Newsroom
Anti Cyclone Kerala Weather : കർണാടകയിലെ എതിർ ചുഴലി കേരളത്തെ പൊള്ളിക്കുന്നു, ഇപ്പോൾ കിട്ടേണ്ട മഴ കുറക്കുന്നതിന്റെ വില്ലൻ
Metbeat News

Anti Cyclone Kerala Weather : കർണാടകയിലെ എതിർ ചുഴലി കേരളത്തെ പൊള്ളിക്കുന്നു, ഇപ്പോൾ കിട്ടേണ്ട മഴ കുറക്കുന്നതിന്റെ വില്ലൻ

There is a possibility of isolated thundershowers in Northern Kerala (specifically from Kasaragod to Kozhikode) during the evening or night hours.

Anti Cyclone Kerala Weather : കർണാടകയിലെ എതിർ ചുഴലി കേരളത്തെ പൊള്ളിക്കുന്നു, ഇപ്പോൾ കിട്ടേണ്ട മഴ കുറക്കുന്നതിന്റെ വില്ലൻ

കേരളത്തിലെ ഉഷ്ണം തുടരുന്ന സാഹചര്യത്തിൽ ചൂടിന് അല്പം ആശ്വാസമാകുന്ന വേനൽ മഴ വൈകുന്നത് എന്തുകൊണ്ട്?  കർണാടകക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന എതിർ ചുഴലി (Anti Cyclone) ആണ് പ്രധാന കാരണം. ഇത് ഒരു അതിമർദ്ദ (High Pressure Area) ആയതിനാൽ ആ മേഖലയിലെ വായുവിനെ സമീപപ്രദേശങ്ങളിലേക്ക് തള്ളും. കർണാടക മഹാരാഷ്ട്ര മേഖലകളിൽ ഇപ്പോൾ ഉഷ്ണതരംഗ (Heat Wave) മുണ്ട്. അതിനാൽ ചൂടുള്ള വായു കേരളത്തിലേക്ക് എത്താൻ ഇത് കാരണമാകും. 

കർണാടക - മഹാരാഷ്ട്ര അതിർത്തിക്ക് മുകളിലായി അന്തരീക്ഷത്തിന്റെ താഴ്ന്ന, മധ്യ ഉയരങ്ങളിലാണ് എതിർ ചുഴലി സ്ഥിതിചെയ്യുന്നത്. ഇത് കേരളത്തിൽ സ്വാഭാവികമായും ഈ സമയം ലഭിക്കേണ്ട മഴയെ ഇല്ലാതാക്കുന്നുവെന്ന് Metbeat Weather പറയുന്നു. കർണാടകയ്ക്ക് മുകളിൽ മഹാരാഷ്ട്രയോട് ചേർന്ന് സമുദ്രനിരപ്പിൽ നിന്ന്  3.1 കി.മി , 5.8 കി.മി ഉയരത്തിൽ ആയാണ് ആൻ്റി സൈക്ലോൺ സ്ഥിതി ചെയ്യുന്നത്.

തമിഴ്നാടിനും കർണാടകയും മുകളിലായി ചക്രവാത ചുഴികളും  (Cyclonic Circulation) രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ തെക്ക് കിഴക്കൻ മധ്യപ്രദേശ് മുതൽ കന്യാകുമാരി കടൽ വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നു. മഴക്ക് അനുകൂലമുള്ള അന്തരീക്ഷം ഒരുക്കാൻ ഇവയ്ക്ക് കഴിയുമെങ്കിലും എതിർ ചുഴലി പോലുള്ള പ്രതിഭാസങ്ങൾ മഴക്ക് പ്രതികൂലമായി നിൽക്കുന്നു.


കേരളത്തിൽ ചൂടും അസ്വസ്ഥതയും ഉള്ള അന്തരീക്ഷ സ്ഥിതി (Hot Humid weather) ഏതാനും ദിവസങ്ങൾ കൂടി തുടരാനാണ് സാധ്യത. വടക്കൻ കേരളത്തിൽ ഇടിയോടുകൂടിയുള്ള മഴ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ലഭിക്കാൻ സാധ്യതയുണ്ട്. കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് ഈ സാധ്യത നിലനിൽക്കുന്നത്. വൈകിട്ടും രാത്രിയുമായിരിക്കും മഴ സാധ്യത.

മഴ ലഭിച്ചാലും ചൂടു കുറയില്ല

കാലവർഷം എത്തുന്നതോടെ മാത്രമേ ചൂടിന് ഗണ്യമായ കുറവും തണുത്ത അന്തരീക്ഷവും ഉണ്ടാവുകയുള്ളൂ. വേനൽ മഴ പെയ്താലും കാറ്റിൻ്റെ ഗതിയിൽ മാറ്റമില്ലാത്തതിനാൽ ചൂട് തുടരുകയാണ് ചെയ്യുക. 

