
AE not abandoning young expatriates 24/12/25 : യുവാക്കൾ യുഎഇ യിൽ വീട് വെച്ച് സ്ഥിരതാമസമാക്കുന്നു, യുവപ്രവാസികളെ പിടിച്ചു നിർത്തി യുഎഇ
യുവ പ്രൊഫഷണലുകൾ പലരും സ്ഥിരമായി യുഎഇയിൽ തങ്ങാൻ ഇപ്പോൾ ഇഷ്ട്ടപ്പെടുന്നു.
യുവാക്കൾ യുഎഇ യിൽ വീട് വെച്ച് സ്ഥിരതാമസമാക്കുന്നു, യുവപ്രവാസികളെ പിടിച്ചു നിർത്തി യുഎഇ
യുവാക്കൾക്ക് തൊഴിൽ മേഖലകളിൽ കൂടുതൽ അവസരങ്ങൾ കിട്ടികൊണ്ടിരിക്കുകയാണ്. അതിന് നിരവധി കാരണങ്ങളുമുണ്ട്. യുഎഇയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ 25 മുതൽ 35 വയസ്സുവരെയുള്ള യുവ പ്രൊഫഷണലുകളുടെ കടന്നുവരവ് വർധിച്ചിരിക്കുകയാണ്. ഉയർന്ന വാടക, തിരിച്ചടവുകൾ എന്നിവ വാടകയ്ക്ക് തുല്യമാകുന്നത്, ഗോൾഡൻ വിസ പോലുള്ള ദീർഘകാല താമസ സൗകര്യങ്ങൾ, ഉടമസ്ഥാവകാശം ഒരു വരുമാന സ്രോതസ്സായി കാണുന്നത് എന്നിവയാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ.
ആളുകൾ വീട് വാങ്ങുന്ന എണ്ണത്തിൽ വൻ വർദ്ധനവ്
അൽ ഹമ്മാദി, IAH ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ഇസ്മായിൽ പറയുന്നതനുസരിച്ച്, 35 വയസ്സിൽ താഴെയുള്ള ആളുകൾ വീട് വാങ്ങുന്ന എണ്ണത്തിൽ ശ്രദ്ധേയമായ വർദ്ധനവുണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് ദുബായിൽ. വീട് ഉടമസ്ഥാവകാശം എന്ന ആശയം യുവ തലമുറയുടെ ദീർഘകാല സാമ്പത്തിക ചിന്തയുടെ ഭാഗമായി മാറിയിരിക്കുന്നു. സർക്കാർ പരിഷ്കാരങ്ങളും ഇതിന് സഹായകമായിട്ടുണ്ടെന്ന് പറയാം. സുതാര്യത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ, ഡിജിറ്റൽ സംവിധാനങ്ങൾ എളുപ്പമാക്കിയത്, താമസാനുമതിയുമായി ബന്ധിപ്പിച്ചുള്ള പ്രോപ്പർട്ടി വാങ്ങൽ എന്നിവ യുവ തലമുറയെ വീട് വാങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകമായി. വീട് വാങ്ങാൻ പോകുന്ന പലരും ഉയർന്ന വിദ്യാഭ്യാസം ഉള്ളവർ ആണ് അതിനാൽ റിയൽ എസ്റ്റേറ്റിനെ കുറിച്ച് പ്രത്യേകിച്ച് ദുബായിലെ റിയൽ എസ്റ്റേനിനെ കുറിച്ച് അവർക്ക് നല്ല ധാരണയുണ്ട്.
ദുബായിൽ വീട് വാങ്ങുന്നത് നല്ലതാണെന്ന് യുവ തലമുറ മനസ്സിലാക്കുന്നു
വാടക വർദ്ധനവ് പലരെയും ആശങ്കയിൽ ആക്കിയിരുന്നു. അപ്പോഴാണ് സ്വന്തമായി പ്രോപ്പർട്ടി വാങ്ങുന്ന രീതിയിലേക്ക് കാര്യങ്ങൽ എത്തിച്ചത്. ദുബായിലെ പലയിടത്തും ഇന്ന് വാടകയ്ക്ക് എടുക്കുന്നതിനേക്കാൾ വീട് വാങ്ങുന്നത് കൂടുതൽ ലാഭകരമാണെന്ന് പലരും മനസ്സിലാക്കുന്നു. മറ്റ് ലോക നഗരങ്ങളെ അപേക്ഷിച്ച് ദുബായിൽ വീട് വാങ്ങുന്നത് നല്ലതാണെന്ന് യുവ തലമുറ മനസ്സിലാക്കുന്നു. പലരും നിക്ഷേപം എന്ന ലക്ഷ്യത്തോടെയാണ് വാങ്ങുന്നത്. ഇപ്പോൾ വാങ്ങുന്നതിന്റെ ഇരട്ടി ലാഭം വിൽക്കുമ്പോൾ ഭാവിയിൽ ലഭിക്കും. പലരും താമസിക്കാൻ വേണ്ടിയല്ല വാങ്ങുന്നത്. ഇപ്പോൾ റിയൽ എസ്റ്റേറ്റിൽ വിൽപ്പന നടത്തിയാൽ ഭാവിയിൽ ഉപകരിക്കും എന്ന ചിന്തയാണ്.
