
വിസ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടില്ല; പക്ഷേ വിദേശ STEM വിദ്യാർത്ഥികൾ സുരക്ഷാ ഭീഷണിയെന്ന് ട്രംപ് ഭരണകൂടം
Trump Administration Labels Foreign STEM Students a Security Risk, Though No Visa Restrictions Announced
വിസ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടില്ല; പക്ഷേ വിദേശ STEM വിദ്യാർത്ഥികൾ സുരക്ഷാ ഭീഷണിയെന്ന് ട്രംപ് ഭരണകൂടം
വാഷിംഗ്ടൺ: അമേരിക്കൻ സർവകലാശാലകളിലെ സയൻസ്, ടെക്നോളജി (STEM) കോഴ്സുകളിൽ വിദേശ വിദ്യാർത്ഥികളുടെ ആധിക്യം രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് വൈറ്റ് ഹൗസ് റിപ്പോർട്ട്. ജൂലൈ 21-ന് പുറത്തിറക്കിയ ‘Science: A New Golden Age’ എന്ന റിപ്പോർട്ടിലാണ് ട്രംപ് ഭരണകൂടം ഈ വിലയിരുത്തൽ നടത്തിയത്.
വിദേശ രാജ്യങ്ങൾ യു.എസ് വിദ്യാഭ്യാസ സമ്പ്രദായത്തെ രാജ്യത്തിന്റെ സാങ്കേതിക വിദ്യ ചോർത്താൻ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിലെ ആരോപണം.
നിലവിൽ വിസ നയങ്ങളിലോ പ്രവേശന നിയമങ്ങളിലോ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അമേരിക്കൻ സ്വദേശ് വിദ്യാർത്ഥികൾക്ക് കൂടുതൽ മുൻഗണന നൽകാനും ആഭ്യന്തര ഗവേഷകരെ പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ നീക്കം.
ഭാവിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നത് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികളെ ബാധിച്ചേക്കാം.
English Summary : Trump Administration Labels Foreign STEM Students a Security Risk, Though No Visa Restrictions Announced.
എൽ നിനോ ആഘാതം; കരിമ്പ് കൃഷിയിൽ വൻ ഇടിവ്, പഞ്ചസാര വ്യവസായത്തേയും ബാധിക്കും
ഫിജിയിലെ(Fiji) കരിമ്പ് ഉൽപാദനത്തെ എൽ നിനോ വലിയ രീതിയിൽ ബാധിക്കുമെന്ന് മുന്നറിയിപ്പ്. minister ചരൺ ജീത് സിംഗാണ് ഇക്കാര്യം ചൂണ്ടികാട്ടിയത്. 15 ലക്ഷം ടൺ കരിമ്പ് ഉൽപാദനം പ്രതീക്ഷിച്ചിടത്ത് പുതിയ കണക്കുപ്രകാരം ഏകദേശം 13 ലക്ഷം ടണ്ണായി താഴുമെന്നാണ് മന്ത്രി പറഞ്ഞത്.
രണ്ടോളം ടണ്ണാണ് ഇതോടെ എൽ നിനോ കാരണം താഴുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എൽ നിനോ കരിമ്പ് കൃഷിയെ കാര്യമായി തന്നെ ബാധിച്ചു. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായി കൃഷിക്കുവേണ്ട ആവശ്യമായ അനുകൂല സാഹചര്യങ്ങളിൽ വന്ന മാറ്റം കരിമ്പ് ഉൽപാദനത്തെ വലിയ തോതിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
Minister Charan Jeath Singh – SUPPLIED
പഞ്ചസാര ഉൽപാദനത്തിൽ കുറവ്
ഫിജിയിലെ പ്രധാന പഞ്ചസാര ഉൽപാദന കേന്ദ്രങ്ങളിലൊന്നായ ലബാസയിൽ ഉൽപാദനത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇവിടെ 6.5 ലക്ഷം ടൺ കരിമ്പ് ഉൽപാദനം പ്രതീക്ഷിച്ചിടത്ത് വെറും 5.5 ലക്ഷം ടണ്ണായി കുറയാനാണ് സാധ്യത. അതായത് ഒരു ലക്ഷം ടണ്ണിൻ്റെ കുറവാണ് ഉണ്ടാവുക.
അതേസമയം പഞ്ചസാരയിൽ ഇടിവ് സംഭവിക്കാതിരിക്കണമെങ്കിൽ ആവശ്യമായ കരിമ്പ് ലഴിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി ചൂണ്ടികാട്ടി. കരിമ്പിൻ്റെ ലഭ്യത കുറഞ്ഞാൽ മില്ലുകളുടെ പ്രവർത്തനം അവതാളത്തിലാകുകയും തൊഴിൽ മേഖലയിൽ വൻ ഇടിവ് സംഭവിക്കുമെന്നും പഞ്ചസാര ഉൽപാദനത്തേയും നേരിട്ട് ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.
കരിമ്പുൽപാദനത്തിലെ ഇടിവ് പഞ്ചസാരവ്യവസായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. കർഷകർ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ , യുവതലമുറയുടെ കരിമ്പ് കൃഷിയിലേക്കുള്ള പ്രവേശനമൊക്കെ ഈ വിഷയത്തിൽ നിർണായകമാകും.
ഏതായാലും എൽ നിനോ പോലുള്ള ഇത്തരം വലിയ പ്രതിഭാസങ്ങൾ കൃഷിയെ കൂടുതൽ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിൽ കരിമ്പ് ഉൽപദനം സ്ഥിരപ്പെടുത്തുന്നതിനുള്ള ദീർഘ നാളത്തെ പദ്ധതികൾ അനിവാര്യമാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
Engloish Summary : Fiji’s sugar sector is facing severe disruption due to the impact of the El Niño climate phenomenon, according to incoming Sugar Minister Charan Jeet Singh. Climate-driven weather variations have damaged ideal farming conditions, leading to a significant drop in sugarcane crop yields.