Newsroom
Anti Cyclone Kerala Weather : കർണാടകയിലെ എതിർ ചുഴലി കേരളത്തെ പൊള്ളിക്കുന്നു, ഇപ്പോൾ കിട്ടേണ്ട മഴ കുറക്കുന്നതിന്റെ വില്ലൻ
Metbeat News

Anti Cyclone Kerala Weather : കർണാടകയിലെ എതിർ ചുഴലി കേരളത്തെ പൊള്ളിക്കുന്നു, ഇപ്പോൾ കിട്ടേണ്ട മഴ കുറക്കുന്നതിന്റെ വില്ലൻ

There is a possibility of isolated thundershowers in Northern Kerala (specifically from Kasaragod to Kozhikode) during the evening or night hours.

Anti Cyclone Kerala Weather : കർണാടകയിലെ എതിർ ചുഴലി കേരളത്തെ പൊള്ളിക്കുന്നു, ഇപ്പോൾ കിട്ടേണ്ട മഴ കുറക്കുന്നതിന്റെ വില്ലൻ

കേരളത്തിലെ ഉഷ്ണം തുടരുന്ന സാഹചര്യത്തിൽ ചൂടിന് അല്പം ആശ്വാസമാകുന്ന വേനൽ മഴ വൈകുന്നത് എന്തുകൊണ്ട്?  കർണാടകക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന എതിർ ചുഴലി (Anti Cyclone) ആണ് പ്രധാന കാരണം. ഇത് ഒരു അതിമർദ്ദ (High Pressure Area) ആയതിനാൽ ആ മേഖലയിലെ വായുവിനെ സമീപപ്രദേശങ്ങളിലേക്ക് തള്ളും. കർണാടക മഹാരാഷ്ട്ര മേഖലകളിൽ ഇപ്പോൾ ഉഷ്ണതരംഗ (Heat Wave) മുണ്ട്. അതിനാൽ ചൂടുള്ള വായു കേരളത്തിലേക്ക് എത്താൻ ഇത് കാരണമാകും. 

കർണാടക - മഹാരാഷ്ട്ര അതിർത്തിക്ക് മുകളിലായി അന്തരീക്ഷത്തിന്റെ താഴ്ന്ന, മധ്യ ഉയരങ്ങളിലാണ് എതിർ ചുഴലി സ്ഥിതിചെയ്യുന്നത്. ഇത് കേരളത്തിൽ സ്വാഭാവികമായും ഈ സമയം ലഭിക്കേണ്ട മഴയെ ഇല്ലാതാക്കുന്നുവെന്ന് Metbeat Weather പറയുന്നു. കർണാടകയ്ക്ക് മുകളിൽ മഹാരാഷ്ട്രയോട് ചേർന്ന് സമുദ്രനിരപ്പിൽ നിന്ന്  3.1 കി.മി , 5.8 കി.മി ഉയരത്തിൽ ആയാണ് ആൻ്റി സൈക്ലോൺ സ്ഥിതി ചെയ്യുന്നത്.

തമിഴ്നാടിനും കർണാടകയും മുകളിലായി ചക്രവാത ചുഴികളും  (Cyclonic Circulation) രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ തെക്ക് കിഴക്കൻ മധ്യപ്രദേശ് മുതൽ കന്യാകുമാരി കടൽ വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നു. മഴക്ക് അനുകൂലമുള്ള അന്തരീക്ഷം ഒരുക്കാൻ ഇവയ്ക്ക് കഴിയുമെങ്കിലും എതിർ ചുഴലി പോലുള്ള പ്രതിഭാസങ്ങൾ മഴക്ക് പ്രതികൂലമായി നിൽക്കുന്നു.


കേരളത്തിൽ ചൂടും അസ്വസ്ഥതയും ഉള്ള അന്തരീക്ഷ സ്ഥിതി (Hot Humid weather) ഏതാനും ദിവസങ്ങൾ കൂടി തുടരാനാണ് സാധ്യത. വടക്കൻ കേരളത്തിൽ ഇടിയോടുകൂടിയുള്ള മഴ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ലഭിക്കാൻ സാധ്യതയുണ്ട്. കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് ഈ സാധ്യത നിലനിൽക്കുന്നത്. വൈകിട്ടും രാത്രിയുമായിരിക്കും മഴ സാധ്യത.

മഴ ലഭിച്ചാലും ചൂടു കുറയില്ല

കാലവർഷം എത്തുന്നതോടെ മാത്രമേ ചൂടിന് ഗണ്യമായ കുറവും തണുത്ത അന്തരീക്ഷവും ഉണ്ടാവുകയുള്ളൂ. വേനൽ മഴ പെയ്താലും കാറ്റിൻ്റെ ഗതിയിൽ മാറ്റമില്ലാത്തതിനാൽ ചൂട് തുടരുകയാണ് ചെയ്യുക. 

