത ചൂട് നേരിടുന്ന ചൈനയില്‍ ഒരു പൂച്ചയുടെ ചിത്രം വൈറലായതോടെ കുമ്പളത്തിന് വില കൂടി. കുമ്പളങ്ങയുടെ മുകളില്‍ കിടക്കുന്ന പൂച്ചയുടെ ചിത്രമാണ് ഈയിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ചൈനീസ് ഡെയ്‌ലിയാണ് ഈ വാര്‍ത്ത ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കുമ്പളങ്ങയുടെ പ്രകൃതിദത്തമായ എയര്‍ കണ്ടീഷനര്‍ ശേഷിയുള്ളതിനാലാണ് കടുത്ത ചൂടില്‍ പൂച്ച ഇത്തരത്തില്‍ കിടക്കുന്നതെന്നായിരുന്നു പോസ്റ്റിന്റെ കാതല്‍.

ഇത് വൈറലായതോടെ ആളുകള്‍ കുമ്പളങ്ങ വാങ്ങിക്കൂട്ടി. കുമ്പളങ്ങ ജ്യൂസ് ശരീരത്തിന് തണുപ്പു നല്‍കുമെന്നത് ചൈനീസ് പരമ്പരാഗത അറിവാണ്. ചൂടിനെ നേരിടാന്‍ ആളുകള്‍ കുമ്പളങ്ങ ജ്യൂസ് പതിവാക്കി. ഇതിനു പിന്നാലെ പലയിടത്തും പൂച്ചയും നായയും കുമ്പളങ്ങയുടെ മുകളില്‍ കിടക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങി. ഗാങ്‌ഡോങ്ങ് പ്രവിശ്യയിലെ ഫോഷനിലെ കര്‍ഷകന്‍ പറയുന്നത് ഈയിടെ കുമ്പളങ്ങ കൂടുതല്‍ എണ്ണം വിറ്റുപോകുന്നു എന്നും വില കൂടിയെന്നുമാണ്.

കുമ്പളങ്ങയിലെ ജലാംശവും മറ്റു ആരോഗ്യ ഗുണങ്ങളും കാരണം ജ്യൂസ് കുടിക്കുന്നത് തെക്കന്‍ ചൈനിയില്‍ പതിവാണ്. ചൂടിനെ നേരിടാന്‍ ഇവിടത്തുകാര്‍ ജ്യൂസുകളും സൂപ്പുകളുമാണ് ഇപ്പോള്‍ പതിവായി സേവിക്കുന്നത്. ഫോഷന്‍ സ്വദേശിയായ 65 കാരനായ കര്‍ഷന്‍ ഒ യിങ്ക്യൂ പറയുന്നത് തന്റെ കുടുംബം പതിറ്റാണ്ടുകളായി കുമ്പളം കൃഷി ചെയ്യുന്നുണ്ടെങ്കിലും ഈ വേനലിലാണ് ഇത്രയും ഡിമാന്റ് ഉണ്ടായതെന്നാണ്.

ഇയാളുടെ ഒരു ഹെക്ടറിലെ 65 ശതമാനം പ്രദേശത്തും കുമ്പളങ്ങ കൃഷിയാണ്. 90 ദിവസം കൊണ്ടാണ് കുമ്പളങ്ങ വിളവെടുക്കാന്‍ കഴിയുക. മെയ് പകുതിയിലോ ഓഗസ്റ്റ് തുടക്കമോ ആണ് സാധാരണ കുമ്പളങ്ങ വിളവെടുപ്പ് കാലം. 

