
Iran and Israel war 01/03/26 : ഗൾഫ് രാജ്യങ്ങളിലേക്കുള്ള കൂടുതൽ വിമാന സർവ്വീസുകൾ ഇന്ന് റദ്ദാക്കി, യാത്രക്കാർ ദുരിതത്തിൽ
ഇറാൻ–ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിൽ നിന്ന് ഗൾഫ് മേഖലകളിലേക്കുള്ള വിമാന സർവീസുകൾ വൻ തോതിൽ റദ്ദാക്കപ്പെട്ടു
ഗൾഫ് രാജ്യങ്ങളിലേക്കുള്ള കൂടുതൽ വിമാന സർവ്വീസുകൾ ഇന്ന് റദ്ദാക്കി, യാത്രക്കാർ ദുരിതത്തിൽ
ഇറാൻ–ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിൽ നിന്ന് ഗൾഫ് മേഖലകളിലേക്കുള്ള വിമാന സർവീസുകൾ വൻ തോതിൽ റദ്ദാക്കപ്പെട്ടു. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. നെടുമ്പാശ്ശേരി (കൊച്ചി), കരിപ്പൂർ, കണ്ണൂർ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള പല സർവീസുകളും കഴിഞ്ഞ ദിവസം റദ്ദാക്കപ്പെട്ടു.
ഇത് ദുബായ്, റിയാദ്, അബൂദാബി, ഷാർജ, ദമ്മാം തുടങ്ങിയ ഗൾഫ് ദിശയിലേക്കുള്ള വിമാനങ്ങളെ ആണ് കൂടുതലായി ബാധിച്ചത്.
ഏകദേശം 16-20 ലധികം സർവ്വീസുകളാണ് റദ്ദാക്കിയത്. സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നും ഗൾഫ് മേഖലയിലേക്കുള്ള നിരവധി സർവീസുകൾ ആണ് ഇന്ന് റദ്ദാക്കിയത്.
കൊച്ചിയിൽ നിന്ന് ഇന്ന് രാവിലെ 7 മണിക്കും രാത്രി 12 മണിക്കും ഇടയിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള 16 വിമാനങ്ങളാണ് റദ്ദാക്കിയത്. ദുബായ്, സലാല, ദോഹ, അബുദാബി, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് പ്രധാനമായും റദ്ദാക്കിയത്.
എന്നാൽ മസ്‌കറ്റ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിട്ടില്ല. മസ്‌കറ്റിലേക്കുള്ള ഒമാൻ എയർ വിമാനം രാവിലെ 8.10നും ജിദ്ദയിലേക്കുള്ള സൗദിയ വിമാനം രാവിലെ 11.30നും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 17 സർവീസുകൾ റദ്ദാക്കി. ദമാം, ബഹ്റൈൻ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു.
എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ, എത്തിഹാദ് എയർവേസ്, എമിറേറ്റ്സ്, ഇൻഡിഗോ എന്നിവയുടെ സർവീസുകളാണ് നിർത്തിവച്ചത്.
ടെർമിനൽ 2-ൽ ഹെൽപ് ലൈൻ കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തേക്ക് എത്തേണ്ട 17 സർവീസുകളും റദ്ദാക്കിയതോടെ ആകെ 34 സർവീസുകളാണ് ഇവിടെ സ്തംഭിച്ചത്. കോഴിക്കോട് (കരിപ്പൂർ) വിമാനത്താവളത്തിൽ നിന്ന് ഇന്ന് ഗൾഫ് മേഖലയിലേക്കുള്ള 22 സർവീസുകൾ റദ്ദാക്കി. കരിപ്പൂരിലേക്കെത്തേണ്ട 21 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
എന്നാൽ റിയാദ് ഭാഗത്തേക്ക് രാവിലെ രണ്ട് വിമാനങ്ങൾ പുറപ്പെടും. രാവിലെ 7.25നുള്ള ഫ്‌ളൈനാസ് വിമാനം ഇതിനകം പുറപ്പെട്ടിട്ടുണ്ട്. രാവിലെ 9.45നുള്ള സൗദിയ വിമാനവും പുറപ്പെട്ടു.
സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലായി ഇന്ന് നൂറുകണക്കിന് യാത്രക്കാരാണ് സർവീസ് റദ്ദാക്കലിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. യാത്രക്കാർ ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വിമാന കമ്പനികളുടെ പ്രതികരണം
ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കമ്പനികൾ മിഡിൽ ഈസ്റ്റ് സർവീസുകൾ താൽക്കാലികമായി നിർത്തിയതോടെ നിരവധി പേർ വിമാനതാവളത്തിൽ കുടുങ്ങി കിടക്കുകയാണ്. എന്നാൽ വിമാനകമ്പനികൾ യാത്രക്കാർക്ക് ട്രാവൽ അഡ്വൈസറികൾ ഇറക്കാനും വേണ്ട സജ്ജീകരണങ്ങൾ പരിശീലിപ്പിക്കുന്നതിലും ശ്രദ്ധ പുലർത്തിയിട്ടുണ്ട്.
