Newsroom
Eid Al Fitr 2026 18/03/26 : കേരളത്തിൽ നാളെ റമദാൻ 29 പൂർത്തിയാകും, മാസപിറവി കാണാൻ സാധ്യത കുറവ്, യുഎഇ യിലും സൗദിയിലും പെരുന്നാൾ 20ന്
Metbeat News

Eid Al Fitr 2026 18/03/26 : കേരളത്തിൽ നാളെ റമദാൻ 29 പൂർത്തിയാകും, മാസപിറവി കാണാൻ സാധ്യത കുറവ്, യുഎഇ യിലും സൗദിയിലും പെരുന്നാൾ 20ന്

നാളെ മാസപിറവി കണ്ടാൽ വെള്ളിയാഴ്ച കേരളത്തിലും ഒമാനിലും ഈദുൽ ഫിത്തർ.

കേരളത്തിൽ നാളെ റമദാൻ 29 പൂർത്തിയാകും, മാസപിറവി കാണാൻ സാധ്യത കുറവ്, യുഎഇ യിലും സൗദിയിലും പെരുന്നാൾ 20 ന്

കേരളത്തിൽ നാളെയാണ് 29 നോമ്പ് പൂർത്തിയാകുന്നത്. അതുകൊണ്ട് നാളെയാണ് ഒമാനിലും കേരളത്തിലും മാസപ്പിറവി കാണേണ്ടത്. അതായത് മാർച്ച് 19 വ്യാഴാഴ്ച്ച. നാളെ മാസപിറവി കണ്ടാൽ വെള്ളിയാഴ്ച കേരളത്തിലും ഒമാനിലും ഈദുൽ ഫിത്തർ. അഥവാ നാളെ മാസപിറവി കണ്ടില്ലെങ്കിൽ റമദാൻ 30 പൂർത്തീകരിച്ച് പിറ്റേ ദിവസം ഈദുൽ ഫിത്വർ ആകും. 

അതേസമയം, മാര്‍ച്ച് 19 ന് മാസപ്പിറവി കാണാനുള്ള ആസട്രോണമിക്കല്‍ സാധ്യതയുണ്ട് എന്നാണ് Metbeat weather കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നത്.‍ മാസപ്പിറവി ദര്‍ശനത്തിന് അടിസ്ഥാനമാക്കുന്ന നഗ്ന നേത്രം കൊണ്ടുള്ള ദര്‍ശനം സാധ്യമാകാന്‍ പ്രയാസമാണ്. Metbeat weather കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് കോഴിക്കോട്ടെ ആകാശം മാനദണ്ഡമാക്കിയാല്‍ അന്ന് സൂര്യന്‍ വൈകിട്ട് 6.37 നാണ് അസ്തമിക്കുന്നത്. അതും 270 ഡിഗ്രി പടിഞ്ഞാറ്. സൂര്യന്‍ അസ്തമിച്ച ശേഷം 6.57 നാണ് അന്ന് ചന്ദ്രന്‍ അസ്തമിക്കുന്നത്.

സൂര്യന്‍ അസ്തമിച്ചതിനു തൊട്ടടുത്ത് 274 ഡിഗ്രി പടിഞ്ഞാറ്. സൂര്യന്‍ അസ്തമിച്ച് 20 മിനുട്ടോളം ചന്ദ്രന്‍ ആകാശത്തുണ്ട് എന്നതിനാല്‍ ടെലസ്‌കോപോ മറ്റോ ഉപയോഗിച്ച് ചന്ദ്രദര്‍ശനം സാധ്യമാകും. അന്ന് ന്യൂമൂണ്‍ ആയതിനാല്‍ ചന്ദ്രന്റെ തെളിച്ചം നന്നേ കുറവാണ്. I

അതേസമയം , നഗ്നനേത്രം കൊണ്ട് ഇത്രയും തെളിച്ചം കുറഞ്ഞ ചന്ദ്രനെ കാണുക പ്രയാസമാണ്. മേഘങ്ങളോ പൊടിപടലങ്ങളോ ഇല്ലാത്ത ആകാശമെങ്കില്‍ നേരിയ സാധ്യതയുണ്ട് എന്ന് പറയാം. മാര്‍ച്ച് 19 ന് കേരളത്തില്‍ വൈകിട്ട് മഴ സാധ്യതയുണ്ട്. അതിനാല്‍ പടിഞ്ഞാറന്‍ ആകാശത്ത് ഒറ്റപ്പെട്ട മേഘങ്ങളുണ്ടാകും.

