
മിന്നൽ പ്രളയം, പെട്ടെന്ന് വീശിയടിക്കുന്ന ശക്തമായ കാറ്റ് , ഇടിമിന്നൽ, കേരളത്തിലെ അപകട ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ഗവേഷകർ
Discover expert insights on AWS solutions and strategies to enhance your cloud infrastructure. Unlock the potential of your business with our
മിന്നൽ പ്രളയം, പെട്ടെന്ന് വീശിയടിക്കുന്ന ശക്തമായ കാറ്റ് , ഇടിമിന്നൽ, കേരളത്തിലെ അപകട ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ഗവേഷകർ.
ശ്രീലങ്കയും തമിഴ്നാട്ടിലും മഴപെയ്ത് തിമിർത്തത് നാം കണ്ടതാണ്. ശ്രീലങ്കയിൽ മരണസംഖ്യ 400നോട് അടുക്കുന്നു. തമിഴ്‌നാട്ടിലും നാശനഷ്ടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എല്ലാത്തിനും കാരണമായത് ഡിറ്റ് വാ ചുഴലികാറ്റാണ്. ഇപ്പോഴിതാ കേരളത്തിൽ അഞ്ച് ദിവസത്തോളം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പിൽപറയുന്നത്. അതേസമയം ഇവ നേരത്തെ തിരിച്ചറിയാം എന്നതാണ് പുതിയ പഠനം.
ഡോ.എസ് അഭിലാഷ്, പ്രഭാത് എച്ച്, അഭിരാം നിര്‍മല്‍ സി.എസ്, കൃഷ്ണ കുമാര്‍ ഇ.കെ എന്നിവർ
കേരളത്തിൽ പ്രീ–മൺസൂണും പോസ്റ്റ്–മൺസൂണും കാലങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ കോൺവെക്റ്റീവ് സ്റ്റോം (തണ്ടർസ്റ്റോം) സംഭവിക്കുന്നത് സാധാരണമാണ്. മിന്നൽ, ശക്തമായ കാറ്റ്, കനത്ത മഴ എന്നിവ ചുരുങ്ങിയ സമയംകൊണ്ട് തന്നെ വലിയ നാശനഷ്ടം വരുത്തുന്നവയാണ്. പ്രീ–മൺസൂൺ സീസണിൽ ഇത്തരം സ്റ്റോം വർദ്ധിച്ച് കാണപ്പെടുന്നതായും സംസ്ഥാനത്തിന്റെ നിരവധി ഭാഗങ്ങളിൽ ഇതുവഴിയുള്ള ബഹുമുഖ അപകടസാധ്യത കൂടുന്നതായും ഈ പഠനം വ്യക്തമാക്കുന്നു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലക്കാർ കൂടുതൽ ശ്രദ്ധിക്കുക
വേഗത്തിൽ രൂപപ്പെടുന്ന ഈ കൂറ്റൻ മേഘങ്ങൾ പ്രധാനമായും മിന്നൽ, അടിക്കാറ്റ്, അപ്രതീക്ഷിത കനത്ത മഴ തുടങ്ങിയ മൂന്നു അപകടങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത്തരം മിന്നൽ മേഘങ്ങൾ ഏറ്റവുമധികം ഉണ്ടാകുന്ന പ്രദേശങ്ങളും അവയുടെ തീവ്രതയും പരിശോധിച്ച്, കേരളത്തിലെ പ്രധാന അപകട ഹോട്ട്‌സ്‌പോട്ടുകൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. മിന്നൽ അപകടങ്ങൾ ഉണ്ടാകുന്ന പ്രദേശത്തു തന്നെ കാറ്റും മഴയും കൂടുതൽ ഉണ്ടാകണമെന്നില്ല.