മഴ, ചൂട് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്

കേരളത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒറ്റപ്പെട്ട മഴ സാധ്യത പ്രവചനം നടത്തിയിട്ടുണ്ട്. അതോടൊപ്പം 12 ജില്ലകളിൽ ചൂട് കൂടുമെന്ന മുന്നറിയിപ്പുമുണ്ട്. വ്യാജ കാലാവസ്ഥ പ്രചാരണങ്ങൾ പ്രചരിപ്പിക്കാതിരിക്കുക. ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുകൾ, സ്വകാര്യ കാലാവസ്ഥ ഏജൻസികൾ, നിരീക്ഷകർ, മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ പിന്തുടരുക. ചൂടിനെ തുടർന്നുള്ള മുൻകരുതലുകളും സ്വീകരിക്കുക.

English Summary : Anticyclone Over Karnataka Intensifies Heat in Kerala, Delays Summer Rains. Kerala continues to experience sweltering heat and high humidity, with the much-anticipated summer rains being delayed. According to meteorological reports, the primary culprit is an Anticyclone (High-Pressure Area) situated over the Karnataka-Maharashtra region.

വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം

കടുത്ത വേനൽച്ചൂടിൽ (Summer Heat) വലയുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി UAEരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ (Heavy Rainfall) പെയ്തു. മഴയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ (Khorfakkan) മലനിരകളിലും ഫുജൈറ (Fujairah) പർവ്വതപ്രദേശങ്ങളിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ (Natural Waterfalls) രൂപപ്പെട്ടത് പ്രദേശത്തെ അതീവ മനോഹരമാക്കി.

വെള്ളച്ചാട്ടങ്ങൾ കാണാൻ ജനത്തിരക്ക്

ഇന്ന് (ഞായറാഴച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.

കുട്ടികളും യുവാക്കളും വെള്ളച്ചാട്ടങ്ങൾക്കു സമീപം സമയം ചെലവഴിക്കുകയും ഒഴുകിയെത്തിയ ശുദ്ധജലത്തിൽ കളിച്ചും ആഘോഷിച്ചും മഴയെ വരവേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും (Social Media) മഴയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.

ഫുജൈറ റോഡിൽ ഗതാഗത തടസം

ഫുജൈറയിലേക്കുള്ള പ്രധാന പാതയായ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് (Sheikh Khalifa Street) സമീപമുള്ള പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം മന്ദഗതിയിലാവുകയും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

റോഡുകളിൽ വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ വേഗത കുറച്ച് വാഹനമോടിക്കാനും മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.

മഴയുടെ ഫലമായി കിഴക്കൻ മേഖലകളിലെ നിരവധി വാദികൾ (Wadis) നിറഞ്ഞൊഴുകുകയാണ്. സാധാരണയായി വരണ്ടുകിടക്കുന്ന ഈ താഴ്‌വരകളിലൂടെ ശക്തമായ ജലപ്രവാഹം രൂപപ്പെട്ടത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമായി.

എന്നാൽ വാദികളിലേക്കും മലഞ്ചെരിവുകളിലേക്കും അനാവശ്യമായി ഇറങ്ങരുതെന്നും പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് (Flash Flood) സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മൺസൂൺ സ്വാധീനത്തിന്റെ ഫലം

കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (Southwest Monsoon) സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ഈർപ്പസാന്നിധ്യവുമാണ് യുഎഇയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴയ്ക്ക് കാരണമായത്.

പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിനോട് ചേർന്ന പർവ്വതപ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിച്ചതോടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു.

റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള പ്രധാന വേനൽമഴ

സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് (Record Rainfall) ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയായാണ് ഇതിനെ വിലയിരുത്തുന്നത്. മുമ്പ് അൽ തവിയീൻ (Al Tawyeen), അൽ മർജാൻ (Al Marjan), ഖോർഫക്കാൻ മേഖലകളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസവും രൂപപ്പെട്ടിരുന്നു.

പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം

ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ അപ്രതീക്ഷിത മഴ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമായി. മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറയുകയും ശീതളമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു.

വേനൽച്ചൂടിൽ നിന്ന് താൽക്കാലിക മോചനം സമ്മാനിച്ച ഈ മഴയും മലനിരകളിൽ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടങ്ങളും യുഎഇയുടെ കിഴക്കൻ മേഖലകളെ വീണ്ടും പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. 

English Summary : Heavy rainfall lashed the eastern regions of the UAE, including Khorfakkan and Fujairah, bringing much-needed relief from the scorching summer temperatures that had been soaring above 40°C.

More from Metbeat