
Iran and Israel War : വിമാനസർവ്വീസുകൾ തടസ്സപ്പെട്ടത് പാവപ്പെട്ട കേരളത്തിലെ കർഷകർ മുതൽ പ്രവാസികളെ വരെ ബാധിക്കുന്നു
ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് കേരളത്തിലെ കയറ്റുമതി മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ട്.
വിമാനസർവ്വീസുകൾ തടസ്സപ്പെട്ടത് പാവപ്പെട്ട കേരളത്തിലെ കർഷകർ മുതൽ പ്രവാസികളെ വരെ ബാധിക്കുന്നു
ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് കേരളത്തിലെ കയറ്റുമതി മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ട്. സാധാരണയായി റമദാൻ കാലത്ത് ഗൾഫ് രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള പഴം-പച്ചക്കറി കയറ്റുമതി വലിയ തോതിൽ വർധിക്കാറുണ്ട്. എന്നാൽ ഇത്തവണ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. വിമാന സർവീസുകൾ തടസപ്പെട്ടതും കടൽമാർഗ്ഗം സുരക്ഷിതമല്ലാതായതുമാണ് കയറ്റുമതിയെ കുത്തനെ ബാധിച്ചത് എന്നു തന്നെ പറയാം.
കയറ്റുമതി പകുതിയിലും താഴെയായി കുറഞ്ഞു
കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളായ Cochin International Airport, Calicut International Airport, Trivandrum International Airport എന്നിവ വഴി സാധാരണയായി ദിവസേന ഏകദേശം 150 ടൺ പഴവും പച്ചക്കറികളും ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാറുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് പകുതിയിലും താഴെയായി കുറഞ്ഞിരിക്കുകയാണ്.
വില്പന വില ഉയരും, വാങ്ങുന്നവരുടെ എണ്ണം കുറയും
വിമാന സർവീസുകൾ കുറയുകയും പല സർവീസുകളും റദ്ദാകുകയും ചെയ്തതോടെ കയറ്റുമതിക്കാർ ചാർട്ടേഡ് വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാൽ അതിന് സാധാരണ ചെലവിനേക്കാൾ അഞ്ചിരട്ടിയോളം അധികം ചെലവ് വരുന്നതായി വ്യാപാരികൾ പറയുന്നു. ഇത്രയും ഉയർന്ന ചെലവിൽ കയറ്റുമതി ചെയ്യുമ്പോൾ ഗൾഫ് വിപണിയിൽ വിൽപ്പന വില ഉയരുകയുടെ വാങ്ങുന്നവരുടെ എണ്ണവും കുറയാനുള്ള സാധ്യതയുണ്ട്.
സംസ്ഥാനത്ത് നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പുറമെ തമിഴ്നാട്ടിലെ കമ്പം വാലി, തേനി മേഖലകളിൽ നിന്നുള്ള പഴവും പച്ചക്കറിയും കേരളത്തിലെ വിമാനത്താവളങ്ങൾ വഴി ഗൾഫിലേക്ക് എത്തിക്കുന്നതാണ് പതിവ്. വേഗത്തിൽ എത്തിക്കേണ്ട ചരക്കായതിനാൽ വിമാന മാർഗമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇപ്പോൾ അതാണ് പൂർണമായി തടസ്സപ്പെട്ടിരിക്കുന്നത്.
കടൽമാർഗത്തെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഹോർമൂസ് കടലിടുക്ക് വഴി കപ്പൽ യാത്ര സുരക്ഷിതമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ കയറ്റുമതി മാത്രമല്ല ഇറക്കുമതിയും വലിയ വെല്ലുവിളി നേരിടുകയാണ്.
ഇത് ഏറ്റവും കൂടുതൽ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളെയാണ് ബാധിക്കുക. ഗൾഫ് രാജ്യങ്ങളായ Gulf Cooperation Council അംഗരാജ്യങ്ങൾ പ്രതിസന്ധിയിലാകുമ്പോൾ ആദ്യം ബാധിക്കപ്പെടുന്നത് പ്രവാസി തൊഴിലാളികളാണ്. ചിലർക്കു ജോലി നഷ്ടപ്പെടാനും ശമ്പളം വൈകാനും സാധ്യതയുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നു. നാട്ടിലേക്ക് പണം അയയ്ക്കുന്നതിലും യാത്ര ചെയ്യുന്നതിലും തടസ്സങ്ങൾ ഉണ്ടാകാം.