ദേശീയ  സൂചികാ പദവി (National Geographical Indication) ലഭിച്ച ഒരു ഉല്‍പ്പന്നമാണ് സന്‍ഷൂയി കറുത്ത തൊലിയുള്ള കുമ്പളങ്ങ (Sanshui blackskinned wax gourd). നല്ല മിനുസമുള്ള കറുത്ത തൊലി, ഉറപ്പുള്ള കാമ്പ്, കൂടുതല്‍ കാലം കേടുകൂടാതെ ഇരിക്കാനുള്ള ശേഷി എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍. സാധാരണയായി ഒരു കുമ്പളങ്ങയ്ക്ക് 15 മുതല്‍ 20 കിലോഗ്രാം വരെ ഭാരമുണ്ടാകാറുണ്ട്. എന്നാല്‍ ഓ (Ou) വിളവെടുത്തതില്‍ ഏറ്റവും വലിയ കുമ്പളങ്ങയ്ക്ക് ഏകദേശം 35 കിലോഗ്രാം ഭാരമുണ്ടായിരുന്നു.

ഈ കുമ്പളങ്ങയുടെ ഉറപ്പുള്ള കാമ്പിന് കാരണം സന്‍ഷൂയിയിലെ മണല്‍ കലര്‍ന്ന ഫലഭൂയിഷ്ഠമായ മണ്ണാണെന്ന് 'ഓ' പറയുന്നു. മഴയും താപനിലയുമാണ് ഇവയുടെ വളര്‍ച്ചയെയും വില്‍പ്പനയെയും നിയന്ത്രിക്കുന്നത്; കനത്ത മഴ വിളവെടുപ്പിനെ ബാധിക്കുമെങ്കിലും, ഉയര്‍ന്ന ചൂട് ഇതിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു.

കൂടുതല്‍ കാലം കേടുകൂടാതെ ഇരിക്കാനുള്ള കഴിവ് കാരണം കുമ്പളങ്ങ പണ്ടുമുതലേ അടുക്കളകളിലെ ഒരു പ്രധാന വിഭവമാണ്. മുറിക്കാത്ത കുമ്പളങ്ങ ഈര്‍പ്പമില്ലാത്ത, വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിച്ചാല്‍ മാസങ്ങളോളം—ഒരുപക്ഷേ വര്‍ഷാവസാനം വരെ—കേടുകൂടാതെ ഇരിക്കും. എന്നാല്‍ ഒരിക്കല്‍ മുറിച്ചുകഴിഞ്ഞാല്‍, ബാക്കിവരുന്നത് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ഉടന്‍ തന്നെ ഉപയോഗിക്കുകയും വേണം.

ഇന്ന് ഫോഷാന്‍, ഗ്വാങ്ഷൂ തുടങ്ങിയ നഗരങ്ങളിലെ വിപണികളില്‍ സന്‍ഷൂയി കുമ്പളങ്ങ സജീവമാണ്. കോള്‍ഡ് ചെയിന്‍ സംവിധാനം വഴി അമേരിക്ക, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും ഇവ കയറ്റുമതി ചെയ്യുന്നുണ്ട്.

നാട്ടുകാരെ സംബന്ധിച്ചിടത്തോളം, ഈ കുമ്പളങ്ങ ആസ്വദിക്കാനുള്ള ഏറ്റവും ലളിതമായ വഴി ഇതിന്റെ സൂപ്പ് ഉണ്ടാക്കുക എന്നതാണ്.

'ഞങ്ങള്‍ സാധാരണയായി കുമ്പളങ്ങ സൂപ്പാണ് ഉണ്ടാക്കാറുള്ളത്,' ഓ പറഞ്ഞു. വീട്ടില്‍ അദ്ദേഹം കുമ്പളങ്ങയും പന്നിയിറച്ചിയും ചേര്‍ത്ത് സ്വാഭാവിക മധുരമുള്ള, ലളിതമായ സൂപ്പ് തയ്യാറാക്കുന്നു. ഉണ്ടാക്കുന്ന രീതി വളരെ ലളിതമാണ്: ആദ്യം കുമ്പളങ്ങ വേവിക്കുക, വെള്ളം തിളച്ചുമറിയുമ്പോള്‍ ഇറച്ചി ചേര്‍ത്ത് 10 മിനിറ്റോളം വേവിച്ചെടുക്കുക.

