Newsroom
ഫോബ്‌സ് പട്ടികയിലെ സമ്പന്നനായ മലയാളി എം.എ യൂസഫലി, രണ്ടാമത് ജോയി ആലുക്കാസ്
Metbeat News

ഫോബ്‌സ് പട്ടികയിലെ സമ്പന്നനായ മലയാളി എം.എ യൂസഫലി, രണ്ടാമത് ജോയി ആലുക്കാസ്

Forbes list of richest Malayali: M.A. Yusuffali, second place goes to Joy Alukkas

ലോകസമ്പന്നരുടെ ഫോര്‍ബ്‌സ് റിയല്‍ടൈം പുതിയ പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി. 44,000 കോടി രൂപയുടെ (5.3 ബില്യണ്‍ ഡോളര്‍) ആസ്തിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാനായ എം.എ. യൂസഫലിക്കുള്ളത്. പട്ടികയില്‍ 752ാം സ്ഥാനത്താണ് അദ്ദേഹം. 

ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍, ഫുഡ് പ്രോസസിംഗ് കേന്ദ്രങ്ങള്‍, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലായി മികച്ച വളര്‍ച്ചാനിരക്കാണ് ലുലുവിനുള്ളത്. മിഡില്‍ ഈസ്റ്റില്‍ മാത്രം 260ലേറെ റീട്ടെയില്‍ സ്റ്റോറുകള്‍ ലുലുവിനുണ്ട്.

ലുലു റീട്ടെയിലിന്റെ മികച്ച വളര്‍ച്ചാനിരക്കും വാര്‍ഷിക വളര്‍ച്ചയ്ക്ക് കരുത്തേകി. ലോംഗ് ടേം സ്ട്രാറ്റജിയിലുള്ള മികച്ച വളര്‍ച്ചാനിരക്കാണ് ലുലു റീട്ടെയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2024ല്‍ അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതിന് പിന്നാലെ 1.7 ബില്യണ്‍ ഡോളറിന്റെ നേട്ടം ലുലു നേടിയിരുന്നു. 

വിപുലമായ വികസന പദ്ധതികളും നിക്ഷേപകരുടെ സാന്നിധ്യം വര്‍ധിച്ചതും ഗുണം ചെയ്തു. നിക്ഷേപകരുടെ വലിയ സാന്നിധ്യവും റീട്ടെയില്‍ രംഗത്തെ മികച്ച പ്രകടനവും കണക്കിലെടുത്ത് നിക്ഷേപകര്‍ക്കായി 8,500 കോടി രൂപയുടെ (98.4 മില്യണ്‍ ഡോളര്‍) ലാഭവിഹിതം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 78 ശതമാനത്തിലേറെ ലാഭവിഹിതമാണ് ഇതോടെ നിക്ഷേപകര്‍ക്ക് ലഭിക്കാന്‍ വഴിയൊരുങ്ങിയത്. പ്രൈവറ്റ് ലേബല്‍, ഇകോമേഴ്‌സ് രംഗത്തും മികച്ച വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജോയി ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയി ആലുക്കാസ് ആണ് മലയാളികളില്‍ രണ്ടാമത്. 754ആം സ്ഥാനത്താണ് ജോയി ആലുക്കാസ്. ജെംസ് എജുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി (4 ബില്യണ്‍ ഡോളര്‍), ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള (4 ബില്യണ്‍ ഡോളര്‍), കല്യാണ ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ (3.6 ബില്യണ്‍ ഡോളര്‍), ശോഭ ഗ്രൂപ്പ് സ്ഥാപകന്‍ പി.എന്‍.സി. മേനോന്‍ (3.6 ബില്യണ്‍ ഡോളര്‍), ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (3.5 ബില്യണ്‍ ഡോളര്‍), കെയ്ന്‍സ് ഗ്രൂപ്പ് സ്ഥാപകന്‍ രമേശ് കുഞ്ഞിക്കണ്ണന്‍ (3 ബില്യണ്‍ ഡോളര്‍), മുത്തൂറ്റ് ഫിനാന്‍സിന്റെ പ്രൊമോട്ടര്‍മാരായ ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, സാറാ ജോര്‍ജ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ്, ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് (2.6 ബില്യണ്‍ ഡോളര്‍), ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ (1.9 ബില്യണ്‍ ഡോളര്‍), ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍ (1.9 ബില്യണ്‍ ഡോളര്‍), വിഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (1.4 ബില്യണ്‍ ഡോളര്‍) എന്നിവരാണ് ഫോര്‍ബ്‌സിന്റെ ആഗോള റിയല്‍ടൈം സമ്പന്ന പട്ടികയില്‍ ഇടംപിടിച്ച മറ്റ് മലയാളികള്‍.ആഗോള തലത്തില്‍ ടെസ്ല, സ്‌പേസ്എക്‌സ് എന്നിവയുടെ മേധാവി ഇലോണ്‍ മസ്‌കാണ് ഒന്നാം സ്ഥാനത്ത്. 476.5 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഓറക്കിള്‍ സഹസ്ഥാപകനായ ലാറി എലിസണ്‍ (365.4 ബില്യണ്‍ ഡോളര്‍), മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് (262.7 ബില്യണ്‍ ഡോളര്‍) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇന്ത്യക്കാരില്‍ 104.9 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഒന്നാം സ്ഥാനത്ത്. 64.1 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്.

