Newsroom
Abu Dhabi is the safest city in the world 25/12/25 : ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി, ഇതാണ് സ്വർഗ്ഗമെന്ന് പ്രവാസികൾ
Metbeat News

Abu Dhabi is the safest city in the world 25/12/25 : ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി, ഇതാണ് സ്വർഗ്ഗമെന്ന് പ്രവാസികൾ

100ൽ 97.73 സുരക്ഷാ സ്കോറുമായാണ് അബുദാബി ഈ നേട്ടം കൈവരിച്ചത്.

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി, ഇതാണ് സ്വർഗ്ഗമെന്ന് പ്രവാസികൾ

2025-ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് അബുദാബി. കുറഞ്ഞ കുറ്റകൃത്യനിരക്കും ഉയർന്ന സുരക്ഷാ സ്കോറുകളും പരിഗണിച്ച് സിഇഒ വേൾഡ് മാഗസിനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ആഗോളതലത്തിൽ 300 നഗരങ്ങളെ ഉൾപ്പെടുത്തി നടത്തിയ റാങ്കിംഗിൽ 100ൽ 97.73 സുരക്ഷാ സ്കോറുമായാണ് അബുദാബി ഈ നേട്ടം കൈവരിച്ചത്. തായ്‌പേയ് (97.5), ദോഹ (97.35) എന്നിവയെ മറികടന്നാണ് അബുദാബിയുടെ ഈ മുന്നേറ്റം. ഈ മൂന്ന് നഗരങ്ങളും തമ്മിൽ നേരിയ പോയിന്റ് വ്യത്യാസം മാത്രമേ ഉള്ളുവെങ്കിലും യുഎഇയുടെ അഭിമാനമായി അബുദാബി മാറി.

വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും പ്രിയപ്പെട്ടതാക്കുന്നു

ശക്തമായ നിയമപാലനം, എഐ നിരീക്ഷണം, കമ്മ്യൂണിറ്റി പോലീസിംഗ് സംവിധാനങ്ങൾ എന്നിവ അബുദാബിയുടെ സുരക്ഷ ഉറപ്പാക്കുന്നു. ഇത് താമസ, വാണിജ്യ മേഖലകളിലെ അപകടസാധ്യത കുറയ്ക്കുന്നു. കുറഞ്ഞ കുറ്റകൃത്യനിരക്ക്, രാഷ്ട്രീയ സ്ഥിരതയും ആധുനിക അടിസ്ഥാന സൗകര്യങ്ങളും അബുദാബിയെ വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും പ്രിയപ്പെട്ടതാക്കുന്നു.

രണ്ടാമതെത്തി തായ്‌പേയ് (തായ്‌വാൻ) 

ശക്തമായ ഭരണവും സുരക്ഷാ നടപടികളും നിക്ഷേപകരെ ആകർഷിക്കുകയും കുടുംബ സൗഹൃദപരമായ അന്തരീക്ഷം വളർത്തുകയും നഗരസുരക്ഷയുടെ ആഗോള മാതൃകയായി മാറുകയും ചെയ്യുന്നു. കുറ്റകൃത്യ സ്ഥിതിവിവരക്കണക്കുകൾ, നിയമപാലനത്തിന്റെ കാര്യക്ഷമത, അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ എന്നിവയെ അടിസ്ഥാനമാക്കിയാണ് മാഗസിൻ ഈ റാങ്കിംഗ് തയ്യാറാക്കിയത്. മികച്ച നഗരങ്ങളിൽ യുഎഇക്ക് ശക്തമായ പ്രാതിനിധ്യമുണ്ട്. പട്ടികയിൽ ഒന്നാമതുള്ള അബുദാബി (യുഎഇ) 97.73 സ്കോറിനർഹമായി. എഐ നിരീക്ഷണം, കമ്മ്യൂണിറ്റി പോലീസിംഗ് എന്നിവ ഇവിടുത്തെ സുരക്ഷയ്ക്ക് കരുത്ത് പകരുന്നു. രണ്ടാമതെത്തിയ തായ്‌പേയ് (തായ്‌വാൻ) 97.5 സ്കോറുമായി കുറഞ്ഞ കുറ്റകൃത്യനിരക്ക് നിലനിർത്തുന്നു. ദോഹ (ഖത്തർ) 97.35 സ്കോറുമായി മൂന്നാം സ്ഥാനത്തുണ്ട്. കർശന നിയമങ്ങളും കുടുംബനയങ്ങളുമാണ് ഇവിടുത്തെ പ്രധാന സവിശേഷത.

