Newsroom
Saudi Arabia extends life expectancy : സൗദിയിൽ ആയുസ്സ് 79 വയസ്സായി ഉയർന്നു, റോഡപകടവും പകർച്ചവ്യാധികളും കുറഞ്ഞു, ഇതാണ് സ്വർഗ്ഗം
Metbeat News

Saudi Arabia extends life expectancy : സൗദിയിൽ ആയുസ്സ് 79 വയസ്സായി ഉയർന്നു, റോഡപകടവും പകർച്ചവ്യാധികളും കുറഞ്ഞു, ഇതാണ് സ്വർഗ്ഗം

സൗദിയിലെ ആരോഗ്യ മേഖലയിൽ വന്ന മാറ്റങ്ങൾ ആരോഗ്യ സൂചികയിൽ വ്യക്തമായ ഫലം കണ്ടു.

സൗദിയിൽ ആയുസ്സ് 79 വയസ്സായി ഉയർന്നു, റോഡപകടവും പകർച്ചവ്യാധികളും കുറഞ്ഞു, ഇതാണ് സ്വർഗ്ഗം

ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാ ഇവിടെയാണ്. പറഞ്ഞു വരുന്നത് സൗദി അറേബ്യ(saudi Arabia) യെ കുറിച്ചാണ്. സൗദിയിലെ ആരോഗ്യ മേഖലയിൽ വന്ന മാറ്റങ്ങൾ ആരോഗ്യ സൂചികയിൽ വ്യക്തമായ ഫലം കണ്ടു. സൗദിയുടെ ആരോഗ്യ മന്ത്രി ഫഹദ് അൽജലാജൽ( Fahad Aljalajel) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിൽ 2016 ലെ ആയുസ്സ് 74 വയസ്സായിരുന്നുവെങ്കിൽ ഇന്നത് 79. 7 വയസ്സായി ഉയർന്നിരിക്കുന്നു. ഈ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് സൗദി നിവാസികൾ. മറ്റുരാജ്യങ്ങളിലുള്ളവരും ഈ വാർത്ത കേട്ട് സൗദിയിലേക്ക് വിമാനം കയറിയാലോ എന്ന് ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. ഏതായാലും Suadi Vision 2030 ൻ്റെ ഭാഗമായുള്ള പദ്ധതികൾ വിജയിച്ചു എന്നു തന്നെ പറയാം. 

പദ്ധതിയുടെ പ്രധാന ലക്ഷ്യം

Suadi Vision 2030 പദ്ധതിയുടെ പ്രധാനലക്ഷ്യം രോഗങ്ങൾ തടയുക, പൗരൻമാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ്. സൗദി ഇന്ന് പുതിയൊരു ലോകത്തിന്  തന്നെ സാക്ഷ്യം വഹിച്ചിരിക്കുകയാണ്. 

സുരക്ഷയിലും സൗദി തന്നെ മുന്നിൽ

ആരോഗ്യരംഗത്ത് മാത്രമായി ഒതുങ്ങുന്നില്ല സൗദി. ജനങ്ങളുടെ സുരക്ഷയിലും പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കാൻ സൗദിക്ക് സാധിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് റോഡപകട മരണങ്ങളാണ്. 60 ശതമാനത്തോളമാണ് സൗദിയിൽ റോഡപകടത്തിൽ കുറവുണ്ടായിരിക്കുന്നത്. അതേസമയം പകർച്ച വ്യാധികൾ പടരുന്നതും കുറഞ്ഞു. 50 ശതമാനത്തോളം പകർച്ചവ്യാധികൾ കുറയ്ക്കാൻ സാധിച്ചു. പനി, ചുമ, ജലദോഷം പോലുള്ള രോഗങ്ങൾ കേൾക്കാതെയായി എന്നു തന്നെ പറയാം.

മാറാരോഗങ്ങൾ, കാലാവസ്ഥാ മാറ്റങ്ങളിൽ വരുന്ന അസുഖങ്ങളിലടക്കം 40 ശതമാനത്തോളമാണ് കുറവുണ്ടായത്. ജോലി സ്ഥലത്തു നിന്നോ, വീടുകളിൽ നിന്നോ മറ്റോ പരിക്കേൽക്കുന്നവരുടെ എണ്ണത്തിൽ 30 ശതമാനത്തോളം കുറവുണ്ടായി. ഏതായാലും വരും വർഷങ്ങളിലും വിവിധ മേഖലകളിൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് സൗദിയുടെ നീക്കം. ആരോഗ്യ സേവനങ്ങളിൻ പ്രത്യേക ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി ഹെൽത്ത് ഹോൾഡിങ് കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തിയതായും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. 

