
Eid Al Fitr 2026 18/03/26 : കേരളത്തിൽ നാളെ റമദാൻ 29 പൂർത്തിയാകും, മാസപിറവി കാണാൻ സാധ്യത കുറവ്, യുഎഇ യിലും സൗദിയിലും പെരുന്നാൾ 20ന്
നാളെ മാസപിറവി കണ്ടാൽ വെള്ളിയാഴ്ച കേരളത്തിലും ഒമാനിലും ഈദുൽ ഫിത്തർ.
കേരളത്തിൽ നാളെ റമദാൻ 29 പൂർത്തിയാകും, മാസപിറവി കാണാൻ സാധ്യത കുറവ്, യുഎഇ യിലും സൗദിയിലും പെരുന്നാൾ 20 ന്
കേരളത്തിൽ നാളെയാണ് 29 നോമ്പ് പൂർത്തിയാകുന്നത്. അതുകൊണ്ട് നാളെയാണ് ഒമാനിലും കേരളത്തിലും മാസപ്പിറവി കാണേണ്ടത്. അതായത് മാർച്ച് 19 വ്യാഴാഴ്ച്ച. നാളെ മാസപിറവി കണ്ടാൽ വെള്ളിയാഴ്ച കേരളത്തിലും ഒമാനിലും ഈദുൽ ഫിത്തർ. അഥവാ നാളെ മാസപിറവി കണ്ടില്ലെങ്കിൽ റമദാൻ 30 പൂർത്തീകരിച്ച് പിറ്റേ ദിവസം ഈദുൽ ഫിത്വർ ആകും.
അതേസമയം, മാര്‍ച്ച് 19 ന് മാസപ്പിറവി കാണാനുള്ള ആസട്രോണമിക്കല്‍ സാധ്യതയുണ്ട് എന്നാണ് Metbeat weather കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നത്. മാസപ്പിറവി ദര്‍ശനത്തിന് അടിസ്ഥാനമാക്കുന്ന നഗ്ന നേത്രം കൊണ്ടുള്ള ദര്‍ശനം സാധ്യമാകാന്‍ പ്രയാസമാണ്. Metbeat weather കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് കോഴിക്കോട്ടെ ആകാശം മാനദണ്ഡമാക്കിയാല്‍ അന്ന് സൂര്യന്‍ വൈകിട്ട് 6.37 നാണ് അസ്തമിക്കുന്നത്. അതും 270 ഡിഗ്രി പടിഞ്ഞാറ്. സൂര്യന്‍ അസ്തമിച്ച ശേഷം 6.57 നാണ് അന്ന് ചന്ദ്രന്‍ അസ്തമിക്കുന്നത്.
സൂര്യന്‍ അസ്തമിച്ചതിനു തൊട്ടടുത്ത് 274 ഡിഗ്രി പടിഞ്ഞാറ്. സൂര്യന്‍ അസ്തമിച്ച് 20 മിനുട്ടോളം ചന്ദ്രന്‍ ആകാശത്തുണ്ട് എന്നതിനാല്‍ ടെലസ്‌കോപോ മറ്റോ ഉപയോഗിച്ച് ചന്ദ്രദര്‍ശനം സാധ്യമാകും. അന്ന് ന്യൂമൂണ്‍ ആയതിനാല്‍ ചന്ദ്രന്റെ തെളിച്ചം നന്നേ കുറവാണ്. I
അതേസമയം , നഗ്നനേത്രം കൊണ്ട് ഇത്രയും തെളിച്ചം കുറഞ്ഞ ചന്ദ്രനെ കാണുക പ്രയാസമാണ്. മേഘങ്ങളോ പൊടിപടലങ്ങളോ ഇല്ലാത്ത ആകാശമെങ്കില്‍ നേരിയ സാധ്യതയുണ്ട് എന്ന് പറയാം. മാര്‍ച്ച് 19 ന് കേരളത്തില്‍ വൈകിട്ട് മഴ സാധ്യതയുണ്ട്. അതിനാല്‍ പടിഞ്ഞാറന്‍ ആകാശത്ത് ഒറ്റപ്പെട്ട മേഘങ്ങളുണ്ടാകും.