ആദ്യ പത്തിൽ ഏറെയും യുഎഇയിലെ നഗരങ്ങൾ

ഈ പട്ടികയിലെ ആദ്യ ആറ് നഗരങ്ങളിൽ അജ്‌മാൻ, ദുബായ്, റാസ് അൽ ഖൈമ എന്നീ യുഎഇ നഗരങ്ങളും ഉൾപ്പെടുന്നു. ഇത് ആഗോളതലത്തിൽ നഗര സുരക്ഷ ഉറപ്പാക്കുന്നതിൽ യുഎഇയുടെ പ്രതിബദ്ധത വ്യക്തമാക്കുന്ന റിപ്പോർട്ടാണ്. ആദ്യ പത്തിൽ ഏറെയും യുഎഇയിലെ നഗരങ്ങളാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇത് കൂടാതെ ഏഴാമത് ഒമാനിലെ മസ്‌കറ്റ് ഇടം നേടിയപ്പോൾ, ഹേഗ്, ബേൺ, മ്യൂണിക്ക് എന്നിവ എട്ട് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി. യുഎഇ അടക്കമുള്ള വൻ നഗരങ്ങളിൽ ലോകത്തിലെ വിവിധ ഇടങ്ങളിൽ നിന്ന് ആളുകൾ കുടിയേറി പാർക്കുന്ന സാഹചര്യത്തിലും രാജ്യത്തിന്റെ തനത് സംസ്‌കാരം നിലനിർത്തി കൊണ്ട് ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും സുരക്ഷ ഉറപ്പാക്കാനും അധികൃതർ സാധിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

English Summary : Discover how strong law enforcement, AI monitoring, and community policing ensure safety in Abu Dhabi, reducing risks for residents and tourists alike.

വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം

കടുത്ത വേനൽച്ചൂടിൽ (Summer Heat) വലയുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി UAEരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ (Heavy Rainfall) പെയ്തു. മഴയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ (Khorfakkan) മലനിരകളിലും ഫുജൈറ (Fujairah) പർവ്വതപ്രദേശങ്ങളിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ (Natural Waterfalls) രൂപപ്പെട്ടത് പ്രദേശത്തെ അതീവ മനോഹരമാക്കി.

വെള്ളച്ചാട്ടങ്ങൾ കാണാൻ ജനത്തിരക്ക്

ഇന്ന് (ഞായറാഴച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.

കുട്ടികളും യുവാക്കളും വെള്ളച്ചാട്ടങ്ങൾക്കു സമീപം സമയം ചെലവഴിക്കുകയും ഒഴുകിയെത്തിയ ശുദ്ധജലത്തിൽ കളിച്ചും ആഘോഷിച്ചും മഴയെ വരവേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും (Social Media) മഴയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.

ഫുജൈറ റോഡിൽ ഗതാഗത തടസം

ഫുജൈറയിലേക്കുള്ള പ്രധാന പാതയായ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് (Sheikh Khalifa Street) സമീപമുള്ള പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം മന്ദഗതിയിലാവുകയും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

റോഡുകളിൽ വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ വേഗത കുറച്ച് വാഹനമോടിക്കാനും മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.

മഴയുടെ ഫലമായി കിഴക്കൻ മേഖലകളിലെ നിരവധി വാദികൾ (Wadis) നിറഞ്ഞൊഴുകുകയാണ്. സാധാരണയായി വരണ്ടുകിടക്കുന്ന ഈ താഴ്‌വരകളിലൂടെ ശക്തമായ ജലപ്രവാഹം രൂപപ്പെട്ടത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമായി.

എന്നാൽ വാദികളിലേക്കും മലഞ്ചെരിവുകളിലേക്കും അനാവശ്യമായി ഇറങ്ങരുതെന്നും പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് (Flash Flood) സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മൺസൂൺ സ്വാധീനത്തിന്റെ ഫലം

കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (Southwest Monsoon) സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ഈർപ്പസാന്നിധ്യവുമാണ് യുഎഇയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴയ്ക്ക് കാരണമായത്.

പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിനോട് ചേർന്ന പർവ്വതപ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിച്ചതോടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു.

റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള പ്രധാന വേനൽമഴ

സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് (Record Rainfall) ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയായാണ് ഇതിനെ വിലയിരുത്തുന്നത്. മുമ്പ് അൽ തവിയീൻ (Al Tawyeen), അൽ മർജാൻ (Al Marjan), ഖോർഫക്കാൻ മേഖലകളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസവും രൂപപ്പെട്ടിരുന്നു.

പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം

ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ അപ്രതീക്ഷിത മഴ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമായി. മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറയുകയും ശീതളമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു.

വേനൽച്ചൂടിൽ നിന്ന് താൽക്കാലിക മോചനം സമ്മാനിച്ച ഈ മഴയും മലനിരകളിൽ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടങ്ങളും യുഎഇയുടെ കിഴക്കൻ മേഖലകളെ വീണ്ടും പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. 

English Summary : Heavy rainfall lashed the eastern regions of the UAE, including Khorfakkan and Fujairah, bringing much-needed relief from the scorching summer temperatures that had been soaring above 40°C.

More from Metbeat