
El Niño Threat : എൽനിനോ തുടങ്ങി, കേരളത്തെ ഏതെല്ലാം വർഷം എങ്ങനെയൊക്കെ എൽനിനോ ബാധിച്ചു എന്നറിയാം
എല്‍നിനോ സംബന്ധിച്ച് ഞെട്ടിക്കുന്ന വാർത്ത കേൾക്കുന്നു എന്നല്ലാതെ നമ്മളെ എങ്ങനെ ബാധിക്കും എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്.
എൽനിനോ തുടങ്ങി, കേരളത്തെ ഏതെല്ലാം വർഷം എങ്ങനെയൊക്കെ എൽനിനോ ബാധിച്ചു എന്നറിയാം
എല്‍നിനോ സംബന്ധിച്ച് ഞെട്ടിക്കുന്ന വാർത്ത കേൾക്കുന്നു എന്നല്ലാതെ നമ്മളെ എങ്ങനെ ബാധിക്കും എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. നമ്മുടെ (കേരളത്തിൽ ഉള്ളവരുടെ) ജീവിതവും ഉപജീവനവും സ്വത്തും ജീവനും എങ്ങനെ ബാധിക്കുമെന്നാണ് എല്ലാവർക്കും അറിയേണ്ടത്.
അമേരിക്കയുടെ National Oceanic and Atmospheric Adminitsration (NOAA) യും National Weather Service ഉം എൽനിനോ രൂപപ്പെട്ടതായി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. പസഫിക് മേഖലയിലെ ഭൂമധ്യ രേഖാ പ്രദേശത്തെ സമുദ്രോപരിതാപനില കൂടി നിൽക്കുന്നത് NOAA പുറത്തുവിട്ട ഉപഗ്ര ചിത്രത്തിൽ വ്യക്തമാണ്.
NOAA യുടെ പ്രവചനം അനുസരിച്ച് വളരെ ശക്തമായ എൽനിനോ ആയിരിക്കും ഇത്തവണത്തേത്. ഇക്വറ്റോറിയൽ പസഫിക്കിലെ (പസഫിക് സമുദ്രത്തിലെ ഭൂമധ്യ രേഖാ പ്രദേശം) സമുദ്രോപരി താപനില ( Sea Surface Temperature - SST) സാധാരണയേക്കാൾ കൂടുന്നതിനെ ആണ് എൽനിനോ എന്നു പറയുന്നത്. ഇത് പൂജ്യം ഡിഗ്രിക്ക് മുകളിൽ പോയാൽ എൽനിനോയും പൂജ്യത്തിന് താഴെ പോയാൽ ലാനിനയുമാണ്.
ഇത്തവണ 2 ഡിഗ്രി വരെ താപനില കൂടാനുള്ള സാധ്യത 63 % ആണെന്ന് യു.എസ് ഏജൻസികൾ പ്രവചിക്കുന്നു. സ്പാനിഷ് ഭാഷയിൽ ലിറ്റിൽ ബോയ് എന്നു പേരുള്ള എൽ നിനോ എന്തെല്ലാം ദുരന്തങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാക്കുമെന്നാണ് നോക്കാനുള്ളത്. പോയ വർഷങ്ങളിലെ എൽനിനോ കാലം കേരളത്തിൽ എങ്ങനെ ബാധിച്ചെന്ന് കൂടി നമുക്ക് പരിശോധിച്ചാൽ വരാനിരിക്കുന്ന കാലത്തെ കുറിച്ച് നമുക്ക് ഏകദേശ ചിത്രം ലഭിക്കും.