പഠനത്തിന്റെ കണ്ടെത്തലുകൾ പ്രകാരം കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവ അപകടസാധ്യത ഏറ്റവും കൂടുതലുള്ള ജില്ലകളാണ്. തീരപ്രദേശങ്ങളിൽ ഏറ്റവും ശക്തമായ മഴ ലഭിക്കുമ്പോള്‍, പശിമഘട്ട മലനിരകളിലും അടിവാര പ്രദേശങ്ങളിൽലും ഇടിമിന്നൽ മേഘങ്ങളും മഴയും പതിവായി സംഭവിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും തീവ്രതയുള്ള മഴകൾ എറണാകുളം മുതൽ വടക്കൻ കേരളം വരെയുള്ള തീരപ്രദേശത്തു ലഭിക്കുമ്പോൾ, തെക്കൻ കേരളത്തിലാണ് ഇവ ഏറ്റവും അധികം സംഭവിക്കുന്നത്. ഇതുമൂലം ഇവിടെ ഉരുൾപൊട്ടലുകൾക്കും മിന്നൽ പ്രളയങ്ങൾക്കും കൂടുതൽ സാധ്യതയുണ്ട്.
ഭരണകൂടങ്ങൾക്ക് പെട്ടെന്നുള്ള തയ്യാറെടുപ്പിന് പഠനം സഹായിക്കുന്നു
മൊത്തത്തിൽ, കേരളത്തിലെ ഓരോ പ്രദേശങ്ങളും കൂമ്പാരമേഘങ്ങൾ കൊണ്ടുണ്ടാകുന്ന ഏതു തരത്തിലുള്ള കാലാവസ്ഥാ അപകടങ്ങൾക്കാണ് കൂടുതൽ സാധ്യത ഉള്ളത് എന്ന് ഈ പഠനം വ്യക്തമാക്കുന്നു. ഈ വിവരങ്ങൾ അപകടസാധ്യത കുറയ്ക്കുന്നതിനും സമൂഹങ്ങളും ഭരണകൂടവും ശക്തമായ തയ്യാറെടുപ്പുകളും പ്രതിരോധ സംവിധാനങ്ങളും രൂപപ്പെടുത്തുന്നതിനും വലിയ സഹായമാകും.
അപകടം നേരത്തെ തിരിച്ചറിയാം
കേരളത്തിലെ പ്രീ–മൺസൂൺ സീസണിലെ കൂമ്പാരമേഘങ്ങൾ കൊണ്ടുണ്ടാകുന്ന സംയുക്തഭീഷണികളെ ആദ്യമായാണ് ഈ പഠനം വിശദമായി ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ച് ആഴത്തിലുള്ള ഉയർന്ന മേഘങ്ങൾ പെട്ടെന്ന് ശക്തമായ അടിക്കാറ്റുകൾ സൃഷ്ടിക്കുന്ന രീതിയെക്കുറിച്ച്. ഉപഗ്രഹ ചിത്രങ്ങൾ, ഐ.എം.ഡി.യുടെ മഴമാപിനി വിവരങ്ങൾ, കൂടാതെ ഓട്ടോമാറ്റിക് വേതർ സ്റ്റേഷൻ (AWS) ഡാറ്റ എന്നിവ ഉപയോഗിച്ച് കേരളത്തിലെ ഏത് പ്രദേശങ്ങൾക്കാണ് കൂമ്പാരമേഘങ്ങൾ കൊണ്ടുണ്ടാകുന്ന വിവിധ തരത്തിലുള്ള അപകടങ്ങൾ കൂടുതൽ ഉണ്ടാകുന്നത് എന്നത് ഗവേഷകർ വ്യക്തമായി രേഖപ്പെടുത്തി.
വിവിധ പ്രദേശങ്ങളിൽ ഇത്തരം മേഘങ്ങളുടെ രൂപീകരണവും അതിന്റെ തീവ്രതയും എങ്ങനെ വ്യത്യാസപ്പെടുന്നു എന്നത് പഠനം വ്യക്തമാക്കുന്നു. ഇതുവഴി, ഇത്തരം കൂമ്പാരമേഘങ്ങൾ കൊണ്ടുണ്ടാകുന്ന അപകടങ്ങൾ കേരളത്തിൽ എവിടെയാണ് കൂടുതൽ ശക്തമായ പ്രതിഫലനങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതെന്ന് നമുക്ക് മനസ്സിലാക്കാൻ സഹായിക്കുന്നു.
