Newsroom
ചുഴലിക്കാറ്റ് രാവിലെയോടെ രൂപപ്പെടും; തുലാവര്‍ഷത്തിന് പ്രതികൂലമാകും മന്‍ ത
Metbeat News

ചുഴലിക്കാറ്റ് രാവിലെയോടെ രൂപപ്പെടും; തുലാവര്‍ഷത്തിന് പ്രതികൂലമാകും മന്‍ ത

Cyclone Montha to form by morning; it to be adversely affected by NEM

ചുഴലിക്കാറ്റ് രാവിലെയോടെ രൂപപ്പെടും; തുലാവര്‍ഷത്തിന് പ്രതികൂലമാകും മന്‍ ത

ബംഗാള്‍ ഉള്‍ക്കടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെയോ രാവിലെയോ മന്‍ ത ചുഴലിക്കാറ്റ് രൂപപ്പെടും. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ അതി തീവ്ര ന്യൂനമര്‍ദം ( Deep Depression) ആയി സിസ്റ്റം ശക്തിപ്പെട്ടു. ചെന്നൈയില്‍ നിന്ന് 720 കി.മി അകലെയും പോര്‍ട്‌ബ്ലെയറില്‍ നിന്ന് 670 കി.മി അകലെയും കാക്കിനാടയില്‍ നിന്ന് 780 കി.മി അകലെയുമാണ് ഇപ്പോള്‍ അതി തീവ്ര ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്.

നാളെ ചുഴലിക്കാറ്റായ ശേഷം വീണ്ടും ശക്തിപ്പെട്ട് ചൊവ്വാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി ആന്ധ്രാപ്രദേശ് തീരം ലക്ഷ്യമാക്കി നീങ്ങും. 28 ന് ആന്ധ്രയിലെ മച്ചിലിപട്ടണത്തിനും കാക്കിനാടയ്ക്കും ഇടയില്‍ തീവ്ര ചുഴലിക്കാറ്റായി സിസ്റ്റം കരകയറും. 

കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ

കേരളത്തില്‍ തിങ്കളാഴ്ച വൈകിട്ട് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതിനെ തുടര്‍ന്നും ഈ സിസ്റ്റത്തിലേക്ക് പടിഞ്ഞാറന്‍ കാറ്റ് സ്വാധീനിക്കപ്പെടുന്നതിനാലും മഴ സാധ്യത. കേരളത്തില്‍ തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. 

ചുഴലിക്കാറ്റ് തുലാവര്‍ഷത്തിന് പ്രതികൂലം

ചുഴലിക്കാറ്റ് കരകയറി അടുത്ത ദിവസം കേരളത്തില്‍ വീണ്ടും പ്രസന്നമായ ദിനാന്തരീക്ഷത്തിലേക്ക് മാറുമെന്നും ചുഴലിക്കാറ്റ് കേരളത്തിലൂടനീളം ശക്തമായ മഴ നല്‍കാന്‍ സാധ്യത ഇല്ലെന്നും മെറ്റ്ബീറ്റ് വെതര്‍ പറയുന്നു. കേരളത്തിലെ തുലാവര്‍ഷത്തെയും ചുഴലിക്കാറ്റ് പ്രതികൂലമായി ബാധിക്കും. ചുഴലിക്കാറ്റ്  കരകയറി ദുര്‍ബലമായി ഏതാനും ദിവസത്തിനും ശേഷമായിരിക്കും വീണ്ടും കിഴക്കന്‍ കാറ്റ് സജീവമാകുക. തുടര്‍ന്ന് നവംബര്‍ ഒന്നാം വാരത്തോടെ ഇടിയോടെ തുലാമഴ സജീവമാകും. 

മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കാന്‍

മന്‍ ത ചുഴലിക്കാറ്റിനെ തുടര്‍ന്നും അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദത്തെ തുടര്‍ന്നും അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കാലാവസ്ഥാ വകുപ്പ് മത്സ്യത്തൊഴിലാളി വിലക്ക് ഏര്‍പ്പെടുത്തി. താഴെ പറയും പ്രകാരമാണ് മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദേശങ്ങള്‍. 


26/10/2025 മുതല്‍ 28/10/2025 വരെ: കേരള, അതിനോട് ചേര്‍ന്ന സമുദ്ര പ്രദേശങ്ങളിലും  ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

26/10/2025 മുതല്‍ 28/10/2025 വരെ & 30/10/2025: കര്‍ണാടക തീരങ്ങളിലും, അതിനോട് ചേര്‍ന്ന സമുദ്രഭാഗങ്ങളിലും, മണിക്കൂറില്‍ 40  മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രത നിര്‍ദേശം  

തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍   

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍
 
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍  നാളെ (27/10/2025) വൈകുന്നേരത്തോടുകൂടി മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 100 കിലോമീറ്റര്‍ വരെയും 28/10/2025 രാവിലെയോടുകൂടി  90 കിലോമീറ്റര്‍ മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് ശക്തി പ്രാപിക്കാന്‍ സാധ്യത.

