Newsroom
Naturalization made mandatory in Saudi Arabia 31/01/26 : സ്വദേശി വൽക്കരണം നിർബന്ധമാക്കി സൗദി അറേബ്യ, ഡോക്ടർമാരടക്കമുള്ള പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടും
Metbeat News

Naturalization made mandatory in Saudi Arabia 31/01/26 : സ്വദേശി വൽക്കരണം നിർബന്ധമാക്കി സൗദി അറേബ്യ, ഡോക്ടർമാരടക്കമുള്ള പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടും

പ്രവാസി ഡോക്ടർമാർക്ക് വലിയ തൊഴിൽ നഷ്ടമുണ്ടാക്കുന്ന പുതിയ സ്വദേശിവൽക്കരണ നിയമം പ്രാബല്യത്തിൽ വന്നു

സ്വദേശി വൽക്കരണം നിർബന്ധമാക്കി സൗദി അറേബ്യ, ഡോക്ടർമാരടക്കമുള്ള പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടും 

സൗദി അറേബ്യയുടെ സ്വകാര്യ ആരോഗ്യമേഖലയിൽ ദന്തചികിത്സാ രംഗത്ത് പ്രവാസി ഡോക്ടർമാർക്ക് വലിയ തൊഴിൽ നഷ്ടമുണ്ടാക്കുന്ന പുതിയ സ്വദേശിവൽക്കരണ നിയമം പ്രാബല്യത്തിൽ വന്നു. ദന്തൽ ക്ലിനിക്കുകളിലും ആശുപത്രികളിലും 55 ശതമാനം തസ്തികകളിൽ സൗദി പൗരന്മാരെ നിയമിക്കണമെന്ന നിബന്ധനയാണ് ഇപ്പോൾ കർശനമാക്കിയിരിക്കുന്നത്. നേരത്തെ ഇത് കുറഞ്ഞ ശതമാനമായിരുന്നത് രണ്ട് ഘട്ടങ്ങളിലായി ഉയർത്തുകയായിരുന്നു. 2026 ജനുവരി 27 മുതൽ പരിഷ്കരിച്ച നിയമം പൂർണ്ണമായി നടപ്പിലാക്കിത്തുടങ്ങി. 

ലക്ഷ്യം, സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുക 

മൂന്നോ അതിലധികമോ ദന്തഡോക്ടർമാരുള്ള എല്ലാ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (MHRSD), ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. രാജ്യത്തെ ദന്തചികിത്സാ ബിരുദധാരികളായ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി

സ്വദേശിവൽക്കരണ അനുപാതത്തിൽ ഉൾപ്പെടുത്തുന്ന സൗദി ദന്തഡോക്ടർമാർക്ക് പ്രതിമാസം കുറഞ്ഞത് 9,000 സൗദി റിയാൽ ശമ്പളം നൽകിയിരിക്കണം. ഇതിൽ കുറഞ്ഞ വേതനമുള്ളവരെ ഈ വിഭാഗത്തിൽ പരിഗണിക്കില്ല. ജോലിയിൽ പ്രവേശിക്കുന്ന സ്വദേശി ഡോക്ടർമാർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നതും നിർബന്ധമാണ്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിസ സേവനങ്ങൾ നിർത്തിവെക്കുന്നത് ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ ഇതിന്റെ ഭാഗമായി ഉണ്ടാകും 

പ്രവാസികൾക്ക് തിരിച്ചടി 

സൗദിയിലെ ദന്തചികിത്സാ രംഗത്ത് വലിയൊരു ശതമാനം മലയാളി ഡോക്ടർമാരുൾപ്പെടെയുള്ള പ്രവാസികളാണ് ജോലി ചെയ്യുന്നത്. പുതിയ നിയമം വന്നതോടെ ഇനി പല പ്രമുഖ സ്ഥാപനങ്ങൾക്കും തങ്ങളുടെ പ്രവാസി സ്റ്റാഫിനെ കുറയ്ക്കേണ്ടി വരും. 55 ശതമാനം എന്ന ഉയർന്ന നിരക്ക് കൈവരിക്കാൻ വിദേശി ഡോക്ടർമാരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടി വരുന്നത് പ്രവാസികൾക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
സൗദി വിഷൻ 2030-ന്റെ ഭാഗമായി തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ തുടർച്ചയായാണ് ഈ നടപടി. ആരോഗ്യ മേഖലയിലെ മറ്റ് വിഭാഗങ്ങളായ ഫാർമസി, ഫിസിയോതെറാപ്പി എന്നിവടങ്ങളിലും ഇതിനോടകം സമാനമായ സ്വദേശിവൽക്കരണ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനാണ് സൗദി ഗവൺമെന്റ് ലക്ഷ്യമിടുന്നത്. 