English Summary : In addition to healthcare improvements, Saudi Arabia has also made strong progress in public safety. Road accident deaths have reportedly decreased by around 60 percent, while infectious diseases have dropped by nearly 50 percent. Chronic and climate-related illnesses have declined by about 40 percent, and workplace and household injuries have reduced by around 30 percent.

വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം

കടുത്ത വേനൽച്ചൂടിൽ (Summer Heat) വലയുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി UAEരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ (Heavy Rainfall) പെയ്തു. മഴയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ (Khorfakkan) മലനിരകളിലും ഫുജൈറ (Fujairah) പർവ്വതപ്രദേശങ്ങളിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ (Natural Waterfalls) രൂപപ്പെട്ടത് പ്രദേശത്തെ അതീവ മനോഹരമാക്കി.

വെള്ളച്ചാട്ടങ്ങൾ കാണാൻ ജനത്തിരക്ക്

ഇന്ന് (ഞായറാഴച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.

കുട്ടികളും യുവാക്കളും വെള്ളച്ചാട്ടങ്ങൾക്കു സമീപം സമയം ചെലവഴിക്കുകയും ഒഴുകിയെത്തിയ ശുദ്ധജലത്തിൽ കളിച്ചും ആഘോഷിച്ചും മഴയെ വരവേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും (Social Media) മഴയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.

ഫുജൈറ റോഡിൽ ഗതാഗത തടസം

ഫുജൈറയിലേക്കുള്ള പ്രധാന പാതയായ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് (Sheikh Khalifa Street) സമീപമുള്ള പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം മന്ദഗതിയിലാവുകയും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

റോഡുകളിൽ വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ വേഗത കുറച്ച് വാഹനമോടിക്കാനും മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.

മഴയുടെ ഫലമായി കിഴക്കൻ മേഖലകളിലെ നിരവധി വാദികൾ (Wadis) നിറഞ്ഞൊഴുകുകയാണ്. സാധാരണയായി വരണ്ടുകിടക്കുന്ന ഈ താഴ്‌വരകളിലൂടെ ശക്തമായ ജലപ്രവാഹം രൂപപ്പെട്ടത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമായി.

എന്നാൽ വാദികളിലേക്കും മലഞ്ചെരിവുകളിലേക്കും അനാവശ്യമായി ഇറങ്ങരുതെന്നും പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് (Flash Flood) സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മൺസൂൺ സ്വാധീനത്തിന്റെ ഫലം

കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (Southwest Monsoon) സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ഈർപ്പസാന്നിധ്യവുമാണ് യുഎഇയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴയ്ക്ക് കാരണമായത്.

പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിനോട് ചേർന്ന പർവ്വതപ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിച്ചതോടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു.

റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള പ്രധാന വേനൽമഴ

സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് (Record Rainfall) ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയായാണ് ഇതിനെ വിലയിരുത്തുന്നത്. മുമ്പ് അൽ തവിയീൻ (Al Tawyeen), അൽ മർജാൻ (Al Marjan), ഖോർഫക്കാൻ മേഖലകളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസവും രൂപപ്പെട്ടിരുന്നു.

പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം

ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ അപ്രതീക്ഷിത മഴ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമായി. മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറയുകയും ശീതളമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു.

വേനൽച്ചൂടിൽ നിന്ന് താൽക്കാലിക മോചനം സമ്മാനിച്ച ഈ മഴയും മലനിരകളിൽ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടങ്ങളും യുഎഇയുടെ കിഴക്കൻ മേഖലകളെ വീണ്ടും പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. 

English Summary : Heavy rainfall lashed the eastern regions of the UAE, including Khorfakkan and Fujairah, bringing much-needed relief from the scorching summer temperatures that had been soaring above 40°C.

More from Metbeat