 ആന്ധ്രപ്രദേശ്, യാനം തീരങ്ങളില്‍ 35 45 kmph വരെയും ചില അവസരങ്ങളില്‍ 55 kmph വരെയും വേഗതയില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും നിലനില്‍ക്കുന്നു. 27/10/2025 രാവിലെ മുതല്‍ 45  55 kmph വരെയും ചില അവസരങ്ങളില്‍ 65 kmph വരെയും; 28/10/2025  രാവിലെ മുതല്‍ 60  70 kmph വരെയും ചില അവസരങ്ങളില്‍ 80 kmph വരെയും; 28/10/2025  വൈകുന്നേരം മുതല്‍ 29/10/2025 രാവിലെ വരെ 90  100 kmph വരെയും ചില അവസരങ്ങളില്‍ 110 kmph വരെയും കാറ്റിന്റെ വേഗത കൂടാനും; 29/10/2025 ഉച്ചയോട് കൂടി 60  70 kmph വരെയും ചില അവസരങ്ങളില്‍ 80 kmph വരെയും; 29/10/2025 വൈകുന്നേരത്തോടെ  45  55 kmph വരെയും ചില അവസരങ്ങളില്‍ 65 kmph വരെയും കാറ്റിന്റെ വേഗത ക്രമേണ കുറയാനും സാധ്യത.

തമിഴ്‌നാട് തീരം

തമിഴ്‌നാട് തീരങ്ങള്‍, പുതുച്ചേരി തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍  26/10/2025 മുതല്‍ 30/10/2025 വരെ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മധ്യ കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ അറബിക്കടല്‍

വടക്കു കിഴക്കന്‍ അറബിക്കടല്‍, മഹാരാഷ്ട്ര തീരം, ഗുജറാത്ത് തീരം

വടക്കു കിഴക്കന്‍ അറബിക്കടല്‍, മഹാരാഷ്ട്ര തീരം, ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ ഇന്നും നാളെയും (26/10/2025, 27/10/2025) മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ എത്രയും വേഗം തന്നെ ഏറ്റവും അടുത്തുള്ള തീരത്തേക്ക് മടങ്ങണമെന്ന് നിര്‍ദേശിക്കുന്നു.

മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

English Summary : Cyclone Montha to form by morning; it to be adversely affected by NEM

കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദ്ദേശം

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 13, 14 തീയതികളിലാണ് കാറ്റിന് സാധ്യത. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. 

കാറ്റും മഴയും ശക്തമാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. വീട്ടുവളപ്പിലെ അപകടകരമായ മരച്ചില്ലകൾ വെട്ടിയൊതുക്കുകയും പൊതുസ്ഥലങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുകയും വേണം.

ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി ബലപ്പെടുത്തുകയോ അഴിച്ചുമാറ്റുകയോ ചെയ്യണം. കാറ്റ് വീശുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകൾക്കും വാതിലുകൾക്കും സമീപവും വീടിന്റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കണം. കാറ്റിൽ വീഴാൻ സാധ്യതയുള്ള കോണികളും മറ്റ് വസ്തുക്കളും സുരക്ഷിതമായി കെട്ടിവയ്ക്കണമെന്നും നിർദേശമുണ്ട്.

ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരിച്ച് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ആവശ്യമായ സാഹചര്യത്തിൽ ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ തദ്ദേശ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടപടി സ്വീകരിക്കണം. 

വൈദ്യുതി അപകടങ്ങളിൽ ജാഗ്രത

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യത കൂടുതലാണ്. അപകടകരമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ KSEBയുടെ 1912 എന്ന കൺട്രോൾ റൂം നമ്പറിലോ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 1077 എന്ന നമ്പറിലോ വിവരം അറിയിക്കണം. കാറ്റ് തുടരുന്ന സമയത്ത് അറ്റകുറ്റപ്പണികൾ നടത്തരുതെന്നും പൊതുജനങ്ങൾ നേരിട്ട് വൈദ്യുതി തകരാർ പരിഹരിക്കാൻ ശ്രമിക്കരുതെന്നും അധികൃതർ നിർദേശിച്ചു.

പത്രം, പാൽ വിതരണം തുടങ്ങിയ അതിരാവിലെ ജോലികൾക്ക് പോകുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും പരിസരങ്ങളിലും വൈദ്യുതി ലൈനുകൾ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. സംശയകരമായ സാഹചര്യം കണ്ടാൽ കൺട്രോൾ റൂമിൽ അറിയിച്ച് അപകടമില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം മുന്നോട്ട് പോകണം. കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് വൈദ്യുതി ലൈനുകൾ സുരക്ഷിതമാണെന്നും ഉറപ്പാക്കണം.

കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ നിർമാണ ജോലികൾ നിർത്തിവച്ച് തൊഴിലാളികൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം. പൊതുജനങ്ങൾ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു. 

English Summary : The Central Meteorological Department (IMD) has issued a weather warning predicting isolated strong winds with speeds ranging from 30 to 40 km/h across Kerala on August 13 and 14. Authorities have urged the public to stay vigilant due to potential hazards like uprooted trees, falling branches, and disrupted power lines.

More from Metbeat