
Iran and Isreal War : ദുബായിൽ വിമാനം റദ്ദാക്കൽ; കുടുങ്ങിയ സഞ്ചാരികൾക്ക് ഹോട്ടൽ സഹായം ഉറപ്പാക്കി
ദുബായിൽ കുടുങ്ങിയ വിനോദസഞ്ചാരികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ ഹോട്ടലുകൾക്ക് നിർദേശം നൽകിയിരിക്കുകയാണ് DET.
ദുബായിൽ വിമാനം റദ്ദാക്കൽ; കുടുങ്ങിയ സഞ്ചാരികൾക്ക് ഹോട്ടൽ സഹായം ഉറപ്പാക്കി
ഇറാൻ ഇസ്രയേൽ യുദ്ധത്തെ തുടർന്ന് രണ്ടു ദിവസമായി വിമാന സർവ്വീസുകൾ പലതും മുടങ്ങി കിടക്കുകയാണ്. ഈ സാഹചര്യത്തിൽ പലരും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വിവിധ വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് ദുബായിൽ കുടുങ്ങിയ വിനോദസഞ്ചാരികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ ഹോട്ടലുകൾക്ക് നിർദേശം നൽകിയിരിക്കുകയാണ് Dubai Department of Economy and Tourism (DET).
നിർദേശപ്രകാരം ചെക്ക് ഔട്ട് സമയം കഴിഞ്ഞിട്ടും മടങ്ങാൻ കഴിയാത്ത സഞ്ചാരികൾക്ക് നിലവിലുള്ള ബുക്കിങ് നിരക്കിൽ തന്നെ താമസം നീട്ടാൻ അവസരം നൽകണം.മാത്രമല്ലേ, ഈ വേദനാചനകമായ സാഹചര്യത്തിൽ ഒരു സഞ്ചാരിയെയും ഹോട്ടലിൽ നിന്ന് പുറത്താക്കരുതെന്ന കർശന നിർദ്ദേശവും വകുപ്പ് അറിയിച്ചിരിക്കുകയാണ്.
താമസം നീട്ടുന്നതിലുള്ള ചെലവ് വഹിക്കാൻ പ്രയാസമുണ്ടെങ്കിൽ DET-നെ അറിയിക്കണമെന്ന നിർദേശവുമുണ്ട്. ഈ സാഹചര്യങ്ങളിൽ, ഇവരുടെ മുൻ ബുക്കിങ് വിവരങ്ങളും താമസം നീട്ടേണ്ടിവരുന്ന കാരണങ്ങളും സമർപ്പിക്കണം.
1500 ലധികം വിമാനങ്ങളാണ് യുഎഇയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി റദ്ദാക്കിയിരിക്കുന്നത്. യാത്രക്കാരുടെ താമസവും ഭക്ഷണച്ചെലവും സർക്കാർ വഹിക്കുമെന്ന് General Civil Aviation Authority (GCAA) അറിയിച്ചിട്ടുണ്ട്.
വിമാന സർവീസുകൾ സാധാരണ നിലയിലാകുന്നത് വരെ യാത്രക്കാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുമെന്ന് അധികൃതർ ഉറപ്പു നൽകി.
English Summary : Following massive flight disruptions caused by the Iran-Israel conflict, the Dubai Department of Economy and Tourism (DET) has stepped in to protect travelers. Over 1,500 flights have been cancelled across the UAE, leaving thousands stranded. The DET has officially instructed all hotels to extend stays for affected guests at their original booking rates and strictly prohibited evictions.
വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം
കടുത്ത വേനൽച്ചൂടിൽ (Summer Heat) വലയുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി UAEരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ (Heavy Rainfall) പെയ്തു. മഴയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ (Khorfakkan) മലനിരകളിലും ഫുജൈറ (Fujairah) പർവ്വതപ്രദേശങ്ങളിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ (Natural Waterfalls) രൂപപ്പെട്ടത് പ്രദേശത്തെ അതീവ മനോഹരമാക്കി.
വെള്ളച്ചാട്ടങ്ങൾ കാണാൻ ജനത്തിരക്ക്
ഇന്ന് (ഞായറാഴച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.
കുട്ടികളും യുവാക്കളും വെള്ളച്ചാട്ടങ്ങൾക്കു സമീപം സമയം ചെലവഴിക്കുകയും ഒഴുകിയെത്തിയ ശുദ്ധജലത്തിൽ കളിച്ചും ആഘോഷിച്ചും മഴയെ വരവേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും (Social Media) മഴയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.
ഫുജൈറ റോഡിൽ ഗതാഗത തടസം
ഫുജൈറയിലേക്കുള്ള പ്രധാന പാതയായ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് (Sheikh Khalifa Street) സമീപമുള്ള പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം മന്ദഗതിയിലാവുകയും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
റോഡുകളിൽ വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ വേഗത കുറച്ച് വാഹനമോടിക്കാനും മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.
മഴയുടെ ഫലമായി കിഴക്കൻ മേഖലകളിലെ നിരവധി വാദികൾ (Wadis) നിറഞ്ഞൊഴുകുകയാണ്. സാധാരണയായി വരണ്ടുകിടക്കുന്ന ഈ താഴ്‌വരകളിലൂടെ ശക്തമായ ജലപ്രവാഹം രൂപപ്പെട്ടത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമായി.
എന്നാൽ വാദികളിലേക്കും മലഞ്ചെരിവുകളിലേക്കും അനാവശ്യമായി ഇറങ്ങരുതെന്നും പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് (Flash Flood) സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മൺസൂൺ സ്വാധീനത്തിന്റെ ഫലം
കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (Southwest Monsoon) സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ഈർപ്പസാന്നിധ്യവുമാണ് യുഎഇയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴയ്ക്ക് കാരണമായത്.
പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിനോട് ചേർന്ന പർവ്വതപ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിച്ചതോടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു.
റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള പ്രധാന വേനൽമഴ
സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് (Record Rainfall) ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയായാണ് ഇതിനെ വിലയിരുത്തുന്നത്. മുമ്പ് അൽ തവിയീൻ (Al Tawyeen), അൽ മർജാൻ (Al Marjan), ഖോർഫക്കാൻ മേഖലകളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസവും രൂപപ്പെട്ടിരുന്നു.
പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം
ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ അപ്രതീക്ഷിത മഴ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമായി. മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറയുകയും ശീതളമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു.
വേനൽച്ചൂടിൽ നിന്ന് താൽക്കാലിക മോചനം സമ്മാനിച്ച ഈ മഴയും മലനിരകളിൽ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടങ്ങളും യുഎഇയുടെ കിഴക്കൻ മേഖലകളെ വീണ്ടും പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.
English Summary : Heavy rainfall lashed the eastern regions of the UAE, including Khorfakkan and Fujairah, bringing much-needed relief from the scorching summer temperatures that had been soaring above 40°C.





