Newsroom
ചുഴലിക്കാറ്റ് രാവിലെയോടെ രൂപപ്പെടും; തുലാവര്‍ഷത്തിന് പ്രതികൂലമാകും മന്‍ ത
Metbeat News

ചുഴലിക്കാറ്റ് രാവിലെയോടെ രൂപപ്പെടും; തുലാവര്‍ഷത്തിന് പ്രതികൂലമാകും മന്‍ ത

Cyclone Montha to form by morning; it to be adversely affected by NEM

ചുഴലിക്കാറ്റ് രാവിലെയോടെ രൂപപ്പെടും; തുലാവര്‍ഷത്തിന് പ്രതികൂലമാകും മന്‍ ത

ബംഗാള്‍ ഉള്‍ക്കടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെയോ രാവിലെയോ മന്‍ ത ചുഴലിക്കാറ്റ് രൂപപ്പെടും. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ അതി തീവ്ര ന്യൂനമര്‍ദം ( Deep Depression) ആയി സിസ്റ്റം ശക്തിപ്പെട്ടു. ചെന്നൈയില്‍ നിന്ന് 720 കി.മി അകലെയും പോര്‍ട്‌ബ്ലെയറില്‍ നിന്ന് 670 കി.മി അകലെയും കാക്കിനാടയില്‍ നിന്ന് 780 കി.മി അകലെയുമാണ് ഇപ്പോള്‍ അതി തീവ്ര ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്.

നാളെ ചുഴലിക്കാറ്റായ ശേഷം വീണ്ടും ശക്തിപ്പെട്ട് ചൊവ്വാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി ആന്ധ്രാപ്രദേശ് തീരം ലക്ഷ്യമാക്കി നീങ്ങും. 28 ന് ആന്ധ്രയിലെ മച്ചിലിപട്ടണത്തിനും കാക്കിനാടയ്ക്കും ഇടയില്‍ തീവ്ര ചുഴലിക്കാറ്റായി സിസ്റ്റം കരകയറും. 

കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ

കേരളത്തില്‍ തിങ്കളാഴ്ച വൈകിട്ട് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതിനെ തുടര്‍ന്നും ഈ സിസ്റ്റത്തിലേക്ക് പടിഞ്ഞാറന്‍ കാറ്റ് സ്വാധീനിക്കപ്പെടുന്നതിനാലും മഴ സാധ്യത. കേരളത്തില്‍ തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. 

ചുഴലിക്കാറ്റ് തുലാവര്‍ഷത്തിന് പ്രതികൂലം

ചുഴലിക്കാറ്റ് കരകയറി അടുത്ത ദിവസം കേരളത്തില്‍ വീണ്ടും പ്രസന്നമായ ദിനാന്തരീക്ഷത്തിലേക്ക് മാറുമെന്നും ചുഴലിക്കാറ്റ് കേരളത്തിലൂടനീളം ശക്തമായ മഴ നല്‍കാന്‍ സാധ്യത ഇല്ലെന്നും മെറ്റ്ബീറ്റ് വെതര്‍ പറയുന്നു. കേരളത്തിലെ തുലാവര്‍ഷത്തെയും ചുഴലിക്കാറ്റ് പ്രതികൂലമായി ബാധിക്കും. ചുഴലിക്കാറ്റ്  കരകയറി ദുര്‍ബലമായി ഏതാനും ദിവസത്തിനും ശേഷമായിരിക്കും വീണ്ടും കിഴക്കന്‍ കാറ്റ് സജീവമാകുക. തുടര്‍ന്ന് നവംബര്‍ ഒന്നാം വാരത്തോടെ ഇടിയോടെ തുലാമഴ സജീവമാകും. 

മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കാന്‍

മന്‍ ത ചുഴലിക്കാറ്റിനെ തുടര്‍ന്നും അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദത്തെ തുടര്‍ന്നും അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കാലാവസ്ഥാ വകുപ്പ് മത്സ്യത്തൊഴിലാളി വിലക്ക് ഏര്‍പ്പെടുത്തി. താഴെ പറയും പ്രകാരമാണ് മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദേശങ്ങള്‍. 


26/10/2025 മുതല്‍ 28/10/2025 വരെ: കേരള, അതിനോട് ചേര്‍ന്ന സമുദ്ര പ്രദേശങ്ങളിലും  ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

26/10/2025 മുതല്‍ 28/10/2025 വരെ & 30/10/2025: കര്‍ണാടക തീരങ്ങളിലും, അതിനോട് ചേര്‍ന്ന സമുദ്രഭാഗങ്ങളിലും, മണിക്കൂറില്‍ 40  മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രത നിര്‍ദേശം  

തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍   

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍
 
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍  നാളെ (27/10/2025) വൈകുന്നേരത്തോടുകൂടി മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 100 കിലോമീറ്റര്‍ വരെയും 28/10/2025 രാവിലെയോടുകൂടി  90 കിലോമീറ്റര്‍ മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് ശക്തി പ്രാപിക്കാന്‍ സാധ്യത.

