
Huge increase in air ticket prices 05/01/26 : വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു, ഗൾഫ്കാർക്ക് കഷ്ട്ടകാലം, തിരിച്ചു പോകാൻ ലോണെടുക്കേണ്ട അവസ്ഥ
കീശ കീറുന്ന, പല കുടുംബങ്ങളുടെയും സാമ്പത്തിക ഭദ്രത തന്നെ അവതാളത്തിലാക്കുന്ന നിരക്ക് വർധനയാണ് ഉണ്ടായിരിക്കുന്നത്.
വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു, ഗൾഫ്കാർക്ക് കഷ്ട്ടകാലം, തിരിച്ചു പോകാൻ ലോണെടുക്കേണ്ട അവസ്ഥ
കേരളത്തിലേക്ക് ക്രിസ്‌മസ്, പുതുവത്സര അവധികൾ ആഘോഷിക്കാനായി എത്തിയ പ്രവാസി മലയാളികൾ ഇത്തവണ ഏറെ ദുരിതത്തിലാണ്. വീട്ടുകാർക്ക് ഒപ്പം ആഘോഷ ദിനങ്ങൾ കൊണ്ടാടാനുള്ള പ്രവാസികളുടെ മോഹത്തിന് ഇത്തവണ വലിയ വില തന്നെ കൊടുക്കേണ്ടി വരുന്നു. കീശ കീറുന്ന, പല കുടുംബങ്ങളുടെയും സാമ്പത്തിക ഭദ്രത തന്നെ അവതാളത്തിലാക്കുന്ന നിരക്ക് വർധനയാണ് ഉണ്ടായിരിക്കുന്നത്.
വിമാന കമ്പനികളുടെ തീവെട്ടി കൊള്ള
നിലവിൽ യുഎഇയിൽ നിന്ന് കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ നിന്ന് നാട്ടിലേക് എത്താൻ വേണ്ടതിന്റെ മൂന്നിരട്ടിയോളം തുകയാണ് തിരിച്ചുള്ള യാത്രയ്ക്ക് മുടക്കേണ്ടി വരുന്നത്. നാലംഗ കുടുംബത്തിന് ഗൾഫ് രാജ്യങ്ങളിലേക്ക് തന്നെ അവധി കഴിഞ്ഞ് മടങ്ങി പോവാൻ വേണ്ടത് വലിയൊരു തുക തന്നെയാണ്. യാത്രക്കാരുടെ തിരക്ക് വലിയ തോതിൽ കൂടിയതോടെയാണ് വിമാനക്കമ്പനികളുടെ തീവെട്ടി കൊള്ള ഉണ്ടായിരിക്കുന്നത്. കോഴിക്കോട്ടുനിന്നു ദുബായിലെത്താൻ 45,000 രൂപയാണ് ടിക്കറ്റ് നിരക്കായി ഒരാൾക്ക് മാത്രം മുടക്കേണ്ടത്. എന്നാൽ ദുബായിൽ നിന്ന് കോഴിക്കോട്ടെത്താൻ 3 പേർക്ക് അത്രയും തുക മതി എന്നതാണ് നിലവിലെ സാഹചര്യം. ദുബായിലേക്ക് 8,000 രൂപ മുതൽ 14,000 രൂപ വരെയാണ് സാധാരണ നിരക്ക് ഉണ്ടാവാറുള്ളത്.
നീണ്ട അവധിക്കാലത്ത് കുടുംബത്തോടൊപ്പം നാട്ടിൽ ചെലവഴിക്കാനായി എത്തിയവരിൽ ഭൂരിഭാഗവും തിരിച്ചുപോകുന്ന സമയത്താണ് ഈ അനിയന്ത്രിതമായ നിരക്ക് വർധന. കോഴിക്കോട്-അബുദാബി ടിക്കറ്റ് നിരക്ക് 41,000 രൂപയാണ്. എന്നാൽ തിരിച്ച് അബുദാബി -കോഴിക്കോട് ടിക്കറ്റ് നിരക്ക് 15,000 രൂപ മാത്രമാണ്. സമാനമായി കോഴിക്കോട്-ഷാർജ 46,000 രൂപയാണെങ്കിൽ ഷാർജയിൽനിന്ന് കോഴിക്കോട്ടെത്താൻ പരമാവധി 18,000 രൂപ മാത്രം മതി.