കിഴക്കന്‍ മേഖലയില്‍ വൈകിട്ട് മഴയ്ക്കും സാധ്യത. അതിനാല്‍ മാര്‍ച്ച് 19 ന് മാസപ്പിറവി ദര്‍ശനം വീണ്ടും വെല്ലുവിളിയാകും. മാര്‍ച്ച് 20 ന് ഇന്ത്യ, ആസ്‌ട്രേലിയ, ജപ്പാന്‍, ചൈന, ഇന്തോനേഷ്യ, മലേഷ്യ, തേക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം നഗ്ന നേത്രം കൊണ്ട് ചന്ദ്രനെ കാണാനാകും.
അതിനാല്‍ കേരളത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി 21 ന് ഈദുല്‍ഫിത്വര്‍ ആഘോഷിക്കേണ്ടിവരും.
ഇതുതന്നെയാണ് മത പണ്ഡിതൻ ശുഐബുൽ ഹൈതമി ഫെയ്‌സ്ബുക്കിൽ കുറിച്ചത്.
വാനശാസ്‌ത്രപരമായി മാർച്ച് 19 വ്യാഴം (റമദാൻ29ന് )കേരളത്തിൽ ഹിലാൽ നഗ്‌നനേത്രം കൊണ്ട് കാണാനുള്ള സാധ്യത വളരെ കുറവാണ് , ഒമാനിലും നഗ്‌നനേത്രം മുഖേനെ കാണാൻ സാധ്യത കുറവ് തന്നെ .
വാനശാസ്‌ത്രഘടകങ്ങൾപരിശോധിച്ചാൽ, കേരളത്തിൽ ഹിലാൽ (ചന്ദ്രപ്പിറവി) നഗ്നനേത്രം കൊണ്ട്
കാണാനുള്ള മൂൺലാഗുണ്ട് എന്നാണ് കുറിപ്പിൽ പറയുന്നത്.
കേരളത്തിൽ റമദാൻ 30 ഉണ്ടാവാതിരിക്കാൻ 25% മാത്രമാണ് കണക്കിൽ സാധ്യത എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
യുഎയിലും സൗദിയിലും ഈദുൽ ഫിത്തർ 20 ന്
യു.എ.ഇയിൽ ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഇത്തവണ റമസാൻ 30 ദിവസം പൂർത്തിയാകാനാണ് കൂടുതൽ സാധ്യതയെന്ന് വാനശാസ്ത്ര നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
മാർച്ച് 18-ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാകാൻ സാധ്യത വളരെ കുറവാണെന്ന് വാനനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സൂര്യാസ്തമയത്തിന് മുൻപേ തന്നെ ചന്ദ്രൻ അസ്തമിക്കുന്നതിനാൽ ദർശനം പ്രായോഗികമല്ല. ഇതോടെ റമസാൻ 30 ദിവസം പൂർത്തിയാക്കേണ്ട സാഹചര്യം രൂപപ്പെടും.
ഈ സാഹചര്യത്തിൽ United Arab Emirates (UAE) ൽ മാർച്ച് 20-ന് പെരുന്നാൾ ആഘോഷിക്കും. ഇതേ ദിവസം തന്നെയായിരിക്കും സൗദിയിലും ഈദുൽ ഫിത്വർ. എന്നാൽ മാസപ്പിറവി ദൃശ്യമാകാൻ പ്രയാസമുള്ള ചില രാജ്യങ്ങളിൽ മാർച്ച് 21-നും ഈദ് ആകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ചന്ദ്രദർശനത്തിനുള്ള ശാസ്ത്രീയ മാനദണ്ഡങ്ങളും ഐ.എ.സി വിശദീകരിച്ചു. ചന്ദ്രക്കല ചക്രവാളത്തിൽ കുറഞ്ഞത് 29 മിനിറ്റെങ്കിലും നിലനിൽക്കണം. കൂടാതെ സൂര്യനിൽ നിന്നുള്ള കോണളവും നിർദ്ദിഷ്ട പരിധി കവിയണം. ഈ ഘടകങ്ങൾ അനുകൂലമല്ലെങ്കിൽ മാസപ്പിറവി കാണുന്നത് ദുഷ്കരമാകും.
മാസപ്പിറവി അറിയിക്കുക
കോഴിക്കോട്: 2026 മാര്‍ച്ച് 19 ന് വ്യാഴാഴ്ച (റമദാന്‍ 29ന്) ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കണമെന്നും പിറവി ദര്‍ശിച്ചവര്‍ താഴെ ചേര്‍ത്ത നമ്പറില്‍ വിവരമറിയിക്കണമെന്നും വിസ്ഡം ഹിലാല്‍ വിംഗ് ചെയര്‍മാന്‍ അബൂബക്കർ സലഫി അറിയിച്ചു. ഫോണ്‍ നമ്പര്‍: +91 9048542456.
