Newsroom
Iran-Israel conflict 04/03/26 : ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ഭക്ഷ്യസുരക്ഷയിൽ ആശങ്ക, റമദാൻ വിപണിയെ ബാധിക്കുമോ, പ്രവാസികൾ ആശങ്കപ്പെടണോ ?
Metbeat News

Iran-Israel conflict 04/03/26 : ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ഭക്ഷ്യസുരക്ഷയിൽ ആശങ്ക, റമദാൻ വിപണിയെ ബാധിക്കുമോ, പ്രവാസികൾ ആശങ്കപ്പെടണോ ?

ഇറാൻ ഹോർമൂസ് കടലിടുക്ക് പൂർണമായും അടച്ചെന്ന വാർത്തകൾ നിരവധി രാജ്യങ്ങളെയും നിരവധി മേഖലകളേയും ഞെട്ടിച്ചിരിക്കുകയാണ്.

ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ഭക്ഷ്യസുരക്ഷയിൽ ആശങ്ക, റമദാൻ വിപണിയെ ബാധിക്കുമോ, പ്രവാസികൾ ആശങ്കപ്പെടണോ ? 

ഇറാൻ ഹോർമൂസ് കടലിടുക്ക് പൂർണമായും അടച്ചെന്ന വാർത്തകൾ നിരവധി രാജ്യങ്ങളെയും നിരവധി മേഖലകളേയും ഞെട്ടിച്ചിരിക്കുകയാണ്. യുഎഇ യിലെ പ്രവാസികൾക്കിടയിലും ഈ ആശങ്ക വലിയ തോതിൽ  ഉയരുന്നു.

സംഘർഷ സാഹചര്യം ശക്തമാകുന്ന സാഹചര്യത്തിൽ നിത്യജീവിതത്തെയും ദൈനംദിന കുടുംബ ബജറ്റിനെയും ഇത് എങ്ങനെ ബാധിക്കും എന്ന ആശങ്കയുണർത്തുന്ന ചോദ്യമാണ് ഇപ്പോൾ പ്രധാനമായും ഉയരുന്നത്. 

റമദാൻ മാസവും ഭക്ഷ്യസുരക്ഷയും

യുഎഇയിൽ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ 80 ശതമാനത്തിലധികവും ഇറക്കുമതിയിലാണ് ആശ്രയിക്കുന്നത്. അതിനാൽ കടലിടുക്ക് വഴി കപ്പൽ ഗതാഗതം തടസ്സപ്പെടുകയാണെങ്കിൽ ഭക്ഷ്യ ക്ഷാമമുണ്ടാകുമോ എന്നതാണ് പ്രവാസികളെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത്. പ്രത്യേകിച്ച് ഈ റമദാൻ മാസത്തിൽ. 

എന്നാൽ യുഎഇ അധികാരികൾ നേരത്തെ വ്യക്തമാക്കിയതുപോലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ശക്തമായ ഫുഡ് സെക്യൂരിറ്റി സംവിധാനങ്ങൾ രാജ്യത്തിനുണ്ട് എന്നത് ആശ്വാസകരമാണ്. വർഷങ്ങളോളം ആവശ്യത്തിന് മതിയാകുന്ന തരത്തിൽ അരി, ഗോതമ്പ് അടക്കമുള്ള അവശ്യസാധനങ്ങൾ സംഭരിച്ചിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

കൂടാതെ, രാജ്യത്തിനകത്ത് തന്നെ പച്ചക്കറി ഉൾപ്പെടെയുള്ള ഉൽപാദനം വർധിപ്പിച്ചുവരുന്നതും ഇറക്കുമതിയിലെ കുറവ് നികത്താൻ സഹായകരമാകുമെന്ന് വിലയിരുത്തുന്നു. അതിനാൽ ഒരു പരിധിവരെ സുഖമായി പിടിച്ചി നിൽക്കാം. റമദാൻ മാസത്തെ ഇതൊന്നും ബാധിക്കാൻ പോകുന്നില്ലെന്ന് ചുരുക്കം.

മറ്റൊരു പ്രത്യാഘാതം വിലക്കയറ്റമാണ്. ഈ സാധ്യത പുതിയ അവസരത്തിൽ തള്ളിക്കളയാനാകില്ല.
ഹോർമുസ് വഴി കപ്പലുകൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മറ്റു സമുദ്രപാതകൾ തിരഞ്ഞെടുക്കേണ്ടി വരും. ഇതോടെ ഗതാഗത ചെലവും ഇൻഷുറൻസ് തുകയും ഇരട്ടിയിലധികം വർദ്ധിക്കും. ഇതോടെ വിപണിയിലെ ഓരോ സാധനങ്ങൾക്കും (പച്ചക്കറികൾക്കും, പലചരക്ക് സാധനങ്ങൾക്കും) വില വർദ്ധിക്കാൻ കാരണമാകുമെന്നാണ് സാമ്പത്തിക നിരീക്ഷകർ പറയുന്നത്.

