Newsroom
അറബിക്കടലില്‍ ചുഴലിക്കാറ്റ് സാധ്യത, ഇന്ത്യന്‍ തീരങ്ങള്‍ക്ക് ഭീഷണിയില്ല
Metbeat News

അറബിക്കടലില്‍ ചുഴലിക്കാറ്റ് സാധ്യത, ഇന്ത്യന്‍ തീരങ്ങള്‍ക്ക് ഭീഷണിയില്ല

Cyclone likely in Arabian Sea, no threat to Indian coasts.

അറബിക്കടലില്‍ ചുഴലിക്കാറ്റ് സാധ്യത, ഇന്ത്യന്‍ തീരങ്ങള്‍ക്ക് ഭീഷണിയില്ല

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദവും പിന്നീട് ചുഴലിക്കാറ്റാകാനും സാധ്യത. ഇന്ത്യന്‍ തീരത്തു നിന്ന് അകന്നു പോകുന്നതിനാല്‍ കേരളത്തില്‍ ഉള്‍പ്പെടെ ഭീഷണിയാകില്ല. കഴിഞ്ഞ ദിവസം കേരള തീരത്ത് ലഭിച്ചതുപോലുള്ള മഴ ന്യൂനമര്‍ദത്തിന്റെ കാരണമായി ഇനി കേരളത്തിലുണ്ടാകില്ല. എന്നാല്‍ ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം കിഴക്കന്‍ മേഖലയില്‍ നിന്നുള്ള കാറ്റിന്റെ സ്വാധീനം തുലാവര്‍ഷത്തെ ശക്തിപ്പെടുത്തിയേക്കും.

കേരള തീരത്തു നിന്ന് അകന്ന് ശക്തിപ്പെടും 

തെക്കുകിഴക്കന്‍ അറബിക്കടലിലാണ് ഇപ്പോള്‍ ന്യൂനമര്‍ദമുള്ളത്. സാധാരണ അറബിക്കടലിലെ ന്യൂനമര്‍ദങ്ങള്‍ ഒമാനിലോക്കോ വടക്കുപടിഞ്ഞാറന്‍ ദിശയിലോ സഞ്ചരിക്കുകയാണ് പതവ്. ഈ സിസ്റ്റവും കേരള തീരത്തു നിന്ന് അകന്നു പോകും. തിങ്കളാഴ്ചയോടെ സിസ്റ്റ് കടലില്‍ വച്ച് തീവ്ര ന്യൂനമര്‍ദമായി ശക്തിപ്പെടും. അപ്പോഴേക്കും ഇന്ത്യന്‍ തീരത്തു നിന്ന് വളരെയേറെ അകന്നു പോയിട്ടുണ്ടാകും. അറബിക്കടലില്‍ സമുദ്രോപരിതാപനില കൂടുതലായതിനാല്‍ സിസ്റ്റം അതിതീവ്ര ന്യൂനമര്‍ദമായി ശക്തിപ്പെടാനും സാധ്യതയുണ്ട്.

മോന്‍ താ ചുഴലിക്കാറ്റിന് സാധ്യത

തെക്ക് മധ്യ അറബിക്കടല്‍ വഴിയാണ് സിസ്റ്റം കടന്നുപോകുക. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലേക്ക് സിസ്റ്റം ഗതിമാറും. പടിഞ്ഞാറ് മധ്യ അറബിക്കടലില്‍ വച്ച് ഈ സിസ്റ്റം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ ഇപ്പോഴത്തെ അനുമാനം.  ചുഴലിക്കാറ്റായാല്‍ സിസ്റ്റത്തിന് മോന്‍ താ എന്ന പേരാണ് ലഭിക്കുക. തായ്‌ലന്റാണ് ഈ പേര് നിര്‍ദേശിച്ചത്. 

സമുദ്രോപരി താപനില കൂടുതല്‍, എം.ജെ.ഒയും അറബിക്കടലില്‍

ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയ എം.ജെ.ഒ എന്ന ആഗോള മഴപാത്തിയും സിസ്റ്റം ശക്തിപ്പെടുത്തുന്ന ഘടകമാണ്. സൊമാലിയന്‍- യമന്‍ തീരത്ത് സമുദ്രോപരി താപനില കൂടിയ നിലയിലാണ്. അതിനാല്‍ ഈ ഭാഗത്ത് സിസ്റ്റം എത്തുമ്പോള്‍ അത് ചുഴലിക്കാറ്റായി മാറിയേക്കും. ആഫ്രിക്കന്‍ തീരത്ത് എത്തുമ്പോള്‍ സിസ്റ്റം ശക്തി കുറഞ്ഞേക്കും. 

