
ആധുനിക ഖത്തറിന്റെ ശില്പി ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി വിടവാങ്ങി
The Architect of Modern Qatar, Sheikh Hamad bin Khalifa Al Thani, Passes Away.
ആധുനിക ഖത്തറിന്റെ ശില്പി ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി വിടവാങ്ങി
ഒരു സാധാരണ കടലോര രാജ്യമായിരുന്ന ഖത്തർ എന്ന കൊച്ചു രാജ്യത്തെ ലോകത്തെ വൻ വികസിത രാഷ്ട്രങ്ങളോടൊപ്പം തലയുയർത്തി നിൽക്കുവാൻ പ്രാപ്തമാക്കിയ ഭരണാധികാരിയായിരുന്നു ഇന്ന് അന്തരിച്ച ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി.
രണ്ട് പതിറ്റാണ്ട് കാലത്തെ തന്റെ ഭരണം കൊണ്ട് അദ്ദേഹം ഖത്തർ എന്ന രാജ്യത്തെ പുതുക്കി പണിതു. അംബര ചുംബികളായ കെട്ടിടങ്ങൾ കൊണ്ട് മാത്രമല്ല അദ്ദേഹം രാജ്യത്തെ മനോഹരമാക്കിയത്. ലോകത്തിലെ ഏറ്റവും സാമാധാനമുള്ള ജീവിതം സമ്മാനിച്ച രാജ്യമായി തന്റെ രാജ്യത്തെ അദ്ദേഹം ലോകത്തിന് സമർപ്പിച്ചു.
സ്വന്തം രാജ്യത്തെ പ്രജകളെ ഏറ്റവും ഉൽകൃഷ്ടമായ രീതിയിൽ പരിചരിക്കുന്നതോടൊപ്പം തന്നെ അന്യ ദേശങ്ങളിൽ നിന്നും ഈ രാജ്യത്തേക്ക് വന്നവരേയും മാന്യമായി സ്വീകരിക്കുകയും ഉയർന്ന വേതനവും മാന്യമായ സംരക്ഷണവും നൽകി ഏറ്റവും നല്ല ആതിഥേയനായി അദ്ദേഹം ലോകത്തിന് മാതൃക കാണിച്ചു .
ലോക സമധാനത്തിന്റെ ദൂതനും മധ്യസ്ഥനുമായ ഒരു രാഷ്ട്ര നേതാവ്, ഇസ്ലാമിക മൂല്യങ്ങൾക്ക് എന്നും വലിയ പരിഗണന നൽകിയ ഭരണാധികാരിയായിരുന്നു.
ഭൂമിയിലെ പ്രയാസപ്പെടുന്ന മനുഷ്യരിലേക്കെല്ലാം തന്റെ ഖജനാവിൽ നിന്നും ഒഴുകിയ സമ്പത്ത് കോടാനു കോടികളാണ്
ഹമാസ് എന്ന പലസ്തീൻ വിമോചന പ്രസ്ഥാനത്തെ പലരും അകറ്റി നിർത്തിയപ്പോഴും സധൈര്യം അവർക്കും തന്റെ രാജ്യത്ത് ഒരിടം തൽകി സ്വീകരിച്ച ഭരണാധികാരിയാണ് ഇദ്ദേഹം.
ഖത്തർ എന്ന രാജ്യം ഒരു സാധാരണ അറേബ്യൻ രാജ്യമെന്ന അവസ്ഥയിൽ നിൽക്കുന്ന കാലത്താണ് 2022 ലെ ഫിഫ ലോക കപ്പ് എന്റെ രാജ്യം ഏറ്റെടുക്കുന്നു എന്ന് ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി പ്രഖ്യാപിച്ചത്. പലരും പരിഹസിച്ച് . ഒരിക്കലും നടക്കാൻ പോകാത്ത സ്വപ്നമെന്ന് പലരും വിധി പറഞ്ഞു.