'ഓരോ നേരത്തെയും ഭക്ഷണം അപ്പോള്‍ത്തന്നെ പുതിയതായി ഉണ്ടാക്കുന്നതാണ്. രാത്രി മുഴുവന്‍ വെച്ചാല്‍ ഇതിന്റെ രുചി മാറും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറുപ്പം മുതലേ 'ഓ'യുടെ ഭക്ഷണക്രമത്തിലെ ഒരു പ്രധാന വിഭവമാണിത്. മുന്‍പ് അദ്ദേഹത്തിന്റെ കുടുംബം സ്വന്തം ആവശ്യത്തിന് മാത്രമായിരുന്നു കുമ്പളങ്ങ കൃഷി ചെയ്തിരുന്നത്; ചൈനയിലെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കും ഉദാരവല്‍ക്കരണത്തിനും ശേഷമാണ് അവര്‍ ഇത് വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കാന്‍ തുടങ്ങിയത്.

ഗ്വാങ്‌ഡോങ് പ്രദേശത്തുടനീളം, ഇത് പന്നിയിറച്ചി വാരിയെല്ലുകളോ ഉണക്കിയ സ്‌കൂളോപ്പുകളോ (dried scallops) ചേര്‍ത്ത് റോസ്റ്റ് ചെയ്യാറുണ്ട്. വേനല്‍ക്കാലത്തെ മറ്റൊരു പരമ്പരാഗത വിഭവം കുമ്പളങ്ങ താറാവിറച്ചിയും ഞവരയും (coix seeds) ചേര്‍ത്ത് ഉണ്ടാക്കുന്നതാണ്.

വിഭവങ്ങളുടെ തനത് മാറ്റ് ചോര്‍ന്നുപോകാതെ, ലളിതവും സമീകൃതവുമായ രുചികള്‍ ഇഷ്ടപ്പെടുന്ന കന്റോണീസ് രീതിക്ക് ഉത്തമ ഉദാഹരണമാണ് ഈ പാചകക്കുറിപ്പുകള്‍.

കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണം കഴിക്കുന്ന ലിങ്‌നാന്‍ (Lingnan) ശൈലിയെയും ഇത് വ്യക്തമാക്കുന്നു. ചൂട് ഉച്ചസ്ഥായിയിലെത്തുമ്പോഴാണ് കുമ്പളങ്ങ വിപണിയില്‍ എത്തുന്നത്. അല്ലാതെ അപൂര്‍വതയോ ആഡംബരമോ കൊണ്ടല്ല, മറിച്ച് പ്രാദേശിക കാലാവസ്ഥയ്ക്കും ജീവിതരീതിക്കും ഏറ്റവും അനുയോജ്യമായതിനാലാണ് ഇത് ജനപ്രിയമായത്.

എങ്കിലും ഈ കൃഷി മുന്‍പോട്ടു കൊണ്ടുപോകുന്നത് വലിയ വെല്ലുവിളിയാണ്. പുതിയ തലമുറയിലെ യുവാക്കളാരും കൃഷിയിലേക്ക് വരുന്നില്ലെന്നും, നിലവിലുള്ള കര്‍ഷകരില്‍ ഭൂരിഭാഗവും 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നും 'ഓ' പറഞ്ഞു.

ഇന്റര്‍നെറ്റിലെയും സോഷ്യല്‍ മീഡിയയിലെയും പുതിയ ട്രെന്‍ഡുകള്‍ വരുംതലമുറയ്ക്ക് പ്രചോദനമാകുമെന്നും, മണ്ണില്‍ വിളയുന്ന ഈ ഭീമന്മാരുടെ മൂല്യം തിരിച്ചറിയാന്‍ അവരെ സഹായിക്കുമെന്നും പ്രതീക്ഷിക്കാം.

More from Metbeat