അടുത്ത ഒരാഴ്ച മഴ പ്രവചനം

കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത 7 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. നാളെ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒക്ടോബര്‍ 17 മുതല്‍ 23 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്

അടുത്ത 5 ദിവസം മിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary : Cyclone likely in Arabian Sea, no threat to Indian coasts

വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം

കടുത്ത വേനൽച്ചൂടിൽ (Summer Heat) വലയുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി UAEരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ (Heavy Rainfall) പെയ്തു. മഴയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ (Khorfakkan) മലനിരകളിലും ഫുജൈറ (Fujairah) പർവ്വതപ്രദേശങ്ങളിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ (Natural Waterfalls) രൂപപ്പെട്ടത് പ്രദേശത്തെ അതീവ മനോഹരമാക്കി.

വെള്ളച്ചാട്ടങ്ങൾ കാണാൻ ജനത്തിരക്ക്

ഇന്ന് (ഞായറാഴച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.

കുട്ടികളും യുവാക്കളും വെള്ളച്ചാട്ടങ്ങൾക്കു സമീപം സമയം ചെലവഴിക്കുകയും ഒഴുകിയെത്തിയ ശുദ്ധജലത്തിൽ കളിച്ചും ആഘോഷിച്ചും മഴയെ വരവേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും (Social Media) മഴയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.

ഫുജൈറ റോഡിൽ ഗതാഗത തടസം

ഫുജൈറയിലേക്കുള്ള പ്രധാന പാതയായ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് (Sheikh Khalifa Street) സമീപമുള്ള പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം മന്ദഗതിയിലാവുകയും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

റോഡുകളിൽ വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ വേഗത കുറച്ച് വാഹനമോടിക്കാനും മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.

മഴയുടെ ഫലമായി കിഴക്കൻ മേഖലകളിലെ നിരവധി വാദികൾ (Wadis) നിറഞ്ഞൊഴുകുകയാണ്. സാധാരണയായി വരണ്ടുകിടക്കുന്ന ഈ താഴ്‌വരകളിലൂടെ ശക്തമായ ജലപ്രവാഹം രൂപപ്പെട്ടത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമായി.

എന്നാൽ വാദികളിലേക്കും മലഞ്ചെരിവുകളിലേക്കും അനാവശ്യമായി ഇറങ്ങരുതെന്നും പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് (Flash Flood) സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മൺസൂൺ സ്വാധീനത്തിന്റെ ഫലം

കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (Southwest Monsoon) സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ഈർപ്പസാന്നിധ്യവുമാണ് യുഎഇയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴയ്ക്ക് കാരണമായത്.

പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിനോട് ചേർന്ന പർവ്വതപ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിച്ചതോടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു.

റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള പ്രധാന വേനൽമഴ

സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് (Record Rainfall) ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയായാണ് ഇതിനെ വിലയിരുത്തുന്നത്. മുമ്പ് അൽ തവിയീൻ (Al Tawyeen), അൽ മർജാൻ (Al Marjan), ഖോർഫക്കാൻ മേഖലകളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസവും രൂപപ്പെട്ടിരുന്നു.

പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം

ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ അപ്രതീക്ഷിത മഴ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമായി. മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറയുകയും ശീതളമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു.

വേനൽച്ചൂടിൽ നിന്ന് താൽക്കാലിക മോചനം സമ്മാനിച്ച ഈ മഴയും മലനിരകളിൽ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടങ്ങളും യുഎഇയുടെ കിഴക്കൻ മേഖലകളെ വീണ്ടും പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. 

English Summary : Heavy rainfall lashed the eastern regions of the UAE, including Khorfakkan and Fujairah, bringing much-needed relief from the scorching summer temperatures that had been soaring above 40°C.

More from Metbeat