Newsroom
ആകർഷകമായ ആനുകൂല്ല്യങ്ങൾ, ഉയർന്ന ശമ്പളം തൊഴിൽ വിപണിയിൽ പുതിയ തീരുമാനവുമായി ദുബായ്
Metbeat News

ആകർഷകമായ ആനുകൂല്ല്യങ്ങൾ, ഉയർന്ന ശമ്പളം തൊഴിൽ വിപണിയിൽ പുതിയ തീരുമാനവുമായി ദുബായ്

Discover the booming aviation sector in UAE and the Middle East, with over 265,000 job opportunities in the next 20 years.

ആകർഷകമായ ആനുകൂല്ല്യങ്ങൾ, ഉയർന്ന ശമ്പളം
തൊഴിൽ വിപണിയിൽ പുതിയ തീരുമാനവുമായി ദുബായ്

ദുബായ് എയർഷോയിൽ 37 ബില്യൻ ഡോളറിന്റെ അതായത് ഏകദേശം 135.7 ബില്യൻ ദിർഹം 225 വിമാനങ്ങൾക്കുള്ള കരാർ ഒപ്പിട്ടതിന് പിന്നാലെ തൊഴിൽ വിപണിയിലും ആവേശം പകർരുകയാണ് ഫ്ലൈ ദുബായ്. ജീവനക്കാരിൽ പത്തിൽ ഒൻപത് പേരെയും ദുബായിൽ നിന്നുതന്നെയാണ് കണ്ടെത്തുന്നതെന്ന് ഫ്ലൈ ദുബായ് സിഇഒ അറിയിച്ചിരിക്കുകയാണ്. ഈ അറിയിപ്പ് കൂടുതൽ ജോലി സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. 

മികച്ച ഉദ്യോഗാർഥികളെ ലഭിക്കുന്നത് വലിയ അനുഗ്രഹമാണെന്നും വിദേശ രാജ്യങ്ങളിൽ പോയി റിക്രൂട്ട്‌മെന്റ് നടത്തേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം എയർഷോയ്ക്കിടെ മാധ്യമങ്ങളോട് എടുത്തു പറഞ്ഞു.

ജീവനക്കാരുടെ എണ്ണത്തിൽ 2024 നെ അപേക്ഷിച്ച് 10 ശതമാനം വർദ്ധനവ്

യുഎഇയിലെ തൊഴിൽ വിപണിയിൽ മികച്ച പ്രതിഭകളുടെ ലഭ്യത വർധിച്ചതായും പൈലറ്റുമാർക്കും എൻജിനീയർമാർക്കും സ്വന്തമായി പരിശീലന പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത് ഭാവിയിലും ഗുണം ചെയ്യുമെന്നും സിഇഒ വ്യക്തമാക്കി. 2024നെ അപേക്ഷിച്ച് ജീവനക്കാരുടെ എണ്ണത്തിൽ 10 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നത് ഞെട്ടിപ്പിക്കുന്നതാണ്. വികസന പദ്ധതികളുടെ ഭാഗമായി നിലവിൽ 6,500ലേറെ ജീവനക്കാരാണ് കമ്പനിക്ക് കീഴിൽ പ്രവർത്തിച്ചു വരുന്നത്.

വ്യോമയാന മേഖലയിൽ ലക്ഷകണക്കിന് തൊഴിലവസരങ്ങൾ

അതേസമയം അടുത്ത 20 വർഷത്തിനുള്ളിൽ യുഎഇയിലും മധ്യപൂർവേഷ്യയിലുമായി വ്യോമയാന മേഖലയിൽ 2.65 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് എയർബസിന്റെ മറ്റൊരു റിപ്പോർട്ട്.ആകർഷകമായ ശമ്പള പാക്കേജാണ് ഫ്ലൈ ദുബായ് ജീവനക്കാർക്ക് വാഗ്ദാനം ചെയ്യുന്നത്. ഇത് തന്നെ തൊഴിൽ മേഖലയ്ക്ക് മുതൽ കൂട്ടാണ്. കാബിൻ ക്രൂ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളം, താമസ-യാത്രാ അലവൻസുകൾ എന്നിവയുൾപ്പെടെ 8,275 ദിർഹം ലഭിക്കും. കൂടാതെ ശരാശരി 90 മണിക്കൂർ ഫ്ലൈയിങ് സമയം കണക്കാക്കി ഏകദേശം 4,500 ദിർഹം വേരിയബിൾ പേയായും ലഭിക്കുമെന്നതും ജീവനകാർക്ക് വലിയ സഹായകമാകും.