കേരളത്തിൽ ജൂണിൽ ഇനി അവസാനം വരെ കാര്യമായി മഴ നമുക്ക് പ്രതീക്ഷിക്കാനില്ല. ഇതൊരു എൽനിനോ സ്വാധീനമാണോ എന്നു ചോദിച്ചാൽ ഏറെക്കുറെ ആണെന്ന് പറയാനാകും. കാലവർഷം വടക്കോട്ട് പുരോഗമിക്കാൻ മടിച്ച് മഹാരാഷ്ട്രയിൽ തന്നെ നിൽക്കുകയാണ്. കർണാടകയിലെ ഒരു ചെറിയ ഭാഗത്ത് ഇപ്പോഴും കാലവർഷം എത്തിയിട്ടില്ല. ഉത്തരേന്ത്യ കൊടും ചൂടിലുമാണ്. തെക്കേ ഇന്ത്യയിൽ കാലവർഷം ദുർബലമായി കഴിഞ്ഞു. എൽനിനോ രൂപപ്പെടുന്നതിന്റെ പരിവർത്തന കാലത്ത് ഇതു പതിവാണ്.
മഴ തുടങ്ങും മുൻപ് ദുർബലമാകുന്നത് എന്തൊരു കഷ്ട്ടമാണ് എന്ന് ചിന്തിക്കാൻ വരട്ടെ. നമുക്കു മുന്നിലുള്ളത് ഒരു വരൾച്ചാ കാലമാണെന്ന് പറയാതെ വയ്യ. ജൂലൈയിലും ഓഗസ്റ്റിലും ആവശ്യത്തിന് മഴ നൽകാൻ ഇന്ത്യൻ ഓഷ്യൻ ഡൈ പോൾ പോസിറ്റീവ് ആകുമെന്ന നേരിയ പ്രതീക്ഷ മാത്രമേ നമുക്കു മുന്നിലുള്ളൂ. ആ പ്രതീക്ഷ നമുക്ക് കണ്ടറിയണം.
1982/83, 1997/98, 2015/16 വർഷങ്ങളും നമുക്ക് എൽനിനോ വർഷങ്ങളായിരുന്നു. ഈ മൂന്നു എൽനിനോകളാണ് നമ്മളെ ഏറ്റവും വെള്ളം കുടിപ്പിച്ച എൽനിനോ വർഷങ്ങൾ. ഇവ കേരളത്തെ എങ്ങനെ ബാധിച്ചെന്ന് നമുക്ക് പരിശോധിക്കാം.
1982 / 1983 എല്‍ നിനോ
ചരിത്രത്തിലെ ഏറ്റവും കടുത്ത വരൾച്ച. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ എൽ നിനോ വർഷങ്ങളിലൊന്നായിരുന്നു ഇത്. കേരളത്തെ സംബന്ധിച്ച് ഏറ്റവും ദുരിതപൂർണ്ണമായ കാലഘട്ടമായിരുന്നു ഇത്.
മൺസൂണിന്റെ പരാജയം
1982 ൽ മൺസൂൺ മഴയിൽ വൻ കുറവുണ്ടായി. തൊട്ടുപിന്നാലെ 1983 ന്റെ ആദ്യ പകുതിയിൽ കേരളം അതുവരെ കാണാത്ത കടുത്ത വരൾച്ചയിലേക്ക് നീങ്ങുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ ഭൂരിഭാഗം കിണറുകളും ജലാശയങ്ങളും വറ്റി വരണ്ടു. നദികളിലെ ഒഴുക്ക് നിലച്ചു. പലയിടങ്ങളിലും കുടിവെള്ളത്തിനായി ജനങ്ങൾ കിലോമീറ്ററുകൾ നടക്കേണ്ടി വന്നു എന്നാണ് അന്നത്തെ റിപ്പോർട്ടുകൾ പറയുന്നത്.
ജലവൈദ്യുത പദ്ധതികളെ മാത്രം ആശ്രയിച്ചിരുന്ന കേരളത്തിൽ ഡാമുകളിലെ ജലനിരപ്പ് റെക്കോർഡ് താഴ്ചയിലായി. മാസങ്ങളോളം നീണ്ടുനിന്ന കടുത്ത വൈദ്യുതി നിയന്ത്രണവും (Power Cut) ലോഡ്‌ഷെഡ്ഡിംഗും വ്യവസായങ്ങളെയും ജനജീവിതത്തെയും സ്തംഭിപ്പിച്ചു.