 ആന്ധ്രപ്രദേശ്, യാനം തീരങ്ങളില്‍ 35 45 kmph വരെയും ചില അവസരങ്ങളില്‍ 55 kmph വരെയും വേഗതയില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും നിലനില്‍ക്കുന്നു. 27/10/2025 രാവിലെ മുതല്‍ 45  55 kmph വരെയും ചില അവസരങ്ങളില്‍ 65 kmph വരെയും; 28/10/2025  രാവിലെ മുതല്‍ 60  70 kmph വരെയും ചില അവസരങ്ങളില്‍ 80 kmph വരെയും; 28/10/2025  വൈകുന്നേരം മുതല്‍ 29/10/2025 രാവിലെ വരെ 90  100 kmph വരെയും ചില അവസരങ്ങളില്‍ 110 kmph വരെയും കാറ്റിന്റെ വേഗത കൂടാനും; 29/10/2025 ഉച്ചയോട് കൂടി 60  70 kmph വരെയും ചില അവസരങ്ങളില്‍ 80 kmph വരെയും; 29/10/2025 വൈകുന്നേരത്തോടെ  45  55 kmph വരെയും ചില അവസരങ്ങളില്‍ 65 kmph വരെയും കാറ്റിന്റെ വേഗത ക്രമേണ കുറയാനും സാധ്യത.

തമിഴ്‌നാട് തീരം

തമിഴ്‌നാട് തീരങ്ങള്‍, പുതുച്ചേരി തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍  26/10/2025 മുതല്‍ 30/10/2025 വരെ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മധ്യ കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ അറബിക്കടല്‍

വടക്കു കിഴക്കന്‍ അറബിക്കടല്‍, മഹാരാഷ്ട്ര തീരം, ഗുജറാത്ത് തീരം

വടക്കു കിഴക്കന്‍ അറബിക്കടല്‍, മഹാരാഷ്ട്ര തീരം, ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ ഇന്നും നാളെയും (26/10/2025, 27/10/2025) മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ എത്രയും വേഗം തന്നെ ഏറ്റവും അടുത്തുള്ള തീരത്തേക്ക് മടങ്ങണമെന്ന് നിര്‍ദേശിക്കുന്നു.

മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

English Summary : Cyclone Montha to form by morning; it to be adversely affected by NEM

വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം

കടുത്ത വേനൽച്ചൂടിൽ (Summer Heat) വലയുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി UAEരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ (Heavy Rainfall) പെയ്തു. മഴയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ (Khorfakkan) മലനിരകളിലും ഫുജൈറ (Fujairah) പർവ്വതപ്രദേശങ്ങളിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ (Natural Waterfalls) രൂപപ്പെട്ടത് പ്രദേശത്തെ അതീവ മനോഹരമാക്കി.

വെള്ളച്ചാട്ടങ്ങൾ കാണാൻ ജനത്തിരക്ക്

ഇന്ന് (ഞായറാഴച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.

കുട്ടികളും യുവാക്കളും വെള്ളച്ചാട്ടങ്ങൾക്കു സമീപം സമയം ചെലവഴിക്കുകയും ഒഴുകിയെത്തിയ ശുദ്ധജലത്തിൽ കളിച്ചും ആഘോഷിച്ചും മഴയെ വരവേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും (Social Media) മഴയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.

ഫുജൈറ റോഡിൽ ഗതാഗത തടസം

ഫുജൈറയിലേക്കുള്ള പ്രധാന പാതയായ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് (Sheikh Khalifa Street) സമീപമുള്ള പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം മന്ദഗതിയിലാവുകയും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

റോഡുകളിൽ വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ വേഗത കുറച്ച് വാഹനമോടിക്കാനും മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.

മഴയുടെ ഫലമായി കിഴക്കൻ മേഖലകളിലെ നിരവധി വാദികൾ (Wadis) നിറഞ്ഞൊഴുകുകയാണ്. സാധാരണയായി വരണ്ടുകിടക്കുന്ന ഈ താഴ്‌വരകളിലൂടെ ശക്തമായ ജലപ്രവാഹം രൂപപ്പെട്ടത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമായി.

എന്നാൽ വാദികളിലേക്കും മലഞ്ചെരിവുകളിലേക്കും അനാവശ്യമായി ഇറങ്ങരുതെന്നും പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് (Flash Flood) സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മൺസൂൺ സ്വാധീനത്തിന്റെ ഫലം

കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (Southwest Monsoon) സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ഈർപ്പസാന്നിധ്യവുമാണ് യുഎഇയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴയ്ക്ക് കാരണമായത്.

പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിനോട് ചേർന്ന പർവ്വതപ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിച്ചതോടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു.

റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള പ്രധാന വേനൽമഴ

സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് (Record Rainfall) ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയായാണ് ഇതിനെ വിലയിരുത്തുന്നത്. മുമ്പ് അൽ തവിയീൻ (Al Tawyeen), അൽ മർജാൻ (Al Marjan), ഖോർഫക്കാൻ മേഖലകളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസവും രൂപപ്പെട്ടിരുന്നു.

പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം

ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ അപ്രതീക്ഷിത മഴ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമായി. മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറയുകയും ശീതളമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു.

വേനൽച്ചൂടിൽ നിന്ന് താൽക്കാലിക മോചനം സമ്മാനിച്ച ഈ മഴയും മലനിരകളിൽ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടങ്ങളും യുഎഇയുടെ കിഴക്കൻ മേഖലകളെ വീണ്ടും പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. 

English Summary : Heavy rainfall lashed the eastern regions of the UAE, including Khorfakkan and Fujairah, bringing much-needed relief from the scorching summer temperatures that had been soaring above 40°C.

More from Metbeat