കോഴിക്കോട്: റമദാന്‍ 29 (വ്യാഴം) ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യ ത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ (9447173443), സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238), കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149, 9447317112, 0495 314 3360), സയ്യിദ് അബ്ദുല്‍ നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് (9447405099) എന്നിവരും അറിയിച്ചു.
English summary : As Ramadan 29 approaches, astronomical reports suggest a variation in Eid Al Fitr dates across the globe. While Saudi Arabia and the UAE are expected to complete 30 days of Ramadan and celebrate Eid on March 20, Kerala and Oman face a unique situation. Although the moon will be above the horizon for 20 minutes in Kerala on March 19, low luminosity and predicted cloud cover make naked-eye sightings difficult. Consequently, Kerala is likely to complete 30 days of fasting and celebrate Eid on March 21, 2026.
വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം
കടുത്ത വേനൽച്ചൂടിൽ (Summer Heat) വലയുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി UAEരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ (Heavy Rainfall) പെയ്തു. മഴയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ (Khorfakkan) മലനിരകളിലും ഫുജൈറ (Fujairah) പർവ്വതപ്രദേശങ്ങളിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ (Natural Waterfalls) രൂപപ്പെട്ടത് പ്രദേശത്തെ അതീവ മനോഹരമാക്കി.
വെള്ളച്ചാട്ടങ്ങൾ കാണാൻ ജനത്തിരക്ക്
ഇന്ന് (ഞായറാഴച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.
കുട്ടികളും യുവാക്കളും വെള്ളച്ചാട്ടങ്ങൾക്കു സമീപം സമയം ചെലവഴിക്കുകയും ഒഴുകിയെത്തിയ ശുദ്ധജലത്തിൽ കളിച്ചും ആഘോഷിച്ചും മഴയെ വരവേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും (Social Media) മഴയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.
ഫുജൈറ റോഡിൽ ഗതാഗത തടസം
ഫുജൈറയിലേക്കുള്ള പ്രധാന പാതയായ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് (Sheikh Khalifa Street) സമീപമുള്ള പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം മന്ദഗതിയിലാവുകയും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
റോഡുകളിൽ വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ വേഗത കുറച്ച് വാഹനമോടിക്കാനും മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.
മഴയുടെ ഫലമായി കിഴക്കൻ മേഖലകളിലെ നിരവധി വാദികൾ (Wadis) നിറഞ്ഞൊഴുകുകയാണ്. സാധാരണയായി വരണ്ടുകിടക്കുന്ന ഈ താഴ്‌വരകളിലൂടെ ശക്തമായ ജലപ്രവാഹം രൂപപ്പെട്ടത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമായി.
എന്നാൽ വാദികളിലേക്കും മലഞ്ചെരിവുകളിലേക്കും അനാവശ്യമായി ഇറങ്ങരുതെന്നും പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് (Flash Flood) സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മൺസൂൺ സ്വാധീനത്തിന്റെ ഫലം
കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (Southwest Monsoon) സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ഈർപ്പസാന്നിധ്യവുമാണ് യുഎഇയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴയ്ക്ക് കാരണമായത്.
പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിനോട് ചേർന്ന പർവ്വതപ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിച്ചതോടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു.
റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള പ്രധാന വേനൽമഴ
സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് (Record Rainfall) ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയായാണ് ഇതിനെ വിലയിരുത്തുന്നത്. മുമ്പ് അൽ തവിയീൻ (Al Tawyeen), അൽ മർജാൻ (Al Marjan), ഖോർഫക്കാൻ മേഖലകളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസവും രൂപപ്പെട്ടിരുന്നു.
പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം
ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ അപ്രതീക്ഷിത മഴ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമായി. മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറയുകയും ശീതളമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു.
വേനൽച്ചൂടിൽ നിന്ന് താൽക്കാലിക മോചനം സമ്മാനിച്ച ഈ മഴയും മലനിരകളിൽ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടങ്ങളും യുഎഇയുടെ കിഴക്കൻ മേഖലകളെ വീണ്ടും പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.
English Summary : Heavy rainfall lashed the eastern regions of the UAE, including Khorfakkan and Fujairah, bringing much-needed relief from the scorching summer temperatures that had been soaring above 40°C.