കിഴക്കന്‍ മേഖലയില്‍ വൈകിട്ട് മഴയ്ക്കും സാധ്യത. അതിനാല്‍ മാര്‍ച്ച് 19 ന് മാസപ്പിറവി ദര്‍ശനം വീണ്ടും വെല്ലുവിളിയാകും. മാര്‍ച്ച് 20 ന് ഇന്ത്യ, ആസ്‌ട്രേലിയ, ജപ്പാന്‍, ചൈന, ഇന്തോനേഷ്യ, മലേഷ്യ, തേക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം നഗ്ന നേത്രം കൊണ്ട് ചന്ദ്രനെ കാണാനാകും.

അതിനാല്‍ കേരളത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി 21 ന് ഈദുല്‍ഫിത്വര്‍ ആഘോഷിക്കേണ്ടിവരും.
ഇതുതന്നെയാണ്  മത പണ്ഡിതൻ ശുഐബുൽ ഹൈതമി ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

വാനശാസ്‌ത്രപരമായി മാർച്ച് 19 വ്യാഴം (റമദാൻ29ന് )കേരളത്തിൽ ഹിലാൽ നഗ്‌നനേത്രം കൊണ്ട് കാണാനുള്ള  സാധ്യത വളരെ കുറവാണ് , ഒമാനിലും നഗ്‌നനേത്രം മുഖേനെ കാണാൻ സാധ്യത കുറവ് തന്നെ .
വാനശാസ്‌ത്രഘടകങ്ങൾപരിശോധിച്ചാൽ, കേരളത്തിൽ ഹിലാൽ (ചന്ദ്രപ്പിറവി) നഗ്നനേത്രം കൊണ്ട്
കാണാനുള്ള മൂൺലാഗുണ്ട് എന്നാണ് കുറിപ്പിൽ പറയുന്നത്.
കേരളത്തിൽ റമദാൻ 30 ഉണ്ടാവാതിരിക്കാൻ 25% മാത്രമാണ് കണക്കിൽ സാധ്യത എന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

യുഎയിലും സൗദിയിലും ഈദുൽ ഫിത്തർ 20 ന്

യു.എ.ഇയിൽ ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഇത്തവണ റമസാൻ 30 ദിവസം പൂർത്തിയാകാനാണ് കൂടുതൽ സാധ്യതയെന്ന്  വാനശാസ്ത്ര നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

മാർച്ച് 18-ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാകാൻ സാധ്യത വളരെ കുറവാണെന്ന് വാനനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സൂര്യാസ്തമയത്തിന് മുൻപേ തന്നെ ചന്ദ്രൻ അസ്തമിക്കുന്നതിനാൽ ദർശനം പ്രായോഗികമല്ല. ഇതോടെ റമസാൻ 30 ദിവസം പൂർത്തിയാക്കേണ്ട സാഹചര്യം രൂപപ്പെടും.

ഈ സാഹചര്യത്തിൽ United Arab Emirates (UAE) ൽ മാർച്ച് 20-ന് പെരുന്നാൾ ആഘോഷിക്കും. ഇതേ ദിവസം തന്നെയായിരിക്കും സൗദിയിലും ഈദുൽ ഫിത്വർ. എന്നാൽ മാസപ്പിറവി ദൃശ്യമാകാൻ പ്രയാസമുള്ള ചില രാജ്യങ്ങളിൽ മാർച്ച് 21-നും ഈദ് ആകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ചന്ദ്രദർശനത്തിനുള്ള ശാസ്ത്രീയ മാനദണ്ഡങ്ങളും ഐ.എ.സി വിശദീകരിച്ചു. ചന്ദ്രക്കല ചക്രവാളത്തിൽ കുറഞ്ഞത് 29 മിനിറ്റെങ്കിലും നിലനിൽക്കണം. കൂടാതെ സൂര്യനിൽ നിന്നുള്ള കോണളവും നിർദ്ദിഷ്ട പരിധി കവിയണം. ഈ ഘടകങ്ങൾ അനുകൂലമല്ലെങ്കിൽ മാസപ്പിറവി കാണുന്നത് ദുഷ്കരമാകും.