ഖത്തർ ലോക കപ്പിൽ തിളങ്ങി
ശൈഖിന്റെ അതി വിശാലമായ ദീർഘ വീക്ഷണത്തിന്റെ തെളിവായി ആ തീരുമാനത്തെ പിൽക്കാലത്ത് ലോകം വിലയിരുത്തി. ഒന്നര പതിറ്റാണ്ട് കാലം കൊണ്ട് മാറ്റി പണിത ഒരു ആധുനിക ഖത്തറിനെയാണ് പിന്നീട് ലോകം കണ്ടത്. 2022 ൽ വേൾഡ് കപ്പ് നടന്നു. അത് ഗൾഫിൻ്റെ ചരിത്രമായി.
വൻ പരാജയവും വലിയ പ്രശ്നങ്ങളുമെല്ലാം സംഭവിക്കുവാൻ പോകുന്നുവെന്ന് കേരളത്തിലുൾപ്പെടെ ലോകത്തെ പല മാധ്യമങ്ങളും പ്രചരിപ്പിക്കുകയും അവർ അത് കാണുവാൻ വേണ്ടി കാത്തിരിക്കുകയും ചെയ്തു. പക്ഷേ 2022 ഖത്തർ വേൾഡ് കപ്പ് അക്ഷരാർത്ഥത്തിൽ ലോകത്തെ അത്ഭുതപ്പെടുത്തുകയായിരുന്നു. ഇതു പോലെയൊരു മനോഹരമായ ലോക കപ്പ് ലോകം മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല.
2026 ലെ ലോക കപ്പ് നടന്നു കൊണ്ടിരിക്കുന്ന ഈ വേളയിൽ 2022 ലെ ഖത്തർ വേൾഡ് കപ്പിനെ വീണ്ടും വീണ്ടും ലോകം മഹത്വപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ലോക കപ്പ് നൽകിയ സന്ദേശം
2022 ലെ ലോക കപ്പ് ഉൽഘാടന വേദിയിൽ വെച്ച് ഗാനിം അൽ മുഫ്താഹ് എന്ന ഭിന്ന ശേഷിക്കാരനായ അറബി യുവാവ് ആഫ്രിക്കക്കാരനായ മോർഗൻ ഫ്രീമാൻ എന്ന ഒരു കറുത്ത മനുഷ്യനോട് പറയുന്ന ഒരു വിശുദ്ധ വചനമുണ്ട്.. വിശുദ്ധ ഖുർആനിലെ അൽ ഹുജ്റാതിലെ പതിമൂന്നാമത്തെ വചനമാണത്,, യാ അയ്യുഹന്നാസ്.. ഇന്നാ ഖലകിനാനും മിൻ ദകറിൻ വ ഉൻസാ.. എന്ന് തുടങ്ങുന്ന വചനം.
മനുഷ്യ കുലമേ..
ഒരേ ആണിൽ നിന്നും പെണ്ണിൽ നിന്നുമാണ് ഞാൻ നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്,
വംശങ്ങളും ഗോത്രങ്ങളുമായി തിരിച്ചിരിക്കുന്നത് നിങ്ങളെ തിരിച്ചറിയുന്നതിന് വേണ്ടി മാത്രമാണ്,
ഇത് തന്നെയാണ് ഖത്തർ എന്ന രാജ്യത്തിന്റെ നിലപാട്.
പിതാവിന്റെ പാതയിൽ മകൻ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ഖത്തർ രാജ്യത്തിന്റെ സുശക്തനായ ഭരണാധികാരിയാണിപ്പോൾ. ലോകത്തിലെ ഒരു സുശക്തമായ രാഷ്ട്രമായി അദ്ധേഹം ഖത്തറിനെ നയിക്കുന്നു.
English Summary : The Architect of Modern Qatar, Sheikh Hamad bin Khalifa Al Thani, Passes Away. Sheikh Hamad bin Khalifa Al Thani, the leader who transformed Qatar from a simple coastal nation into one of the world's most developed and peaceful countries, has passed away.
