
Kerala Weather : ന്യൂനമര്‍ദം ദുര്‍ബലമായി അകലുന്നു, പക്ഷേ മഴ തുടരാന്‍ കാരണമെന്ത് ?
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദം (well marked low pressure) ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി
ന്യൂനമര്‍ദം ദുര്‍ബലമായി അകലുന്നു, പക്ഷേ മഴ തുടരാന്‍ കാരണമെന്ത് ?
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദം (well marked low pressure) ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറിയെങ്കിലും കേരളത്തില്‍ ഉള്‍പ്പെടെ മഴയില്‍ ഗണ്യമായ കുറവുണ്ടാകില്ല. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിന്റെ കിഴക്കന്‍ മേഖലയിലും ഇടിയോടു കൂടെയുള്ള മഴ മൂന്നു ദിവസം കൂടി തുടരും.
വെതര്‍ സിസ്റ്റം വടക്കുകിഴക്കന്‍ മേഖലയിലേക്ക് നീങ്ങുന്നുണ്ടെങ്കിലും കാറ്റിന്റെ അഭിസരണം (comvergence) ന് കാരണമാകും. താഴ്ന്ന ഉയരത്തിലുള്ള കാറ്റിന്റെ അഭിസരണം നടക്കുന്നത് ഇടിയോടെ ഉച്ചയ്ക്കു ശേഷമുള്ള മഴക്കു കാരണമാകും. മലവെള്ളപ്പാച്ചിലും കിഴക്കന്‍ മേഖലയില്‍ പ്രതീക്ഷിക്കാം.
ബംഗാള്‍ ഉള്‍ക്കടലിലെ സിസ്റ്റം കരയില്‍ വലിച്ചുകയറ്റിയ ഈര്‍പ്പമാണ് ആദ്യ ദിവസങ്ങളില്‍ മഴ പെയ്യിച്ചതെങ്കില്‍ ഈ ഈര്‍പ്പത്തിന്റെ ശേഷിപ്പും പടിഞ്ഞാറന്‍, കിഴക്കന്‍ കാറ്റുകളുടെ സംയോജനവുമാണ് ഇന്ന് തെക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ മഴ നല്‍കാന്‍ കാരണം. ക്യുമിലോനിംബസ് മേഘങ്ങളുടെ സാന്നിധ്യം അഭിസരണത്തിന്റെ തെളിവാണ്.
ന്യൂനമര്‍ദം അകലുന്നുണ്ടെങ്കിലും അതിനോട് ചേര്‍ന്നുള്ള ചക്രവാതചുഴി (cyclonic circulation) 72 മണിക്കൂര്‍ കൂടി തുടരും. ഇതാണ് കേരളത്തിലെ അന്തരീക്ഷത്തെയും സ്വാധീനിക്കുക.
അറബിക്കടലില്‍ തെക്കുകിഴക്കന്‍ മേഖലയിലായി, അതായത് കേരള തീരത്തോട് ചേര്‍ന്നുള്ള മറ്റൊരു കാറ്റു കറക്കം കരയിലേക്ക് ഈര്‍പ്പത്തെ എത്തിക്കാനും പടിഞ്ഞാറന്‍ കാറ്റിനെ ശക്തിപ്പെടുത്താനും ഇടയാക്കും. ഇത് താഴ്ന്ന ഉയരത്തിലെ കാറ്റിനെ സജീവമാക്കും. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെ ഭാഗമായ കാറ്റുകറക്കവും ഇതേ സാഹചര്യമാണ് സൃഷ്ടിക്കുക്ക.
നിലവില്‍ കിഴക്കന്‍, പടിഞ്ഞാറന്‍ കാറ്റുകള്‍ ശക്തമായ സാഹചര്യത്തിലല്ലെങ്കിലും ഈ സിസ്റ്റങ്ങളാണ് താല്‍ക്കാലിക അന്തരീക്ഷ മാറ്റത്തിന് കാരണമാകുന്നത്. ഇന്നലത്തെ പോസ്റ്റില്‍ ഈ മാസം 26 വരെ കേരളത്തില്‍ മഴ തുടരുമെന്ന് നിരീക്ഷിക്കാന്‍ കാരണം ഇതാണ്. ഇരു സിസ്റ്റങ്ങളുടെയും പിടിയില്‍ നിന്ന് കേരളം മുക്തമാകുന്നതോടെ 27 ന് ശേഷം വീണ്ടും വരണ്ട അന്തരീക്ഷസ്ഥിതി തുടരും.
English Summary : Even as the 'Well Marked Low Pressure' in the Bay of Bengal weakens, Kerala is set to witness continued rainfall for the next three days. Meteorological data points to low-level wind convergence and active cyclonic circulations as the primary drivers of thunder-showers across South and Central Kerala. While the system is moving northeast, moisture remnants and a secondary wind rotation in the Arabian Sea will sustain wet conditions until February 26. Expect a return to dry weather starting February 27.
കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും ശക്തിപ്പെടുത്തും: മന്ത്രി ടി. സിദ്ദീഖ്
പുൽപള്ളി പഴശ്ശിരാജ കോളേജിൽ സ്ഥാപിക്കുന്ന ഡോപ്ലർ റഡാർ (Doppler Radar) സംവിധാനത്തിലൂടെ വയനാട് ജില്ലയിലെ കാലാവസ്ഥാ നിരീക്ഷണം കൂടുതൽ കൃത്യവും കാര്യക്ഷമവുമാക്കാൻ കഴിയുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. പുത്തുമല ഹൃദയഭൂമിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോപ്ലർ റഡാറിലൂടെ മുൻകൂർ മുന്നറിയിപ്പ്(Early Warning System)
പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും അതനുസരിച്ച് സമയോചിതമായ നടപടികൾ സ്വീകരിക്കാനുമുള്ള സംവിധാനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥ മോശമാകുന്ന സാഹചര്യങ്ങളിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിക്കേണ്ട ആളുകളുടെ മാപ്പിങ് (Mapping) നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിജീവന പദ്ധതികൾക്ക് കൂട്ടായ പ്രവർത്തനം(Rehabilitation Efforts)
ദുരന്തബാധിതരായ കുട്ടികളുടെ തുടർപഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിലൂടെയാണ് അതിജീവന പദ്ധതികൾ (Rehabilitation Projects) ഫലപ്രദമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ദുരന്തബാധിതരുടെ വായ്പകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുഭാവപൂർണമായ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ദുരന്തത്തിൽ തകർന്ന ആരാധനാലയങ്ങളുടെ പുനരുദ്ധാരണത്തിനായും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണം(Message of Hope)
ദുരന്തത്തിന്റെ തീരാത്ത വേദന അനുഭവിക്കുന്ന ജനങ്ങൾക്ക് ആത്മവിശ്വാസം പകരാനും അവരെ കൈപിടിച്ചുയർത്താനും കഴിയുന്നതെല്ലാം ചെയ്യാൻ എല്ലാവരും ഒരേ മനസോടെ മുന്നോട്ടുപോകണമെന്നും മന്ത്രി ടി. സിദ്ദീഖ് ആഹ്വാനം ചെയ്തു.
English Summary : In a major move to bolster climate resilience and disaster response in Wayanad, Kerala Minister Adv. T. Siddique announced the installation of an advanced Doppler Radar System at Pazhassi Raja College, Pulpally.