കുസാറ്റിലെ അഡ്വാൻസ്ഡ് സെൻറർ ഫോർ അറ്റ്മോസ്‌ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ പ്രൊഫ. S. അഭിലാഷ്, കൃഷ്ണകുമാർ E. K., അഭിരാം നിർമൽ C. S., പ്രഭാത് H. കുറുപ് എന്നിവർ ഗവേഷണത്തിൽ പങ്കെടുത്തു. പഠനത്തിന്റെ കണ്ടെത്തലുകൾ അന്താരാഷ്ട്ര ജേർണലായ Geomatics, Natural Hazards and Risk ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
English Summary: Discover expert insights on AWS solutions and strategies to enhance your cloud infrastructure. Unlock the potential of your business with our resources.
Kerala Weather 13/08/26 : ന്യൂനമർദ്ദം ഇന്ന് ശക്തിപ്പെട്ടേക്കും , കേരളത്തിൽ മഴ കൂടും
കരയിലും കടലിലും ആയി രൂപപ്പെട്ട ഇരട്ട ന്യൂനമർദ്ദങ്ങളെ തുടർന്ന് കേരളത്തിൽ ഇന്നലെ മുതൽ മഴയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഇന്നും (വ്യാഴം) നാളെയും കൂടുതൽ ജില്ലകളിൽ മഴ ലഭിക്കും. ഇടവേളകളോടുകൂടിയ ശക്തമായ മഴ സാധ്യതയാണ് മിക്ക ജില്ലകളിലും Metbeat Weather പ്രവചിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ( IMD) ഇന്ന് കാസർകോട് , കണ്ണൂർ ജില്ലകളിൽ ശക്തമായ മഴ സാധ്യതയെ തുടർന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നാളെ (Aug 14) ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് ( Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. സോമാലിയൻ തീരം, ഒമാൻ തീരം, തെക്കുപടിഞ്ഞാറ് അറബിക്കടൽ, വടക്ക് പടിഞ്ഞാറ് അറബിക്കടൽ എന്നിവിടങ്ങളിൽ കാറ്റിന്റെ വേഗത 45 മുതൽ 55 കിലോമീറ്റർ ശക്തി ഉണ്ടാകും.
ജലനിരപ്പ് ഉയർന്നതിനാൽ ആലപ്പുഴ ജില്ലയിലെ അച്ചൻകോവിൽ നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
വടക്കൻ ജില്ലകളിൽ ഉൾപ്പെടെ എല്ലാ ജില്ലകളിലും ഇന്നും നാളെയും മറ്റന്നാളും മഴ ശക്തിപ്പെടാൻ സാധ്യതയെന്നാണ് Metbeat Weather പറയുന്നത്.
ന്യൂനമർദ്ദങ്ങൾ അറബിക്കടലിൽ കാറ്റിന്റെ വേഗത വർദ്ധിപ്പിച്ചതാണ് കാരണം.
പശ്ചിമബംഗാളിനോട് ചേർന്ന് വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ ഇന്നലെയാണ് പുതിയ ന്യൂനമർദം രൂപപ്പെട്ടത്. ഇത് ഇന്ന് വീണ്ടും ശക്തിപ്പെട്ടു ശക്തി കൂടിയ ന്യൂനമർദ്ദമായി ( WML) മാറാൻ സാധ്യത. കഴിഞ്ഞദിവസം കരകയറിയ ന്യൂനമർദ്ദം നിലവിൽ കിഴക്കൻ രാജസ്ഥാനിൽ മുകളിലാണുള്ളത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ തുടർച്ചയായ ശക്തമായ മഴ പ്രതീക്ഷിക്കുന്നില്ല.
English Summary : Following the formation of twin low-pressure systems over land and sea, rainfall has increased across Kerala since yesterday. Rain is expected in more districts today (Thursday) and tomorrow, with Metbeat Weather forecasting heavy rain with intervals for most regions.