യുഎഇ മാത്രമല്ല, സൗദി അടക്കമുള്ള രാജ്യങ്ങളിലേക്കും സമാന സ്ഥിതി തന്നെയാണ്. കോഴിക്കോട്ട് നിന്ന് ദോഹയിലേക്ക് 35,000 രൂപയും ദോഹയിൽനിന്ന് കോഴിക്കോട്ടേക്ക് 21,000 രൂപയുമാണ് നിരക്കുള്ളത്. കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്ക് 62,000 രൂപ വരെ നിരക്കുണ്ട്. എന്നാൽ പകുതി തുകയുണ്ടെങ്കിൽ ജിദ്ദയിൽനിന്നു കോഴിക്കോട്ടെത്താൻ സാധിക്കും. കോഴിക്കോട്ടുനിന്ന് റിയാദിലേക്ക് 33,000 രൂപയും ദമാമിലേക്ക് 34,000 രൂപയുമാണ് ടിക്കറ്റിനായി മുടക്കേണ്ടത്. എന്നാൽ കോഴിക്കോട്ടേക്ക് റിയാദിൽ നിന്ന് 23,000 രൂപയും ദമാമിൽനിന്ന് 16,000 രൂപയും മതിയാവും.
നിരക്ക് വർധന നിർബാധം തുടരുമ്പോൾ അധികൃതർ ഇടപെടണമെന്നാണ് പ്രവാസികൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇതിൽ പക്ഷേ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി കുതിച്ചുയരുന്നത് തുടരുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കുടുംബത്തോടെ നാട്ടിലെത്തിയ പ്രവാസികളുമുണ്ട് ഇക്കൂട്ടത്തിൽ.
English Summary : The main demand of the expatriates is that the authorities should intervene when the rate hike continues unabated. However, no action has been taken and ticket prices continue to rise uncontrollably.
Kerala Weather 30/04/26 : കേരളത്തിൽ ഇന്നും മഴ സാധ്യത ; മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
കടുത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ ഇന്നും (വ്യാഴം ) വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് (Yellow alert) കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, പുറത്തുനിന്ന് വൈദ്യുതി ലഭിക്കുന്നതോടൊപ്പം വേനൽ മഴയും ലഭിക്കുന്നതോടെ ലോഡ്ഷെഡ്ഡിങ്ങ് വേണ്ടിവരുന്നില്ലെന്നാണ് KSEB വിലയിരുത്തൽ. എങ്കിലും പലയിടത്തും വൈദ്യുതി തടസം ഉണ്ട്.
വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
അതേസമയം, വടക്കൻ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 39.3 ഡിഗ്രി സെൽഷ്യസ് ആണ്. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനിലയായ 37. 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 ജില്ലകൾക്ക് നൽകിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വ്യാപകമായ വേനൽ മഴ ലഭിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞദിവസം തെക്കൻ ജില്ലകളിൽ ലഭിച്ചത് പോലുള്ള വടക്കൻ കേരളത്തിൽ പ്രതീക്ഷിക്കേണ്ട. എങ്കിലും ഒറ്റപ്പെട്ട മഴ ലഭിക്കും.
കോട്ടയം ജില്ലയിൽ ഇന്നലെ ശക്തമായ മഴ പെയ്തു. കാറ്റിലും മഴയിലും നാശനഷ്ടം ഉണ്ടായി. കോട്ടയം ജില്ലയിൽ വീട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 30 വരെ മഴയുടെ കണക്ക്. മീനച്ചിൽ റെയിൻ റിവർ മേണിറ്റിറിംഗ് നെറ്റ് വർക്കിൻ്റെ മാപിനികളിൽ രേഖപ്പെടുത്തിയത്.
Meenachil River and Rain Monitoring Network
MRRM
Rainfall (mm)
2026 April 30 at 8.30 am (Last 24 hours)
✔️Poonjar Thekkekara panchayat
✅Kunnonny Pottankudy 13.6
✅Peringulam Chattampi 62.60
✅Kadaladimattam Oliyani 19.60
✅Pathampuzha 9.00
✅Poonjar Thekkekara Town 25.20
✔️Meenachil panchayat
✅Parappally 17.08
✅Pankapattu 45.4
✔️Pala municipality
✅Pala 19.63
✅Kannadiyurumbu 25.6
✅Arunapuram 8.6
✅12th mile 14.4
✔️Melukavu panchayat
✅Melukavu 15.67
✔️Thidanad panchayat
✅Chemmalamattam 10.40
✅Pathazha 52.3
✅Uttupara 14.2
✔️Bharananganam panchayat
✅Bharananganam 63.20
✅Ullanad 17.8
✔️Moonnilavu panchayat
✅Mankombu Temple Anganvadi 26.42
✔️Kidangoor panchayat
✅Kattachira
4.4
✔️Poonjar panchayat
✅Valathook 9
✅Maniamkunnu 15.6
✅Chennad 5.8
✔️Thalappalam panchayat
✅Narianganam 38.4
✔️Teekoy panchayat
✅Eriyattupara 59.6
✅Kattupara 21.6
✔️Erattupetta
✅kondoor 68.2
English Summary : Relief from Heat as Summer Rains Lash Kerala. The recent summer showers have brought a slight dip in temperatures across Kerala, providing much-needed relief from the intense heat. However, the heavy rains accompanied by strong winds have also caused significant damage in several areas, including Idukki. The Meteorological Department has issued a forecast stating that strong summer rains are expected to continue through May 2nd.





