
Japan Earthquake : ജപ്പാനിൽ 7.1 തീവ്രതയുള്ള ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു, പിന്നാലെ പിൻവലിച്ചു
ജപ്പാന്റെ തെക്കൻ ദ്വീപായ ക്യുഷുവിലെ (Kyushu) കുമമോട്ടോ (Kumamoto) മേഖലയെ നടുക്കി റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം.
ജപ്പാനിൽ 7.1 തീവ്രതയുള്ള ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു, പിന്നാലെ പിൻവലിച്ചു
ജപ്പാന്റെ തെക്കൻ ദ്വീപായ ക്യുഷുവിലെ (Kyushu) കുമമോട്ടോ (Kumamoto) മേഖലയെ നടുക്കി റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഭൂചലനത്തിന്റെ ആഘാതത്തിൽ നിരവധി കെട്ടിടങ്ങൾ ശക്തമായി കുലുങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടി.
ഭൂചലനത്തെ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി തീരപ്രദേശങ്ങൾക്കായി സുനാമി മുന്നറിയിപ്പ് (Tsunami Alert) പുറപ്പെടുവിച്ചു. എന്നാൽ സമുദ്രനിരപ്പിൽ വലിയ വ്യതിയാനമോ അപകടകരമായ തിരമാലകളോ രൂപപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് പിന്നീട് സുനാമി മുന്നറിയിപ്പ് പിൻവലിച്ചു.
ഭൂചലനത്തെ തുടർന്ന് ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടോ എന്നതിൽ അധികൃതർ വിശദമായ പരിശോധന തുടരുകയാണ്. റെയിൽ ഗതാഗതവും മറ്റ് പൊതുസേവനങ്ങളും ചിലയിടങ്ങളിൽ താൽക്കാലികമായി തടസ്സപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഭൂകമ്പ സാധ്യത കൂടുതലുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ ഇത്തരത്തിലുള്ള ശക്തമായ ഭൂചലനങ്ങൾ പതിവാണെങ്കിലും, മുൻകരുതൽ നടപടികളുടെ ഭാഗമായി അധികൃതർ ജനങ്ങളോട് ജാഗ്രത പാലിക്കാനും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കാനും ആവശ്യപ്പെട്ടു.
English Summary : A powerful 7.1 magnitude earthquake struck the Kumamoto region in southern Japan's Kyushu island, causing severe shaking and triggering a brief tsunami warning. The alert was later lifted after no dangerous sea-level changes were observed. Authorities are currently assessing potential damages and casualties, while local transport and public services face temporary disruptions.
Weather Kerala 30/07/26 : ഇടുക്കി പാംബ്ല അണക്കെട്ട് ഷട്ടര്‍ ഇന്ന് രാത്രി ഉയര്‍ത്തും
ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി, പാംബ്ല അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് രാത്രി തുറക്കും. രാത്രി 10 മണി മുതല്‍ ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ ഉയര്‍ത്തുക. 253 അടിയാണ് അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ്. ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ലോവര്‍ പെരിയാര്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി പെരിയാറില്‍ നിര്‍മിച്ചതാണ് പാംബ്ല അണക്കെട്ട്.
കഴിഞ്ഞ ദിവസം കരകയറിയ ന്യൂനമർദ്ദം ഛത്തീസ്ഗഡിന് മുകളിലും അതി തീവ്ര ന്യൂനമർദ്ദമായി ( Deep Depression) തുടരുന്നു . സാധാരണ കരകയറി ഏതാനും മണിക്കൂറുകൾക്കകം ന്യൂനമർദ്ദത്തിന്റെ ശക്തി കുറയാറുണ്ട്. കരകയറുമ്പോൾ തീവ്ര ന്യൂനമർദ്ദം ആയിരുന്നു ഈ സിസ്റ്റം. എന്നാൽ 24 മണിക്കൂർ കഴിഞ്ഞശേഷം ശക്തി കുറയാതെ കരഭാഗത്തിനും മുകളിൽ നിലകൊള്ളുകയാണ്.
ഇതു കാരണം മധ്യ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും മഴ തുടരുന്നു. കേരളത്തിൽ ഇന്നും നാളെയും മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥ പ്രവചനം ഉണ്ട്. ജില്ലകളിൽ കേന്ദ്രകലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ ശക്തമായ മഴ സാധ്യതയെ തുടർന്നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്നും ഇന്ന് ( വ്യാഴം) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി നൽകിയിരുന്നു. വയനാട്ടിൽ നാളെയും അവധിയാണ് .
വയനാട് ജില്ലയില്‍ നാളെ (വെള്ളി) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വയനാട് ജില്ലയില്‍ നാളെ (വെള്ളി) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍, പ്രൊഫഷനല്‍ കോളജുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. റെസിഡന്‍ഷ്യല്‍ സ്‌കൂളിനും കോളജിനും കോളജുകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) അവധി
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് പ്രവൃത്തി ദിനം ആയിരിക്കും. കണ്ണൂര് , കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
രാവിലത്തെ ഉപഗ്രഹ നിരീക്ഷണത്തിൽ തെക്കൻ ജില്ലകളിലാണ് മഴ ലഭിക്കുന്നത്. വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴ രാവിലെ കുറവാണ്. എന്നാൽ ഉച്ചയോടെ എല്ലാ ജില്ലകളിലേക്കും മഴയെത്തും. ഛത്തീസ്ഗഡിലെ ബിലാസ്പൂരിന് 30 കി.മി ഉം ചാമ്പയിൽ 40 കി.മി ഉം അകലെയാണ് തീവ്ര ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. ന്യൂനമർദ്ദം പടിഞ്ഞാറേക്കാണ് നീങ്ങുന്നത്. അതോടെ പടിഞ്ഞാറുള്ള സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് ഉണ്ടാകും.
ദക്ഷിണേന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്. നാളെയും കേരളത്തിൽ ഓറഞ്ച് അലർട്ട് ഉണ്ട്. കേരളത്തിനൊപ്പം നാളെ ദക്ഷിണ ഉൾനാടൻ കർണാടകയിലും ഓറഞ്ച് അലർട്ട് ആണ്.
അറബിക്കടലിൽ 40 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിന് സാധ്യത. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 65 കിലോമീറ്റർ വരെ എത്തും. ഇപ്പോഴത്തെ മഴയുടെ ശക്തി തിങ്കളാഴ്ചക്ക് ശേഷം കുറയാനാണ് സാധ്യത.
English Summary : Kerala Weather Update (July 30, 2026): Deep Depression Maintains Strength Inland, Heavy Rains to Continue Across Kerala. Despite moving inland over Chhattisgarh, the deep depression system has unexpectedly retained its strength rather than weakening after landfall, continuing to drive widespread rains across Central and South India.





