Newsroom
Kerala Health Alert: നിപ ഭീതി കുറഞ്ഞപ്പോൾ ഷിഗെല്ല ആശങ്ക; ഇന്ന് 13 പുതിയ കേസുകൾ
Metbeat News

Kerala Health Alert: നിപ ഭീതി കുറഞ്ഞപ്പോൾ ഷിഗെല്ല ആശങ്ക; ഇന്ന് 13 പുതിയ കേസുകൾ

കോഴിക്കോട് നിപ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയയാക്കിയ ആരോഗ്യപ്രവർത്തകയുടെ

നിപ ഭീതി കുറഞ്ഞപ്പോൾ ഷിഗെല്ല ആശങ്ക; ഇന്ന് 13 പുതിയ കേസുകൾ

കോഴിക്കോട് നിപ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയയാക്കിയ ആരോഗ്യപ്രവർത്തകയുടെ ഫലവും നെഗറ്റീവായി. ഇതോടെ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് ലക്ഷണങ്ങൾ കണ്ട 15 പേരുടെയും പരിശോധനാഫലങ്ങൾ നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.അതേസമയം നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ്. 

സമ്പർക്കപ്പട്ടികയിൽ 104 പേർ

രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഇന്ന് പുതുതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4 പേർ അതീവ ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും, 14 പേർ ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും, 86 പേർ കുറഞ്ഞ അപകടസാധ്യതാ വിഭാഗത്തിലുമാണ്.

വീടുതോറും ആരോഗ്യപരിശോധന

നിപ ബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ഡിവിഷൻ 5-ലെ 81 വീടുകളിൽ ആരോഗ്യപ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനും ബോധവത്കരണം നടത്തുന്നതിനുമായിരുന്നു പരിശോധന. 

സംശയനിവാരണത്തിന് കൺട്രോൾ റൂം

സംശയനിവാരണത്തിനായി ജില്ലാ കൺട്രോൾ റൂമിലേക്ക് ഇതുവരെ പൊതുജനങ്ങളിൽ നിന്ന് 89 ഫോൺവിളികൾ ലഭിച്ചു. സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുമായും ആരോഗ്യപ്രവർത്തകർ ഇന്നും ബന്ധപ്പെട്ടു.

ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 125 പേർക്ക് മാനസിക പിന്തുണയും കൗൺസിലിംഗും നൽകിയതായി അധികൃതർ അറിയിച്ചു.

ഷിഗെല്ല വ്യാപനം തുടരുന്നു; ഇന്ന് 13 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് 4, മലപ്പുറം 3, കണ്ണൂർ 3, പാലക്കാട് 2, കൊല്ലം 1 എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.

ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 133 ഷിഗെല്ല കേസുകളും 5 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ ആകെ 209 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട്, വയനാട് ജില്ലകളിൽ കൂടുതൽ കേസുകൾ

ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത് കോഴിക്കോട്, വയനാട് ജില്ലകളിലാണ്. നിലവിൽ കോഴിക്കോട് (40), വയനാട് (18), തൃശൂർ (11), ആലപ്പുഴ (3) ജില്ലകളിൽ ഷിഗെല്ല വ്യാപനത്തെ തുടർന്ന് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

രോഗബാധ മറ്റ് ജില്ലകളിലും

മലപ്പുറം (19), തിരുവനന്തപുരം (15), കണ്ണൂർ (10), കൊല്ലം (9), ഇടുക്കി (3), പാലക്കാട് (3), എറണാകുളം (2) ജില്ലകളിലും ജൂൺ മാസത്തിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.

വ്യക്തിശുചിത്വം പാലിക്കുക, ശുദ്ധജലം മാത്രം ഉപയോഗിക്കുക, ഭക്ഷണം തയ്യാറാക്കുന്നതിനും കഴിക്കുന്നതിനും മുൻപ് കൈകൾ നന്നായി കഴുകുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

English Summary : Negative Test Results: A healthcare worker on the Nipah contact list who exhibited symptoms has tested negative. With this, all 15 symptomatic individuals on the contact list have tested negative for the virus.