മാസപ്പിറവി അറിയിക്കുക

കോഴിക്കോട്: 2026 മാര്‍ച്ച് 19 ന് വ്യാഴാഴ്ച (റമദാന്‍ 29ന്) ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കണമെന്നും പിറവി ദര്‍ശിച്ചവര്‍ താഴെ ചേര്‍ത്ത നമ്പറില്‍ വിവരമറിയിക്കണമെന്നും വിസ്ഡം ഹിലാല്‍ വിംഗ് ചെയര്‍മാന്‍ അബൂബക്കർ സലഫി അറിയിച്ചു. ഫോണ്‍ നമ്പര്‍: +91 9048542456.

 കോഴിക്കോട്:  റമദാന്‍ 29 (വ്യാഴം) ശവ്വാല്‍‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യ ത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ (9447173443), സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238), കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149, 9447317112, 0495 314 3360), സയ്യിദ് അബ്ദുല്‍ നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് (9447405099) എന്നിവരും അറിയിച്ചു.

English summary : As Ramadan 29 approaches, astronomical reports suggest a variation in Eid Al Fitr dates across the globe. While Saudi Arabia and the UAE are expected to complete 30 days of Ramadan and celebrate Eid on March 20, Kerala and Oman face a unique situation. Although the moon will be above the horizon for 20 minutes in Kerala on March 19, low luminosity and predicted cloud cover make naked-eye sightings difficult. Consequently, Kerala is likely to complete 30 days of fasting and celebrate Eid on March 21, 2026.

ചൈനയിലെ ചൂടില്‍ കുമ്പളങ്ങക്ക് വന്‍ ഡിമാന്റ്, കാരണം ഒരു പൂച്ച

കടുത്ത ചൂട് നേരിടുന്ന ചൈനയില്‍ ഒരു പൂച്ചയുടെ ചിത്രം വൈറലായതോടെ കുമ്പളത്തിന് വില കൂടി. കുമ്പളങ്ങയുടെ മുകളില്‍ കിടക്കുന്ന പൂച്ചയുടെ ചിത്രമാണ് ഈയിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ചൈനീസ് ഡെയ്‌ലിയാണ് ഈ വാര്‍ത്ത ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കുമ്പളങ്ങയുടെ പ്രകൃതിദത്തമായ എയര്‍ കണ്ടീഷനര്‍ ശേഷിയുള്ളതിനാലാണ് കടുത്ത ചൂടില്‍ പൂച്ച ഇത്തരത്തില്‍ കിടക്കുന്നതെന്നായിരുന്നു പോസ്റ്റിന്റെ കാതല്‍.

ഇത് വൈറലായതോടെ ആളുകള്‍ കുമ്പളങ്ങ വാങ്ങിക്കൂട്ടി. കുമ്പളങ്ങ ജ്യൂസ് ശരീരത്തിന് തണുപ്പു നല്‍കുമെന്നത് ചൈനീസ് പരമ്പരാഗത അറിവാണ്. ചൂടിനെ നേരിടാന്‍ ആളുകള്‍ കുമ്പളങ്ങ ജ്യൂസ് പതിവാക്കി. ഇതിനു പിന്നാലെ പലയിടത്തും പൂച്ചയും നായയും കുമ്പളങ്ങയുടെ മുകളില്‍ കിടക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങി. ഗാങ്‌ഡോങ്ങ് പ്രവിശ്യയിലെ ഫോഷനിലെ കര്‍ഷകന്‍ പറയുന്നത് ഈയിടെ കുമ്പളങ്ങ കൂടുതല്‍ എണ്ണം വിറ്റുപോകുന്നു എന്നും വില കൂടിയെന്നുമാണ്.

കുമ്പളങ്ങയിലെ ജലാംശവും മറ്റു ആരോഗ്യ ഗുണങ്ങളും കാരണം ജ്യൂസ് കുടിക്കുന്നത് തെക്കന്‍ ചൈനിയില്‍ പതിവാണ്. ചൂടിനെ നേരിടാന്‍ ഇവിടത്തുകാര്‍ ജ്യൂസുകളും സൂപ്പുകളുമാണ് ഇപ്പോള്‍ പതിവായി സേവിക്കുന്നത്. ഫോഷന്‍ സ്വദേശിയായ 65 കാരനായ കര്‍ഷന്‍ ഒ യിങ്ക്യൂ പറയുന്നത് തന്റെ കുടുംബം പതിറ്റാണ്ടുകളായി കുമ്പളം കൃഷി ചെയ്യുന്നുണ്ടെങ്കിലും ഈ വേനലിലാണ് ഇത്രയും ഡിമാന്റ് ഉണ്ടായതെന്നാണ്.