ചിലവ് കുറഞ്ഞ നഗരമായി ദുബായ് മാറുന്നു
യുവ പ്രൊഫഷണലുകൾ പലരും സ്ഥിരമായി യുഎഇയിൽ തങ്ങാൻ ഇപ്പോൾ ഇഷ്ട്ടപ്പെടുന്നു. പുതിയ കാലത്തിന് അനുസരിച്ച് ചെലവ് കുറഞ്ഞ് ജീവിക്കാൻ സാധിക്കുന്ന ഒരു നഗരമായി ദുബായ് മാറിയിരിക്കുന്നു. സ്റ്റുഡിയോകളും ഒരു ബെഡ്റൂം അപ്പാർട്ട്മെന്റുകളുമാണ് കൂടുതൽ ആളുകളും നോക്കുന്നത്. മാത്രമല്ല, നല്ല ഗതാഗത സൗകര്യങ്ങൾ ഉള്ള സ്ഥലങ്ങളും അവർ ഉന്നം വെക്കുന്നുണ്ട്. ഇത് ജോലിക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും എളുപ്പമായിരിക്കും. അതുകൊണ്ടാണ് നഗരപരിധിക്കുള്ളിൽ ഒരു വീട് പ്രവാസികൾക് താൽപര്യം കാണിക്കുന്നത്. വ്യവസായ പ്രമുഖർ പറയുന്നത്, 25–35 വയസ്സ് പ്രായമുള്ളവർ വിപണിയുടെ അടുത്ത ഘട്ട വളർച്ചയ്ക്ക് നേതൃത്വം നൽകുമെന്നാണ്, ഭാവിയിലെ പ്രോജക്റ്റുകൾ എങ്ങനെ രൂപപ്പെടുത്തണം എന്നതിനെ അവർ സ്വാധീനിക്കും.
English Summary : Discover why buying property in Dubai is more profitable than renting. Learn how the younger generation is investing for a secure future in real estate.
Kerala Weather 30/04/26 : കേരളത്തിൽ ഇന്നും മഴ സാധ്യത ; മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
കടുത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ ഇന്നും (വ്യാഴം ) വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് (Yellow alert) കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, പുറത്തുനിന്ന് വൈദ്യുതി ലഭിക്കുന്നതോടൊപ്പം വേനൽ മഴയും ലഭിക്കുന്നതോടെ ലോഡ്ഷെഡ്ഡിങ്ങ് വേണ്ടിവരുന്നില്ലെന്നാണ് KSEB വിലയിരുത്തൽ. എങ്കിലും പലയിടത്തും വൈദ്യുതി തടസം ഉണ്ട്.
വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
അതേസമയം, വടക്കൻ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 39.3 ഡിഗ്രി സെൽഷ്യസ് ആണ്. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനിലയായ 37. 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 ജില്ലകൾക്ക് നൽകിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വ്യാപകമായ വേനൽ മഴ ലഭിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞദിവസം തെക്കൻ ജില്ലകളിൽ ലഭിച്ചത് പോലുള്ള വടക്കൻ കേരളത്തിൽ പ്രതീക്ഷിക്കേണ്ട. എങ്കിലും ഒറ്റപ്പെട്ട മഴ ലഭിക്കും.
കോട്ടയം ജില്ലയിൽ ഇന്നലെ ശക്തമായ മഴ പെയ്തു. കാറ്റിലും മഴയിലും നാശനഷ്ടം ഉണ്ടായി. കോട്ടയം ജില്ലയിൽ വീട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 30 വരെ മഴയുടെ കണക്ക്. മീനച്ചിൽ റെയിൻ റിവർ മേണിറ്റിറിംഗ് നെറ്റ് വർക്കിൻ്റെ മാപിനികളിൽ രേഖപ്പെടുത്തിയത്.
Meenachil River and Rain Monitoring Network
MRRM
Rainfall (mm)
2026 April 30 at 8.30 am (Last 24 hours)
✔️Poonjar Thekkekara panchayat
✅Kunnonny Pottankudy 13.6
✅Peringulam Chattampi 62.60
✅Kadaladimattam Oliyani 19.60
✅Pathampuzha 9.00
✅Poonjar Thekkekara Town 25.20
✔️Meenachil panchayat
✅Parappally 17.08
✅Pankapattu 45.4
✔️Pala municipality
✅Pala 19.63
✅Kannadiyurumbu 25.6
✅Arunapuram 8.6
✅12th mile 14.4
✔️Melukavu panchayat
✅Melukavu 15.67
✔️Thidanad panchayat
✅Chemmalamattam 10.40
✅Pathazha 52.3
✅Uttupara 14.2
✔️Bharananganam panchayat
✅Bharananganam 63.20
✅Ullanad 17.8
✔️Moonnilavu panchayat
✅Mankombu Temple Anganvadi 26.42
✔️Kidangoor panchayat
✅Kattachira
4.4
✔️Poonjar panchayat
✅Valathook 9
✅Maniamkunnu 15.6
✅Chennad 5.8
✔️Thalappalam panchayat
✅Narianganam 38.4
✔️Teekoy panchayat
✅Eriyattupara 59.6
✅Kattupara 21.6
✔️Erattupetta
✅kondoor 68.2
English Summary : Relief from Heat as Summer Rains Lash Kerala. The recent summer showers have brought a slight dip in temperatures across Kerala, providing much-needed relief from the intense heat. However, the heavy rains accompanied by strong winds have also caused significant damage in several areas, including Idukki. The Meteorological Department has issued a forecast stating that strong summer rains are expected to continue through May 2nd.