തെങ്ങ്, കുരുമുളക്, നെല്ല് തുടങ്ങിയ നാണ്യവിളകളും ഭക്ഷ്യവിളകളും വ്യാപകമായി കരിഞ്ഞുണങ്ങി. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇത് കർഷകർക്ക് വരുത്തിവച്ചത്.
1997 / 1998 എൽനിനോ
നൂറ്റാണ്ടിന്റെ എൽ നിനോ' (Super El Niño)
ആഗോളതലത്തിൽ ചരിത്രത്തിലെ ഏറ്റവും ശക്തമായ എൽ നിനോ പ്രതിഭാസമായിട്ടാണ് 1997 /98 രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ചില അനുകൂല ഘടകങ്ങൾ (Indian Ocean Dipole) കാരണം കേരളത്തിൽ മഴ പൂർണ്ണമായി പെയ്തില്ലെങ്കിലും പസഫിക് പ്രതിഭാസം വലിയ ആഘാതം സൃഷ്ടിച്ചു.
1997 ൽ മൺസൂൺ മഴയുടെ അളവിൽ കാര്യമായ കുറവുണ്ടായി. മഴ പെയ്യേണ്ട സമയത്ത് പെയ്യാതിരിക്കുകയും, പെയ്തപ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായി പെയ്യുകയും ചെയ്യുന്ന പ്രതികൂലാവസ്ഥയുണ്ടായി.
1998 ന്റെ തുടക്കത്തിൽ കേരളത്തിൽ അന്തരീക്ഷ താപനില സാധാരണയേക്കാൾ വളരെ ഉയർന്നു. കടുത്ത ചൂടും ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യങ്ങളും അനുഭവപ്പെട്ടു.
ഭൂഗർഭ ജലനിരപ്പ് താഴൽ
മഴയുടെ കുറവ് കാരണം ഭൂഗർഭ ജലനിരപ്പ് വേഗത്തിൽ താഴുകയും വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ ശുദ്ധജല ക്ഷാമം രൂക്ഷമാകുകയും ചെയ്തു.
തുടർച്ചയായ വരൾച്ചയും ചൂടും സമീപകാലത്ത് കേരളം സാക്ഷ്യം വഹിച്ച ഏറ്റവും ശക്തമായ എൽ നിനോ വർഷങ്ങളിലൊന്നാണിത്.
മഴയിലെ വൻ കുറവ്
2015 ലെ തെക്കുപടിഞ്ഞാറൻ മൺസൂണിൽ കേരളത്തിൽ ഏകദേശം 26% കുറവാണ് രേഖപ്പെടുത്തിയത്. തുടർന്നു വന്ന വടക്കുകിഴക്കന്‍ മൺസൂണും (തുലാവർഷം) പരാജയപ്പെട്ടു.
ഔദ്യോഗിക വരൾച്ചാ പ്രഖ്യാപനം
മഴ വൻതോതിൽ കുറഞ്ഞതിനെ തുടർന്ന് 2016 ഒക്ടോബറിൽ കേരളത്തെ വരൾച്ച ബാധിത സംസ്ഥാനമായി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
2016 മാർച്ചിലും ഏപ്രിലിലും കേരളത്തിലെ പല ജില്ലകളിലും (പ്രത്യേകിച്ച് പാലക്കാട്) താപനില 41 ഡിഗ്രി സെൽഷ്യസിനും മുകളിൽ പോയി. സംസ്ഥാനത്ത് പലയിടങ്ങളിലും സൺസ്‌ട്രോക്ക് (സൂര്യതാപം) റിപ്പോർട്ട് ചെയ്യപ്പെട്ടു.
കാർഷിക തകർച്ച
കുടിവെള്ള ലഭ്യത കുറഞ്ഞത് പച്ചക്കറി, നെൽക്കൃഷി എന്നിവയെ ബാധിച്ചു. ജലസംഭരണികളിലെ ജലനിരപ്പ് 30 ശതമാനത്തോളമായി കുറഞ്ഞത് കൃഷിയെയും വൈദ്യുതി ഉത്പാദനത്തെയും പ്രതിസന്ധിയിലാക്കി.