സൂര്യഗ്രഹണം കണ്ടതിന് പിന്നാലെ കണ്ണുവേദനയും കാഴ്ച്ച മങ്ങലും; യുകെയിൽ ആശങ്ക
പതിറ്റാണ്ടുകൾക്ക് ശേഷം യൂറോപ്പിലും യുകെയിലും ദൃശ്യമായ അപൂർവ പൂർണ സൂര്യഗ്രഹണത്തിന് (Total Solar Eclipse) പിന്നാലെ കണ്ണുവേദനയും കാഴ്ചാ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്ത് നിരവധി പേർ. ഓഗസ്റ്റ് 12ന് ബുധനാഴ്ച സ്പെയിൻ, യുകെ, ഐസ്‌ലൻഡ്, ഗ്രീൻലാൻഡ് തുടങ്ങിയ മേഖലകളിലാണ് അപൂർവ ആകാശവിസ്മയം ദൃശ്യമായത്. ഗ്രഹണം നേരിട്ട് നോക്കരുതെന്ന് ഡോക്ടർമാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നിർദേശം അവഗണിച്ച് നഗ്നനേത്രങ്ങളാൽ സൂര്യനെ നോക്കിയവരാണ് ഇപ്പോൾ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നത്.
ഗ്രഹണത്തിന് പിന്നാലെ കണ്ണുവേദന
ഗ്രഹണം അവസാനിച്ചതിന് പിന്നാലെ കടുത്ത കണ്ണുവേദന (Eye Pain), തലവേദന, കാഴ്ച മങ്ങൽ (Blurred Vision) തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. യുകെയിൽ മാത്രം ആയിരക്കണക്കിന് ആളുകൾ കണ്ണിന്റെ ബുദ്ധിമുട്ടുകൾ സംബന്ധിച്ച് ആരോഗ്യവിദഗ്ധരുടെ സഹായം തേടുന്നതായാണ് റിപ്പോർട്ടുകൾ.
അപൂർവ സൂര്യഗ്രഹണം കാണാൻ യുകെയിലും സമീപ രാജ്യങ്ങളിലും വൻ ജനക്കൂട്ടമാണ് എത്തിയിരുന്നത്. സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന പ്രത്യേക എക്ലിപ്സ് ഗ്ലാസുകൾ (Eclipse Glasses) പല സ്ഥലങ്ങളിലും വേഗത്തിൽ വിറ്റുതീർന്നിരുന്നു. എന്നാൽ സുരക്ഷാ കണ്ണട ലഭിക്കാത്ത ചിലർ അപകടസാധ്യത അവഗണിച്ച് ഗ്രഹണം നേരിട്ട് കാണാൻ ശ്രമിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ.
Dr Mark Cahill explains that damage from looking directly at the sun is "not painful" but leads to permanent damage.
ഗൂഗിൾ സേർച്ചിൽ വൻ വർധന
ഗ്രഹണത്തിന് പിന്നാലെ കണ്ണുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായുള്ള ഓൺലൈൻ തിരച്ചിലിലും വൻ വർധന രേഖപ്പെടുത്തി. ഗൂഗിൾ ട്രെൻഡ്സ് (Google Trends) കണക്കുകൾ പ്രകാരം “eyes hurt” എന്ന തിരച്ചിൽ മുൻവർഷത്തെ അപേക്ഷിച്ച് 5,000 ശതമാനം വരെ ഉയർന്നു. “eye damage” എന്ന തിരച്ചിലും മുൻ ആഴ്ചയെ അപേക്ഷിച്ച് 700 ശതമാനം വർധിച്ചതായാണ് കണക്ക്.
ഗ്രഹണം നേരിട്ട് കണ്ടതിനെ തുടർന്ന് കണ്ണിന് സംഭവിച്ചേക്കാവുന്ന തകരാറിനെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കയാണ് തിരച്ചിലിലെ ഈ വർധന സൂചിപ്പിക്കുന്നത്.