പെട്രോൾ, ഡീസൽ വില ഉയരും

യുഎഇ ഒരു എണ്ണ ഉൽപാദക രാജ്യമാണെങ്കിലും ആഗോള വിപണിയിലെ വിലക്കയറ്റം രാജ്യത്തെയും ബാധിച്ചേക്കാം. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളർ കടന്നേക്കാമെന്നാണ് വിദഗ്ധരുടെ പ്രവചനം. അങ്ങനെ സംഭവിച്ചാൽ പെട്രോൾ, ഡീസൽ വില ഉയരുകയും ഗതാഗത ചെലവുകൾ വർധിക്കുകയും ചെയ്യും.

ഇത് യൂബർ, ടാക്സി സർവീസുകൾ, ഡെലിവറി ചാർജുകൾ എന്നിവയിൽ കാതലായ മാറ്റം വരുത്താം. ഓൺലൈൻ ഭക്ഷണ-വസ്തു ഓർഡറുകളിൽ സർചാർജ് ഈടാക്കാനുള്ള സാധ്യതയും വർദ്ധിക്കുന്നു.

ഏതായാലും യുഎഇയിലെ ശക്തമായ ഭക്ഷ്യസുരക്ഷാ പദ്ധതിയും സംഭരണ സംവിധാനങ്ങളും ഉണ്ടാകുമ്പോൾ പ്രവാസികൾ പട്ടിണി അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് അധികൃതർ ആവർത്തിച്ചു ഉറപ്പുനൽകുന്നു. നിലവിലെ സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

English Summary : The potential closure of the Strait of Hormuz by Iran has sent shockwaves through global markets, sparking significant concerns among the expatriate community in the UAE. As a vital artery for global energy and trade, any disruption here has a direct impact on daily life and family budgets.

വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം

കടുത്ത വേനൽച്ചൂടിൽ (Summer Heat) വലയുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി UAEരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ (Heavy Rainfall) പെയ്തു. മഴയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ (Khorfakkan) മലനിരകളിലും ഫുജൈറ (Fujairah) പർവ്വതപ്രദേശങ്ങളിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ (Natural Waterfalls) രൂപപ്പെട്ടത് പ്രദേശത്തെ അതീവ മനോഹരമാക്കി.

വെള്ളച്ചാട്ടങ്ങൾ കാണാൻ ജനത്തിരക്ക്

ഇന്ന് (ഞായറാഴച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.

കുട്ടികളും യുവാക്കളും വെള്ളച്ചാട്ടങ്ങൾക്കു സമീപം സമയം ചെലവഴിക്കുകയും ഒഴുകിയെത്തിയ ശുദ്ധജലത്തിൽ കളിച്ചും ആഘോഷിച്ചും മഴയെ വരവേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും (Social Media) മഴയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.

ഫുജൈറ റോഡിൽ ഗതാഗത തടസം

ഫുജൈറയിലേക്കുള്ള പ്രധാന പാതയായ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് (Sheikh Khalifa Street) സമീപമുള്ള പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം മന്ദഗതിയിലാവുകയും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

റോഡുകളിൽ വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ വേഗത കുറച്ച് വാഹനമോടിക്കാനും മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.

മഴയുടെ ഫലമായി കിഴക്കൻ മേഖലകളിലെ നിരവധി വാദികൾ (Wadis) നിറഞ്ഞൊഴുകുകയാണ്. സാധാരണയായി വരണ്ടുകിടക്കുന്ന ഈ താഴ്‌വരകളിലൂടെ ശക്തമായ ജലപ്രവാഹം രൂപപ്പെട്ടത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമായി.

എന്നാൽ വാദികളിലേക്കും മലഞ്ചെരിവുകളിലേക്കും അനാവശ്യമായി ഇറങ്ങരുതെന്നും പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് (Flash Flood) സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മൺസൂൺ സ്വാധീനത്തിന്റെ ഫലം

കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (Southwest Monsoon) സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ഈർപ്പസാന്നിധ്യവുമാണ് യുഎഇയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴയ്ക്ക് കാരണമായത്.

പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിനോട് ചേർന്ന പർവ്വതപ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിച്ചതോടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു.

റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള പ്രധാന വേനൽമഴ

സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് (Record Rainfall) ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയായാണ് ഇതിനെ വിലയിരുത്തുന്നത്. മുമ്പ് അൽ തവിയീൻ (Al Tawyeen), അൽ മർജാൻ (Al Marjan), ഖോർഫക്കാൻ മേഖലകളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസവും രൂപപ്പെട്ടിരുന്നു.

പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം

ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ അപ്രതീക്ഷിത മഴ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമായി. മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറയുകയും ശീതളമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു.

വേനൽച്ചൂടിൽ നിന്ന് താൽക്കാലിക മോചനം സമ്മാനിച്ച ഈ മഴയും മലനിരകളിൽ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടങ്ങളും യുഎഇയുടെ കിഴക്കൻ മേഖലകളെ വീണ്ടും പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. 

English Summary : Heavy rainfall lashed the eastern regions of the UAE, including Khorfakkan and Fujairah, bringing much-needed relief from the scorching summer temperatures that had been soaring above 40°C.

More from Metbeat