ഓണക്കാലമാണ്, പറമ്പിലെ ഈ മഞ്ഞപൂവിനെ സൂക്ഷിച്ചോളൂ; പടർന്നാൽ അപകടം

ഓണക്കാലമാണ്. പാടത്തും പറമ്പത്തും തുമ്പപ്പൂവും കാക്കപ്പൂവുമൊക്കെ വിരിഞ്ഞു നിൽക്കുകയാണ്. ഇതിനിടയിൽ തലയുയർത്തി നിൽക്കുന്ന ഈ മഞ്ഞപ്പൂവിനെ (yellow blossoms) ഒന്ന് സൂക്ഷിച്ചോളൂ, ആളൽപ്പം അപകടകാരിയാണ്. പറമ്പുകളിൽ നിറയെ വിരിഞ്ഞു നിൽക്കുന്ന ഈ പൂക്കൾ കാണാൻ അതിമനോഹരമാണെങ്കിലും ഇവ മറ്റു സസ്യങ്ങൾക്ക് ഭീഷണിയാവുന്നു വെന്നതാണ് ഞെട്ടിപ്പിക്കുന്നത്.  നമ്മൾ കമ്മൽപ്പൂ(Kammal Poo)വെന്ന് ഓമനത്തത്തോടെ വിളിക്കുന്ന ഈ  സസ്യത്തിൻ്റെ യഥാർത്ഥ പേര് സിംഗപ്പൂർ ഡെയ്സി (Singapore Daisy)എന്നാണ്. 

1787043892W.webp  കമ്മൽപ്പൂ(Singapore Daisy)                                                                                               Representative image  

അമേരിക്കയിൽ നിന്ന് കുടിയേറി കേരളത്തിലെത്തിയ ഈ സസ്യം കാലാവസ്ഥയുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ചൂടുള്ള കാലാവസ്ഥയിൽ പെട്ടെന്ന് വളരുന്ന ഈ സസ്യം കേരളത്തിലെ കാലാവസ്ഥയുമായി കൂടുതൽ യോജിച്ച് വളരുന്ന സസ്യമായി മാറിയിരിക്കുകയാണ്. ഇന്ന് നമ്മുടെ പ്രദേശത്ത് ഇവ കാട് പോലെ വളരുന്നത് ഒരു ഭംഗിയുള്ള കാഴ്ച്ചയായി മാറിയിരിക്കുകയാണ്. 

വേരുറച്ചാൽ വിട്ടുപോവില്ല

ഒരു സ്ഥലത്ത് വേരുറച്ചാൽ പിന്നെ ഈ സസ്യത്തെ നിയന്ത്രിക്കാൻ കഴിയില്ല. അവ പടർന്ന് പോയ്കൊണ്ടിരിക്കും. പിന്നീട് ഇവ നശിപ്പിക്കാൻ കഴിയാത്തവണ്ണം പുതിയ ചെടികളായി വേരുറച്ചിട്ടുണ്ടാകും. കേരള ജൈവവൈവിധ്യ ബോർഡിൻ്റെ അധിനിവേശസസ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട സസ്യമാണ് സിംഗപ്പൂർ ഡെയ്സി. ഈ അടുത്തകാലത്തായി മറ്റ് സസ്യങ്ങളുടെ വളർച്ചയെ ബാധിക്കുന്ന ചില രാസവസ്തുക്കൾ ഇവ പുറത്തുവിടുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 

ചൂടും, വരൾച്ചയും അനുയോജ്യ കാലാവസ്ഥ 

ഉയർന്ന ചൂടും വരൾച്ചയും അതിജിവിക്കാനുള്ള കഴിവാണ് ഈ ചെടി കൂടുതൽ പടർന്നു പിടിക്കുന്നതിന് പ്രധാന കാരണം. ഇവയെ കീടങ്ങളും മറ്റ് രോഗങ്ങളും ബാധിക്കില്ല. അതിനാൽ നിയന്ത്രണം കൊണ്ട് ഫലമില്ല. ഇനി പെട്ടികളയാമെന്ന് വെച്ചാൽ ഇവ വിത്തിൽ നിന്നും തണ്ടിൽ നിന്നും വേരിൽ നിന്നും വരെ വീണ്ടും മുളയ്ക്കും.

വേരോടെ പിഴുതു മാറ്റാം. എന്നാൽ പിഴുതെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുക. അതായത്   പിഴുതെടുക്കുമ്പോൾ തണ്ടിൻ്റെ കഷ്ണങ്ങൾ മണ്ണിൽ വീഴാതെ പിഴുതെടുക്കുക. ഇവ ആഴത്തിൽ കുഴിയെടുത്ത് മൂടുകയോ, മറ്റ് സുരക്ഷിത രീതിയിൽ നശിപ്പിക്കുകയോ ചെയ്യാം. പിന്നീട് ഇവ ഒരു പരിതി വരെ മുളയ്ക്കാതെ നോക്കാം. കാണാനും ഫോട്ടോ എടുക്കാനുമൊക്കെ മനോഹരമായ ഈ കമ്മൽപൂവ് പടർന്നു പിടിച്ചാൽ മറ്റ് സസ്യങ്ങൾക്ക് ആപത്താണ്. 

English Summary : The Singapore Daisy (Sphagneticola trilobata), locally known as Kammal Poo, poses a severe ecological threat despite its vibrant yellow blossoms. Originating from America, this highly invasive plant spreads aggressively, releases growth-inhibiting chemicals into the soil, and smothers native flora.