ഇതിനിടെ ഇന്ത്യയുടെ കയറ്റുമതിയെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ഇറാനിലേക്ക് കയറ്റുമതി ചെയ്ത ബസ്മതി അരി ചരക്കുകൾ Bandar Abbas Port തുറമുഖത്ത് കെട്ടിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഹോർമൂസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ കയറ്റുമതി തുടരാൻ കഴിയാത്ത സ്ഥിതിയാണ്.
സംഘർഷം വേഗത്തിൽ അവസാനിക്കാത്ത പക്ഷം കയറ്റുമതി-ഇറക്കുമതി മേഖലകളിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നും, അതിന്റെ ആഘാതം കര്‍ഷകരിൽ നിന്ന് പ്രവാസികളിലേക്ക് വരെ വ്യാപിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
English Summary : The escalating geopolitical tension in the Middle East has triggered a severe crisis for Kerala's export sector, particularly during the high-demand Ramadan season. With air connectivity disrupted and the Strait of Hormuz deemed unsafe for maritime trade, fruit and vegetable exports from Kerala's major airports—Cochin, Calicut, and Trivandrum—have crashed by over 50%.
Kerala Weather 30/04/26 : കേരളത്തിൽ ഇന്നും മഴ സാധ്യത ; മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
കടുത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ ഇന്നും (വ്യാഴം ) വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് (Yellow alert) കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, പുറത്തുനിന്ന് വൈദ്യുതി ലഭിക്കുന്നതോടൊപ്പം വേനൽ മഴയും ലഭിക്കുന്നതോടെ ലോഡ്ഷെഡ്ഡിങ്ങ് വേണ്ടിവരുന്നില്ലെന്നാണ് KSEB വിലയിരുത്തൽ. എങ്കിലും പലയിടത്തും വൈദ്യുതി തടസം ഉണ്ട്.
വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
അതേസമയം, വടക്കൻ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 39.3 ഡിഗ്രി സെൽഷ്യസ് ആണ്. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനിലയായ 37. 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 ജില്ലകൾക്ക് നൽകിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വ്യാപകമായ വേനൽ മഴ ലഭിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞദിവസം തെക്കൻ ജില്ലകളിൽ ലഭിച്ചത് പോലുള്ള വടക്കൻ കേരളത്തിൽ പ്രതീക്ഷിക്കേണ്ട. എങ്കിലും ഒറ്റപ്പെട്ട മഴ ലഭിക്കും.
കോട്ടയം ജില്ലയിൽ ഇന്നലെ ശക്തമായ മഴ പെയ്തു. കാറ്റിലും മഴയിലും നാശനഷ്ടം ഉണ്ടായി. കോട്ടയം ജില്ലയിൽ വീട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 30 വരെ മഴയുടെ കണക്ക്. മീനച്ചിൽ റെയിൻ റിവർ മേണിറ്റിറിംഗ് നെറ്റ് വർക്കിൻ്റെ മാപിനികളിൽ രേഖപ്പെടുത്തിയത്.
Meenachil River and Rain Monitoring Network
MRRM
Rainfall (mm)
2026 April 30 at 8.30 am (Last 24 hours)
✔️Poonjar Thekkekara panchayat
✅Kunnonny Pottankudy 13.6
✅Peringulam Chattampi 62.60
✅Kadaladimattam Oliyani 19.60
✅Pathampuzha 9.00
✅Poonjar Thekkekara Town 25.20
✔️Meenachil panchayat
✅Parappally 17.08
✅Pankapattu 45.4
✔️Pala municipality
✅Pala 19.63
✅Kannadiyurumbu 25.6
✅Arunapuram 8.6
✅12th mile 14.4
✔️Melukavu panchayat
✅Melukavu 15.67
✔️Thidanad panchayat
✅Chemmalamattam 10.40
✅Pathazha 52.3
✅Uttupara 14.2
✔️Bharananganam panchayat
✅Bharananganam 63.20
✅Ullanad 17.8
✔️Moonnilavu panchayat
✅Mankombu Temple Anganvadi 26.42
✔️Kidangoor panchayat
✅Kattachira
4.4
✔️Poonjar panchayat
✅Valathook 9
✅Maniamkunnu 15.6
✅Chennad 5.8
✔️Thalappalam panchayat
✅Narianganam 38.4
✔️Teekoy panchayat
✅Eriyattupara 59.6
✅Kattupara 21.6
✔️Erattupetta
✅kondoor 68.2
English Summary : Relief from Heat as Summer Rains Lash Kerala. The recent summer showers have brought a slight dip in temperatures across Kerala, providing much-needed relief from the intense heat. However, the heavy rains accompanied by strong winds have also caused significant damage in several areas, including Idukki. The Meteorological Department has issued a forecast stating that strong summer rains are expected to continue through May 2nd.