 ആകർഷകമായ നിരവധി ആനുകൂല്ല്യങ്ങൾ

ഇനി ആനുകൂല്യങ്ങൾ കേട്ട് ഞെട്ടാൻ തയ്യാറായിക്കോളൂ. മെഡിക്കൽ ഇൻഷുറൻസ്, ഗ്രാറ്റുവിറ്റി, വർഷത്തിൽ 30 ദിവസത്തെ അവധി, നാട്ടിലേക്കുള്ള വിമാന ടിക്കറ്റ്, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഇളവുകളോടെയുള്ള ടിക്കറ്റുകൾ എന്നിവയാണ് ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നത്. സോഫ്റ്റ്‌വെയർ, ടെക്നിക്കൽ എൻജിനീയർമാർ, ക്രൂ ഷെഡ്യൂളിങ് ഓഫീസർ, മാനേജർ തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകൾ ഫ്ലൈ ദുബായ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉദ്യോഗാർഥികൾക്ക് വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ അസസ്‌മെന്റ്, വിഡിയോ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇതിനും വലിയ ശമ്പളവും ആനുകൂല്ല്യവും സ്വപ്നങ്ങളിൽ മാത്രം

English Summary: Discover the booming aviation job market in UAE and Middle East, with over 265,000 opportunities in the next 20 years. Attractive salaries await!

വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം

കടുത്ത വേനൽച്ചൂടിൽ (Summer Heat) വലയുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി UAEരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ (Heavy Rainfall) പെയ്തു. മഴയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ (Khorfakkan) മലനിരകളിലും ഫുജൈറ (Fujairah) പർവ്വതപ്രദേശങ്ങളിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ (Natural Waterfalls) രൂപപ്പെട്ടത് പ്രദേശത്തെ അതീവ മനോഹരമാക്കി.

വെള്ളച്ചാട്ടങ്ങൾ കാണാൻ ജനത്തിരക്ക്

ഇന്ന് (ഞായറാഴച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.

കുട്ടികളും യുവാക്കളും വെള്ളച്ചാട്ടങ്ങൾക്കു സമീപം സമയം ചെലവഴിക്കുകയും ഒഴുകിയെത്തിയ ശുദ്ധജലത്തിൽ കളിച്ചും ആഘോഷിച്ചും മഴയെ വരവേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും (Social Media) മഴയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.

ഫുജൈറ റോഡിൽ ഗതാഗത തടസം

ഫുജൈറയിലേക്കുള്ള പ്രധാന പാതയായ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് (Sheikh Khalifa Street) സമീപമുള്ള പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം മന്ദഗതിയിലാവുകയും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

റോഡുകളിൽ വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ വേഗത കുറച്ച് വാഹനമോടിക്കാനും മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.

മഴയുടെ ഫലമായി കിഴക്കൻ മേഖലകളിലെ നിരവധി വാദികൾ (Wadis) നിറഞ്ഞൊഴുകുകയാണ്. സാധാരണയായി വരണ്ടുകിടക്കുന്ന ഈ താഴ്‌വരകളിലൂടെ ശക്തമായ ജലപ്രവാഹം രൂപപ്പെട്ടത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമായി.

എന്നാൽ വാദികളിലേക്കും മലഞ്ചെരിവുകളിലേക്കും അനാവശ്യമായി ഇറങ്ങരുതെന്നും പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് (Flash Flood) സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മൺസൂൺ സ്വാധീനത്തിന്റെ ഫലം

കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (Southwest Monsoon) സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ഈർപ്പസാന്നിധ്യവുമാണ് യുഎഇയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴയ്ക്ക് കാരണമായത്.

പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിനോട് ചേർന്ന പർവ്വതപ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിച്ചതോടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു.

റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള പ്രധാന വേനൽമഴ

സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് (Record Rainfall) ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയായാണ് ഇതിനെ വിലയിരുത്തുന്നത്. മുമ്പ് അൽ തവിയീൻ (Al Tawyeen), അൽ മർജാൻ (Al Marjan), ഖോർഫക്കാൻ മേഖലകളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസവും രൂപപ്പെട്ടിരുന്നു.

പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം

ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ അപ്രതീക്ഷിത മഴ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമായി. മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറയുകയും ശീതളമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു.

വേനൽച്ചൂടിൽ നിന്ന് താൽക്കാലിക മോചനം സമ്മാനിച്ച ഈ മഴയും മലനിരകളിൽ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടങ്ങളും യുഎഇയുടെ കിഴക്കൻ മേഖലകളെ വീണ്ടും പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. 

English Summary : Heavy rainfall lashed the eastern regions of the UAE, including Khorfakkan and Fujairah, bringing much-needed relief from the scorching summer temperatures that had been soaring above 40°C.

More from Metbeat