ഇയാളുടെ ഒരു ഹെക്ടറിലെ 65 ശതമാനം പ്രദേശത്തും കുമ്പളങ്ങ കൃഷിയാണ്. 90 ദിവസം കൊണ്ടാണ് കുമ്പളങ്ങ വിളവെടുക്കാന്‍ കഴിയുക. മെയ് പകുതിയിലോ ഓഗസ്റ്റ് തുടക്കമോ ആണ് സാധാരണ കുമ്പളങ്ങ വിളവെടുപ്പ് കാലം. 

ദേശീയ  സൂചികാ പദവി (National Geographical Indication) ലഭിച്ച ഒരു ഉല്‍പ്പന്നമാണ് സന്‍ഷൂയി കറുത്ത തൊലിയുള്ള കുമ്പളങ്ങ (Sanshui blackskinned wax gourd). നല്ല മിനുസമുള്ള കറുത്ത തൊലി, ഉറപ്പുള്ള കാമ്പ്, കൂടുതല്‍ കാലം കേടുകൂടാതെ ഇരിക്കാനുള്ള ശേഷി എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍. സാധാരണയായി ഒരു കുമ്പളങ്ങയ്ക്ക് 15 മുതല്‍ 20 കിലോഗ്രാം വരെ ഭാരമുണ്ടാകാറുണ്ട്. എന്നാല്‍ ഓ (Ou) വിളവെടുത്തതില്‍ ഏറ്റവും വലിയ കുമ്പളങ്ങയ്ക്ക് ഏകദേശം 35 കിലോഗ്രാം ഭാരമുണ്ടായിരുന്നു.

ഈ കുമ്പളങ്ങയുടെ ഉറപ്പുള്ള കാമ്പിന് കാരണം സന്‍ഷൂയിയിലെ മണല്‍ കലര്‍ന്ന ഫലഭൂയിഷ്ഠമായ മണ്ണാണെന്ന് 'ഓ' പറയുന്നു. മഴയും താപനിലയുമാണ് ഇവയുടെ വളര്‍ച്ചയെയും വില്‍പ്പനയെയും നിയന്ത്രിക്കുന്നത്; കനത്ത മഴ വിളവെടുപ്പിനെ ബാധിക്കുമെങ്കിലും, ഉയര്‍ന്ന ചൂട് ഇതിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു.

കൂടുതല്‍ കാലം കേടുകൂടാതെ ഇരിക്കാനുള്ള കഴിവ് കാരണം കുമ്പളങ്ങ പണ്ടുമുതലേ അടുക്കളകളിലെ ഒരു പ്രധാന വിഭവമാണ്. മുറിക്കാത്ത കുമ്പളങ്ങ ഈര്‍പ്പമില്ലാത്ത, വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിച്ചാല്‍ മാസങ്ങളോളം—ഒരുപക്ഷേ വര്‍ഷാവസാനം വരെ—കേടുകൂടാതെ ഇരിക്കും. എന്നാല്‍ ഒരിക്കല്‍ മുറിച്ചുകഴിഞ്ഞാല്‍, ബാക്കിവരുന്നത് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ഉടന്‍ തന്നെ ഉപയോഗിക്കുകയും വേണം.

ഇന്ന് ഫോഷാന്‍, ഗ്വാങ്ഷൂ തുടങ്ങിയ നഗരങ്ങളിലെ വിപണികളില്‍ സന്‍ഷൂയി കുമ്പളങ്ങ സജീവമാണ്. കോള്‍ഡ് ചെയിന്‍ സംവിധാനം വഴി അമേരിക്ക, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും ഇവ കയറ്റുമതി ചെയ്യുന്നുണ്ട്.

നാട്ടുകാരെ സംബന്ധിച്ചിടത്തോളം, ഈ കുമ്പളങ്ങ ആസ്വദിക്കാനുള്ള ഏറ്റവും ലളിതമായ വഴി ഇതിന്റെ സൂപ്പ് ഉണ്ടാക്കുക എന്നതാണ്.