English Summary : A large percentage of expatriates, including Malayali doctors, work in the dental field in Saudi Arabia. With the new law, many leading institutions will have to reduce their expatriate staff. The fact that the number of foreign doctors has to be limited to achieve the high rate of 55 percent is a big concern for expatriates.

Kerala Weather 30/04/26 : കേരളത്തിൽ ഇന്നും മഴ സാധ്യത ; മഞ്ഞ അലർട്ടുകൾ  പ്രഖ്യാപിച്ചു

കടുത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ ഇന്നും (വ്യാഴം ) വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് (Yellow alert) കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.

 മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, പുറത്തുനിന്ന് വൈദ്യുതി ലഭിക്കുന്നതോടൊപ്പം വേനൽ മഴയും ലഭിക്കുന്നതോടെ ലോഡ്ഷെഡ്ഡിങ്ങ് വേണ്ടിവരുന്നില്ലെന്നാണ് KSEB വിലയിരുത്തൽ. എങ്കിലും പലയിടത്തും വൈദ്യുതി തടസം ഉണ്ട്. 
 
വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

 അതേസമയം, വടക്കൻ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 39.3 ഡിഗ്രി സെൽഷ്യസ് ആണ്. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനിലയായ 37. 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 ജില്ലകൾക്ക് നൽകിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.

വടക്കൻ കേരളത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വ്യാപകമായ വേനൽ മഴ ലഭിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞദിവസം തെക്കൻ ജില്ലകളിൽ ലഭിച്ചത് പോലുള്ള വടക്കൻ കേരളത്തിൽ പ്രതീക്ഷിക്കേണ്ട. എങ്കിലും ഒറ്റപ്പെട്ട മഴ ലഭിക്കും. 

കോട്ടയം ജില്ലയിൽ ഇന്നലെ ശക്തമായ മഴ പെയ്തു. കാറ്റിലും മഴയിലും നാശനഷ്ടം ഉണ്ടായി. കോട്ടയം ജില്ലയിൽ വീട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 30 വരെ മഴയുടെ കണക്ക്. മീനച്ചിൽ റെയിൻ റിവർ മേണിറ്റിറിംഗ്  നെറ്റ് വർക്കിൻ്റെ മാപിനികളിൽ രേഖപ്പെടുത്തിയത്.

Meenachil River and Rain Monitoring Network 
MRRM 
Rainfall (mm)
2026 April 30 at 8.30 am (Last 24 hours)

✔️Poonjar Thekkekara panchayat 
✅Kunnonny Pottankudy 13.6
✅Peringulam Chattampi    62.60
✅Kadaladimattam Oliyani    19.60
✅Pathampuzha    9.00
✅Poonjar Thekkekara Town    25.20

✔️Meenachil panchayat 
✅Parappally    17.08
✅Pankapattu 45.4

✔️Pala municipality 
✅Pala    19.63
✅Kannadiyurumbu 25.6
✅Arunapuram 8.6
✅12th mile 14.4

✔️Melukavu panchayat 
✅Melukavu    15.67

✔️Thidanad panchayat 
✅Chemmalamattam    10.40
✅Pathazha 52.3
✅Uttupara 14.2

✔️Bharananganam panchayat 
✅Bharananganam    63.20
✅Ullanad 17.8

✔️Moonnilavu panchayat 
✅Mankombu Temple Anganvadi    26.42

✔️Kidangoor panchayat 
✅Kattachira 
4.4

✔️Poonjar panchayat 
✅Valathook 9
✅Maniamkunnu 15.6
✅Chennad 5.8

✔️Thalappalam panchayat 
✅Narianganam 38.4

✔️Teekoy panchayat 
✅Eriyattupara 59.6
✅Kattupara 21.6

✔️Erattupetta 
✅kondoor 68.2

 English Summary : Relief from Heat as Summer Rains Lash Kerala. The recent summer showers have brought a slight dip in temperatures across Kerala, providing much-needed relief from the intense heat. However, the heavy rains accompanied by strong winds have also caused significant damage in several areas, including Idukki. The Meteorological Department has issued a forecast stating that strong summer rains are expected to continue through May 2nd.

More from Metbeat