ജപ്പാനിലെ ഭൂചലനം: മരണം 34 ആയി; കടുത്ത ചൂടിൽ വലഞ്ഞ് ദുരന്തബാധിതർ

ജപ്പാനിൽ കഴിഞ്ഞ ദിവസം ഉണ്ടായ 6.8 തീവ്രതയുള്ള ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി ഉയർന്നു. തെക്കുപടിഞ്ഞാറൻ ജപ്പാനിലെ കുമാമോട്ടോ മേഖലയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭൂചലനത്തെ തുടർന്ന് തകർന്ന ഷോപ്പിങ് സെന്ററിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. 

നാലായിരത്തിലധികം രക്ഷാപ്രവർത്തകരാണ് വിവിധ മേഖലകളിൽ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഭൂചലനത്തെ തുടർന്ന് ഏകദേശം 9,000 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 

അതേസമയം, 39 ഡിഗ്രി സെൽഷ്യസിനടുത്തെത്തിയ കടുത്ത ചൂട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ ബുദ്ധിമുട്ട് വർധിപ്പിക്കുകയാണ്. കുമാമോട്ടോയിലേക്ക് 300 എയർ കണ്ടീഷണറുകൾ അയച്ചതായി ജപ്പാൻ പ്രതിരോധ മന്ത്രി ഷിൻജിറോ കൊയ്‌സുമി അറിയിച്ചു. ഇതിൽ 150 എണ്ണം ദുരിതാശ്വാസ കേന്ദ്രങ്ങളിൽ സ്ഥാപിക്കും.

ഭൂചലനത്തെ തുടർന്ന് 30,000-ത്തിലധികം വീടുകളിൽ വൈദ്യുതി വിതരണം ഇതുവരെ പൂർണമായി പുനഃസ്ഥാപിക്കാനായിട്ടില്ല. ദുരിതാശ്വാസ കേന്ദ്രങ്ങളിലുള്ളവരിൽ ഏകദേശം 30 ശതമാനവും മുതിർന്ന പൗരന്മാരാണ്. കടുത്ത ചൂടിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് എയർ കണ്ടീഷണറുകൾ അടിയന്തരമായി വിതരണം ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു. 

English Summary : Following a powerful 6.8 magnitude earthquake in southwestern Japan, the death toll has climbed to 34, with the Kumamoto region suffering the heaviest casualties. Rescue operations are actively underway as over 4,000 emergency personnel search for survivors trapped under the rubble of collapsed structures, including a major shopping center.

More from Metbeat

കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും ശക്തിപ്പെടുത്തും: മന്ത്രി ടി. സിദ്ദീഖ്
Environment

കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും ശക്തിപ്പെടുത്തും: മന്ത്രി ടി. സിദ്ദീഖ്

an hour agoManeesha Prasoon
ശക്തമായ കാറ്റിന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം
Metbeat

ശക്തമായ കാറ്റിന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

30/07/2026Maneesha Prasoon
പാംബ്ല അണക്കെട്ട് ഇന്ന് രാത്രി തുറക്കും; കടലിൽ ശക്തമായ കാറ്റിന് മുന്നറിയിപ്പ്
Metbeat

പാംബ്ല അണക്കെട്ട് ഇന്ന് രാത്രി തുറക്കും; കടലിൽ ശക്തമായ കാറ്റിന് മുന്നറിയിപ്പ്

30/07/2026Maneesha Prasoon
ഓറഞ്ച് അലർട്ട്: കാസർഗോഡ്, എറണാകുളം, ആലപ്പുഴ, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Metbeat

ഓറഞ്ച് അലർട്ട്: കാസർഗോഡ്, എറണാകുളം, ആലപ്പുഴ, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

30/07/2026Maneesha Prasoon
അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം മരുഭൂമിക്കടിയിൽ നിന്ന് സ്വർണനിധിയുമായി പോർച്ചുഗീസ് കപ്പൽ
Metbeat

അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം മരുഭൂമിക്കടിയിൽ നിന്ന് സ്വർണനിധിയുമായി പോർച്ചുഗീസ് കപ്പൽ

30/07/2026Maneesha Prasoon
ജപ്പാനിലെ ഭൂചലനം: മരണം 34 ആയി; കടുത്ത ചൂടിൽ വലഞ്ഞ് ദുരന്തബാധിതർ
Metbeat

ജപ്പാനിലെ ഭൂചലനം: മരണം 34 ആയി; കടുത്ത ചൂടിൽ വലഞ്ഞ് ദുരന്തബാധിതർ

30/07/2026Maneesha Prasoon