'ഞങ്ങള്‍ സാധാരണയായി കുമ്പളങ്ങ സൂപ്പാണ് ഉണ്ടാക്കാറുള്ളത്,' ഓ പറഞ്ഞു. വീട്ടില്‍ അദ്ദേഹം കുമ്പളങ്ങയും പന്നിയിറച്ചിയും ചേര്‍ത്ത് സ്വാഭാവിക മധുരമുള്ള, ലളിതമായ സൂപ്പ് തയ്യാറാക്കുന്നു. ഉണ്ടാക്കുന്ന രീതി വളരെ ലളിതമാണ്: ആദ്യം കുമ്പളങ്ങ വേവിക്കുക, വെള്ളം തിളച്ചുമറിയുമ്പോള്‍ ഇറച്ചി ചേര്‍ത്ത് 10 മിനിറ്റോളം വേവിച്ചെടുക്കുക.

'ഓരോ നേരത്തെയും ഭക്ഷണം അപ്പോള്‍ത്തന്നെ പുതിയതായി ഉണ്ടാക്കുന്നതാണ്. രാത്രി മുഴുവന്‍ വെച്ചാല്‍ ഇതിന്റെ രുചി മാറും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറുപ്പം മുതലേ 'ഓ'യുടെ ഭക്ഷണക്രമത്തിലെ ഒരു പ്രധാന വിഭവമാണിത്. മുന്‍പ് അദ്ദേഹത്തിന്റെ കുടുംബം സ്വന്തം ആവശ്യത്തിന് മാത്രമായിരുന്നു കുമ്പളങ്ങ കൃഷി ചെയ്തിരുന്നത്; ചൈനയിലെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കും ഉദാരവല്‍ക്കരണത്തിനും ശേഷമാണ് അവര്‍ ഇത് വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കാന്‍ തുടങ്ങിയത്.

ഗ്വാങ്‌ഡോങ് പ്രദേശത്തുടനീളം, ഇത് പന്നിയിറച്ചി വാരിയെല്ലുകളോ ഉണക്കിയ സ്‌കൂളോപ്പുകളോ (dried scallops) ചേര്‍ത്ത് റോസ്റ്റ് ചെയ്യാറുണ്ട്. വേനല്‍ക്കാലത്തെ മറ്റൊരു പരമ്പരാഗത വിഭവം കുമ്പളങ്ങ താറാവിറച്ചിയും ഞവരയും (coix seeds) ചേര്‍ത്ത് ഉണ്ടാക്കുന്നതാണ്.

വിഭവങ്ങളുടെ തനത് മാറ്റ് ചോര്‍ന്നുപോകാതെ, ലളിതവും സമീകൃതവുമായ രുചികള്‍ ഇഷ്ടപ്പെടുന്ന കന്റോണീസ് രീതിക്ക് ഉത്തമ ഉദാഹരണമാണ് ഈ പാചകക്കുറിപ്പുകള്‍.

കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണം കഴിക്കുന്ന ലിങ്‌നാന്‍ (Lingnan) ശൈലിയെയും ഇത് വ്യക്തമാക്കുന്നു. ചൂട് ഉച്ചസ്ഥായിയിലെത്തുമ്പോഴാണ് കുമ്പളങ്ങ വിപണിയില്‍ എത്തുന്നത്. അല്ലാതെ അപൂര്‍വതയോ ആഡംബരമോ കൊണ്ടല്ല, മറിച്ച് പ്രാദേശിക കാലാവസ്ഥയ്ക്കും ജീവിതരീതിക്കും ഏറ്റവും അനുയോജ്യമായതിനാലാണ് ഇത് ജനപ്രിയമായത്.

എങ്കിലും ഈ കൃഷി മുന്‍പോട്ടു കൊണ്ടുപോകുന്നത് വലിയ വെല്ലുവിളിയാണ്. പുതിയ തലമുറയിലെ യുവാക്കളാരും കൃഷിയിലേക്ക് വരുന്നില്ലെന്നും, നിലവിലുള്ള കര്‍ഷകരില്‍ ഭൂരിഭാഗവും 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നും 'ഓ' പറഞ്ഞു.

ഇന്റര്‍നെറ്റിലെയും സോഷ്യല്‍ മീഡിയയിലെയും പുതിയ ട്രെന്‍ഡുകള്‍ വരുംതലമുറയ്ക്ക് പ്രചോദനമാകുമെന്നും, മണ്ണില്‍ വിളയുന്ന ഈ ഭീമന്മാരുടെ മൂല്യം തിരിച്ചറിയാന്‍ അവരെ സഹായിക്കുമെന്നും പ്രതീക്ഷിക്കാം.

More from Metbeat