മഴ, ചൂട് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്

കേരളത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒറ്റപ്പെട്ട മഴ സാധ്യത പ്രവചനം നടത്തിയിട്ടുണ്ട്. അതോടൊപ്പം 12 ജില്ലകളിൽ ചൂട് കൂടുമെന്ന മുന്നറിയിപ്പുമുണ്ട്. വ്യാജ കാലാവസ്ഥ പ്രചാരണങ്ങൾ പ്രചരിപ്പിക്കാതിരിക്കുക. ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുകൾ, സ്വകാര്യ കാലാവസ്ഥ ഏജൻസികൾ, നിരീക്ഷകർ, മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ പിന്തുടരുക. ചൂടിനെ തുടർന്നുള്ള മുൻകരുതലുകളും സ്വീകരിക്കുക.

English Summary : Anticyclone Over Karnataka Intensifies Heat in Kerala, Delays Summer Rains. Kerala continues to experience sweltering heat and high humidity, with the much-anticipated summer rains being delayed. According to meteorological reports, the primary culprit is an Anticyclone (High-Pressure Area) situated over the Karnataka-Maharashtra region.

കൊളംബിയയിൽ ഭൂകമ്പ ദുരന്തത്തിനിടെ കുഞ്ഞിനെ അദ്ഭുതകരമായി പുറത്തെടുത്ത് രക്ഷാപ്രവർത്തകർ

പടിഞ്ഞാറൻ കൊളംബിയയിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരു കുഞ്ഞിനെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. വൻ ദുരന്തത്തിനിടയിൽ പ്രതീക്ഷ പകരുന്ന കാഴ്ചയായി കുഞ്ഞിന്റെ രക്ഷപ്പെടൽ മാറി.

ഭൂകമ്പത്തിന്റെ ശക്തിയിൽ ഒരു അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നുവീണതോടെയാണ് രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമായത്.

കെട്ടിടം തകർന്നുവീണ ശബ്ദം കേട്ടു (Building Collapse)

കെട്ടിടം തകർന്നുവീഴുമ്പോൾ സ്ഥലത്തുനിന്ന് ഏകദേശം ഒന്നര ബ്ലോക്ക് അകലെയായിരുന്നു ഒരു രക്ഷാപ്രവർത്തകൻ. വലിയ ശബ്ദം കേട്ടതോടെ അദ്ദേഹം ഉടൻ സംഭവസ്ഥലത്തേക്ക് ഓടിയെത്തി.

അവിടെയെത്തിയ ശേഷം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിനായി രക്ഷാപ്രവർത്തകർ ആളുകളെ വിളിച്ചുവരുത്തുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. അതിനിടെയാണ് അവശിഷ്ടങ്ങൾക്കടിയിൽ ഒരു കുഞ്ഞ് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്.

കുഞ്ഞ് എവിടെയാണ് കുടുങ്ങിക്കിടക്കുന്നതെന്ന് കണ്ടെത്തിയതോടെ രക്ഷാപ്രവർത്തകർ അതീവ ജാഗ്രതയോടെ അവശിഷ്ടങ്ങൾ നീക്കാൻ തുടങ്ങി. രക്ഷാപ്രവർത്തകർക്ക് പുറമെ പ്രദേശവാസികളും തിരച്ചിൽ പ്രവർത്തനത്തിൽ പങ്കാളികളായി.

കല്ലുകളും കോൺക്രീറ്റ് കഷണങ്ങളും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കൈകൊണ്ട് നീക്കിയായിരുന്നു ആദ്യഘട്ട രക്ഷാപ്രവർത്തനം. കുഞ്ഞിന് കൂടുതൽ പരിക്കേൽക്കാതിരിക്കാനായി വളരെ സൂക്ഷ്മമായാണ് ഓരോ ഭാഗവും നീക്കം ചെയ്തത്. ഒടുവിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

കുഞ്ഞിനെ സുരക്ഷിതമായി മാറ്റി

കുഞ്ഞിനെ പുറത്തെടുത്തതോടെ രക്ഷാപ്രവർത്തകർ ആദ്യം കുട്ടിയെ സുരക്ഷിതമായി മാറ്റി. തുടർന്ന് ചികിത്സയ്ക്കും പരിശോധനയ്ക്കുമായി കുട്ടിയെ ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകർക്ക് കൈമാറി.

വൻ ദുരന്തത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ടതിനിടയിൽ, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുഞ്ഞിനെ ജീവനോടെ കണ്ടെത്തിയത് രക്ഷാപ്രവർത്തകർക്ക് മാത്രമല്ല, ദുരന്തം നേരിടുന്ന പ്രദേശത്തെ ജനങ്ങൾക്കും വലിയ ആശ്വാസമായി.

തകർന്ന കെട്ടിടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായി തിരച്ചിലും രക്ഷാപ്രവർത്തനവും (Search and Rescue) തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 

പടിഞ്ഞാറൻ കൊളംബിയയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീഴുകയും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം 200ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

English Summary : A miracle unfolded in western Colombia following a devastating 7.4 magnitude earthquake that claimed over 200 lives and reduced apartment buildings to rubble. In the city of Cali, dedicated first responders and local volunteers launched a careful, manual search-and-rescue operation after hearing reports of a trapped child.

More from Metbeat