ഏതായാലും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് മലയാളികൾ ഇത്ര ജാഗ്രതയോടെ സംസാരിച്ചു തുടങ്ങി എന്നതു തന്നെ അദ്ഭുതമാകുന്നു.
English Summary : The National Oceanic and Atmospheric Administration (NOAA) has officially confirmed the onset of a strong El Niño phenomenon, marked by rising Sea Surface Temperatures (SST) in the equatorial Pacific. With global agencies predicting a 63% chance of temperatures spiking up to 2°C above normal, there are rising concerns about how this "Little Boy" (El Niño) will impact local lives, livelihoods, and properties in Kerala.
വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം
കടുത്ത വേനൽച്ചൂടിൽ (Summer Heat) വലയുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി UAEരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ (Heavy Rainfall) പെയ്തു. മഴയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ (Khorfakkan) മലനിരകളിലും ഫുജൈറ (Fujairah) പർവ്വതപ്രദേശങ്ങളിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ (Natural Waterfalls) രൂപപ്പെട്ടത് പ്രദേശത്തെ അതീവ മനോഹരമാക്കി.
വെള്ളച്ചാട്ടങ്ങൾ കാണാൻ ജനത്തിരക്ക്
ഇന്ന് (ഞായറാഴച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.
കുട്ടികളും യുവാക്കളും വെള്ളച്ചാട്ടങ്ങൾക്കു സമീപം സമയം ചെലവഴിക്കുകയും ഒഴുകിയെത്തിയ ശുദ്ധജലത്തിൽ കളിച്ചും ആഘോഷിച്ചും മഴയെ വരവേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും (Social Media) മഴയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.
ഫുജൈറ റോഡിൽ ഗതാഗത തടസം
ഫുജൈറയിലേക്കുള്ള പ്രധാന പാതയായ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് (Sheikh Khalifa Street) സമീപമുള്ള പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം മന്ദഗതിയിലാവുകയും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
റോഡുകളിൽ വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ വേഗത കുറച്ച് വാഹനമോടിക്കാനും മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.
മഴയുടെ ഫലമായി കിഴക്കൻ മേഖലകളിലെ നിരവധി വാദികൾ (Wadis) നിറഞ്ഞൊഴുകുകയാണ്. സാധാരണയായി വരണ്ടുകിടക്കുന്ന ഈ താഴ്‌വരകളിലൂടെ ശക്തമായ ജലപ്രവാഹം രൂപപ്പെട്ടത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമായി.
എന്നാൽ വാദികളിലേക്കും മലഞ്ചെരിവുകളിലേക്കും അനാവശ്യമായി ഇറങ്ങരുതെന്നും പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് (Flash Flood) സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മൺസൂൺ സ്വാധീനത്തിന്റെ ഫലം
കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (Southwest Monsoon) സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ഈർപ്പസാന്നിധ്യവുമാണ് യുഎഇയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴയ്ക്ക് കാരണമായത്.
പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിനോട് ചേർന്ന പർവ്വതപ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിച്ചതോടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു.
റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള പ്രധാന വേനൽമഴ
സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് (Record Rainfall) ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയായാണ് ഇതിനെ വിലയിരുത്തുന്നത്. മുമ്പ് അൽ തവിയീൻ (Al Tawyeen), അൽ മർജാൻ (Al Marjan), ഖോർഫക്കാൻ മേഖലകളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസവും രൂപപ്പെട്ടിരുന്നു.
പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം
ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ അപ്രതീക്ഷിത മഴ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമായി. മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറയുകയും ശീതളമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു.
വേനൽച്ചൂടിൽ നിന്ന് താൽക്കാലിക മോചനം സമ്മാനിച്ച ഈ മഴയും മലനിരകളിൽ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടങ്ങളും യുഎഇയുടെ കിഴക്കൻ മേഖലകളെ വീണ്ടും പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.
English Summary : Heavy rainfall lashed the eastern regions of the UAE, including Khorfakkan and Fujairah, bringing much-needed relief from the scorching summer temperatures that had been soaring above 40°C.