കണ്ണിന് സംഭവിക്കുന്നത് സോളർ റെറ്റിനോപ്പതി
സൂര്യനെ നേരിട്ട് നോക്കുന്നതിലൂടെ റെറ്റിനയ്ക്ക് (Retina) ഉണ്ടാകുന്ന തകരാറാണ് സോളർ റെറ്റിനോപ്പതി (Solar Retinopathy). ഫോട്ടിക് റെറ്റിനോപ്പതി (Photic Retinopathy) എന്നും ഇത് അറിയപ്പെടുന്നു.
ഗ്രഹണസമയത്ത് ചുറ്റുമുള്ള പ്രകാശം കുറയുന്നതിനാൽ കണ്ണിലെ കൃഷ്ണമണി (Pupil) കൂടുതൽ വികസിക്കും. എന്നാൽ സൂര്യനിൽ നിന്നുള്ള ശക്തമായ പ്രകാശവും വികിരണവും കുറയുന്നില്ല. ഇതോടെ കൂടുതൽ തീവ്രമായ പ്രകാശം കണ്ണിനുള്ളിലേക്ക് കടക്കുകയും റെറ്റിനയുടെ കേന്ദ്രഭാഗമായ ഫോവിയ (Fovea)യിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യും.
കണ്ണിന്റെ ഏറ്റവും മൂർച്ചയുള്ള കാഴ്ചയ്ക്ക് സഹായിക്കുന്ന മാക്കുല (Macula), ഫോവിയ എന്നിവിടങ്ങളിലെ പ്രകാശസംവേദന കോശങ്ങൾക്കും (Photoreceptor Cells) ടിഷ്യൂകൾക്കും ഇതുവഴി കേടുപാടുകൾ സംഭവിക്കാം.
കാഴ്ച നഷ്ടപ്പെടാനും സാധ്യത
സോളർ റെറ്റിനോപ്പതി മൂലമുണ്ടാകുന്ന നാശം ചിലരിൽ സ്ഥിരമായേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. റെറ്റിനയിലെ കേടായ കോശങ്ങളെ പഴയ നിലയിലേക്ക് പൂർണമായി പുനഃസ്ഥാപിക്കാൻ നിലവിൽ പ്രത്യേക ചികിത്സയോ ശസ്ത്രക്രിയയോ ലഭ്യമല്ല.
കാഴ്ച മങ്ങൽ, കാഴ്ചയുടെ മധ്യഭാഗത്ത് കറുത്തതോ ചുവന്നതോ ആയ പാട്, വസ്തുക്കളുടെ ആകൃതിയിൽ വ്യത്യാസം അനുഭവപ്പെടൽ, നിറങ്ങൾ തിരിച്ചറിയുന്നതിലെ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.
കണ്ണിന് ബുദ്ധിമുട്ടുണ്ടെങ്കിൽ പരിശോധന അനിവാര്യം
ഗ്രഹണം നേരിട്ട് കണ്ടതിന് ശേഷം കണ്ണുവേദനയോ കാഴ്ചയിൽ മങ്ങലോ മറ്റ് അസ്വാഭാവികതകളോ അനുഭവപ്പെടുന്നവർ സ്വയം ചികിത്സ നടത്താതെ ഉടൻ നേത്രരോഗ വിദഗ്ധനെ (Ophthalmologist) സമീപിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.
സൂര്യഗ്രഹണം കാണുമ്പോൾ അംഗീകൃത സുരക്ഷാ കണ്ണടകൾ മാത്രം ഉപയോഗിക്കണമെന്നും നഗ്നനേത്രങ്ങളിലൂടെ സൂര്യനെ നേരിട്ട് നോക്കുന്നത് പൂർണമായും ഒഴിവാക്കണമെന്നും വിദഗ്ധർ വീണ്ടും മുന്നറിയിപ്പ് നൽകുന്നു.
English Summary : Following the rare total solar eclipse visible across the UK, Spain, Iceland, and Greenland on Wednesday, August 12, health authorities in the UK have expressed deep concern after thousands of individuals reported eye pain, severe headaches, and blurred vision.