മാത്രമല്ല തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് airline-ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാനും, റീഫണ്ട് സജ്ജമാക്കാനും ഉപദേശം നൽകിയിട്ടുണ്ട്. യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര വളരെ അപകടം നിറഞ്ഞതാണ്.
ഇതോടെയാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. എന്നാൽ സർവീസുകളിൽ ചിലത് എപ്പോൾ പുനരാരംഭിക്കും എന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. ഇതോടെ യാത്രാ ദുരിതത്തിൽ വലയുകയാണ് നൂറുകണക്കിനാളുകൾ.
English Summary : The ongoing geopolitical tensions between Iran and Israel have severely impacted air travel from Kerala to the Middle East. Major international airports in the state, including Kochi (CIAL), Thiruvananthapuram, Kozhikode (Karipur), and Kannur, have seen a wave of flight cancellations, leaving hundreds of passengers stranded.
Kerala Weather 30/04/26 : കേരളത്തിൽ ഇന്നും മഴ സാധ്യത ; മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
കടുത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ ഇന്നും (വ്യാഴം ) വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് (Yellow alert) കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, പുറത്തുനിന്ന് വൈദ്യുതി ലഭിക്കുന്നതോടൊപ്പം വേനൽ മഴയും ലഭിക്കുന്നതോടെ ലോഡ്ഷെഡ്ഡിങ്ങ് വേണ്ടിവരുന്നില്ലെന്നാണ് KSEB വിലയിരുത്തൽ. എങ്കിലും പലയിടത്തും വൈദ്യുതി തടസം ഉണ്ട്.
വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
അതേസമയം, വടക്കൻ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 39.3 ഡിഗ്രി സെൽഷ്യസ് ആണ്. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനിലയായ 37. 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 ജില്ലകൾക്ക് നൽകിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വ്യാപകമായ വേനൽ മഴ ലഭിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞദിവസം തെക്കൻ ജില്ലകളിൽ ലഭിച്ചത് പോലുള്ള വടക്കൻ കേരളത്തിൽ പ്രതീക്ഷിക്കേണ്ട. എങ്കിലും ഒറ്റപ്പെട്ട മഴ ലഭിക്കും.
കോട്ടയം ജില്ലയിൽ ഇന്നലെ ശക്തമായ മഴ പെയ്തു. കാറ്റിലും മഴയിലും നാശനഷ്ടം ഉണ്ടായി. കോട്ടയം ജില്ലയിൽ വീട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 30 വരെ മഴയുടെ കണക്ക്. മീനച്ചിൽ റെയിൻ റിവർ മേണിറ്റിറിംഗ് നെറ്റ് വർക്കിൻ്റെ മാപിനികളിൽ രേഖപ്പെടുത്തിയത്.
Meenachil River and Rain Monitoring Network
MRRM
Rainfall (mm)
2026 April 30 at 8.30 am (Last 24 hours)
✔️Poonjar Thekkekara panchayat
✅Kunnonny Pottankudy 13.6
✅Peringulam Chattampi 62.60
✅Kadaladimattam Oliyani 19.60
✅Pathampuzha 9.00
✅Poonjar Thekkekara Town 25.20
✔️Meenachil panchayat
✅Parappally 17.08
✅Pankapattu 45.4
✔️Pala municipality
✅Pala 19.63
✅Kannadiyurumbu 25.6
✅Arunapuram 8.6
✅12th mile 14.4
✔️Melukavu panchayat
✅Melukavu 15.67
✔️Thidanad panchayat
✅Chemmalamattam 10.40
✅Pathazha 52.3
✅Uttupara 14.2
✔️Bharananganam panchayat
✅Bharananganam 63.20
✅Ullanad 17.8
✔️Moonnilavu panchayat
✅Mankombu Temple Anganvadi 26.42
✔️Kidangoor panchayat
✅Kattachira
4.4
✔️Poonjar panchayat
✅Valathook 9
✅Maniamkunnu 15.6
✅Chennad 5.8
✔️Thalappalam panchayat
✅Narianganam 38.4
✔️Teekoy panchayat
✅Eriyattupara 59.6
✅Kattupara 21.6
✔️Erattupetta
✅kondoor 68.2
English Summary : Relief from Heat as Summer Rains Lash Kerala. The recent summer showers have brought a slight dip in temperatures across Kerala, providing much-needed relief from the intense heat. However, the heavy rains accompanied by strong winds have also caused significant damage in several areas, including Idukki. The Meteorological Department has issued a forecast stating that strong summer rains are expected to continue through May 2nd.





