Newsroom
Huge increase in air ticket prices 05/01/26 : വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു, ഗൾഫ്കാർക്ക് കഷ്ട്ടകാലം, തിരിച്ചു പോകാൻ ലോണെടുക്കേണ്ട അവസ്ഥ
Metbeat News

Huge increase in air ticket prices 05/01/26 : വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു, ഗൾഫ്കാർക്ക് കഷ്ട്ടകാലം, തിരിച്ചു പോകാൻ ലോണെടുക്കേണ്ട അവസ്ഥ

കീശ കീറുന്ന, പല കുടുംബങ്ങളുടെയും സാമ്പത്തിക ഭദ്രത തന്നെ അവതാളത്തിലാക്കുന്ന നിരക്ക് വർധനയാണ് ഉണ്ടായിരിക്കുന്നത്.

വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു, ഗൾഫ്കാർക്ക് കഷ്ട്ടകാലം, തിരിച്ചു പോകാൻ ലോണെടുക്കേണ്ട അവസ്ഥ

കേരളത്തിലേക്ക് ക്രിസ്‌മസ്‌, പുതുവത്സര അവധികൾ ആഘോഷിക്കാനായി എത്തിയ പ്രവാസി മലയാളികൾ ഇത്തവണ ഏറെ ദുരിതത്തിലാണ്. വീട്ടുകാർക്ക് ഒപ്പം ആഘോഷ ദിനങ്ങൾ കൊണ്ടാടാനുള്ള പ്രവാസികളുടെ മോഹത്തിന് ഇത്തവണ വലിയ വില തന്നെ കൊടുക്കേണ്ടി വരുന്നു. കീശ കീറുന്ന, പല കുടുംബങ്ങളുടെയും സാമ്പത്തിക ഭദ്രത തന്നെ അവതാളത്തിലാക്കുന്ന നിരക്ക് വർധനയാണ് ഉണ്ടായിരിക്കുന്നത്.

വിമാന കമ്പനികളുടെ തീവെട്ടി കൊള്ള

നിലവിൽ യുഎഇയിൽ നിന്ന് കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ നിന്ന് നാട്ടിലേക് എത്താൻ വേണ്ടതിന്റെ മൂന്നിരട്ടിയോളം തുകയാണ് തിരിച്ചുള്ള യാത്രയ്ക്ക് മുടക്കേണ്ടി വരുന്നത്. നാലംഗ കുടുംബത്തിന് ഗൾഫ് രാജ്യങ്ങളിലേക്ക് തന്നെ അവധി കഴിഞ്ഞ് മടങ്ങി പോവാൻ വേണ്ടത് വലിയൊരു തുക തന്നെയാണ്. യാത്രക്കാരുടെ തിരക്ക് വലിയ തോതിൽ കൂടിയതോടെയാണ് വിമാനക്കമ്പനികളുടെ തീവെട്ടി കൊള്ള ഉണ്ടായിരിക്കുന്നത്. കോഴിക്കോട്ടുനിന്നു ദുബായിലെത്താൻ 45,000 രൂപയാണ് ടിക്കറ്റ് നിരക്കായി ഒരാൾക്ക് മാത്രം മുടക്കേണ്ടത്. എന്നാൽ ദുബായിൽ നിന്ന് കോഴിക്കോട്ടെത്താൻ 3 പേർക്ക് അത്രയും തുക മതി എന്നതാണ് നിലവിലെ സാഹചര്യം. ദുബായിലേക്ക് 8,000 രൂപ മുതൽ 14,000 രൂപ വരെയാണ് സാധാരണ നിരക്ക് ഉണ്ടാവാറുള്ളത്. 

നീണ്ട അവധിക്കാലത്ത് കുടുംബത്തോടൊപ്പം നാട്ടിൽ ചെലവഴിക്കാനായി എത്തിയവരിൽ ഭൂരിഭാഗവും തിരിച്ചുപോകുന്ന സമയത്താണ് ഈ അനിയന്ത്രിതമായ നിരക്ക് വർധന. കോഴിക്കോട്-അബുദാബി ടിക്കറ്റ് നിരക്ക് 41,000 രൂപയാണ്. എന്നാൽ തിരിച്ച് അബുദാബി -കോഴിക്കോട് ടിക്കറ്റ് നിരക്ക് 15,000 രൂപ മാത്രമാണ്. സമാനമായി കോഴിക്കോട്-ഷാർജ 46,000 രൂപയാണെങ്കിൽ ഷാർജയിൽനിന്ന് കോഴിക്കോട്ടെത്താൻ പരമാവധി 18,000 രൂപ മാത്രം മതി.

യുഎഇ മാത്രമല്ല, സൗദി അടക്കമുള്ള രാജ്യങ്ങളിലേക്കും സമാന സ്ഥിതി തന്നെയാണ്. കോഴിക്കോട്ട് നിന്ന് ദോഹയിലേക്ക് 35,000 രൂപയും ദോഹയിൽനിന്ന് കോഴിക്കോട്ടേക്ക് 21,000 രൂപയുമാണ് നിരക്കുള്ളത്. കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്ക് 62,000 രൂപ വരെ നിരക്കുണ്ട്. എന്നാൽ പകുതി തുകയുണ്ടെങ്കിൽ ജിദ്ദയിൽനിന്നു കോഴിക്കോട്ടെത്താൻ സാധിക്കും. കോഴിക്കോട്ടുനിന്ന് റിയാദിലേക്ക് 33,000 രൂപയും ദമാമിലേക്ക് 34,000 രൂപയുമാണ് ടിക്കറ്റിനായി മുടക്കേണ്ടത്. എന്നാൽ കോഴിക്കോട്ടേക്ക് റിയാദിൽ നിന്ന് 23,000 രൂപയും ദമാമിൽനിന്ന് 16,000 രൂപയും മതിയാവും. 

നിരക്ക് വർധന നിർബാധം തുടരുമ്പോൾ അധികൃതർ ഇടപെടണമെന്നാണ് പ്രവാസികൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇതിൽ പക്ഷേ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി കുതിച്ചുയരുന്നത് തുടരുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കുടുംബത്തോടെ നാട്ടിലെത്തിയ പ്രവാസികളുമുണ്ട് ഇക്കൂട്ടത്തിൽ. 

English Summary : The main demand of the expatriates is that the authorities should intervene when the rate hike continues unabated. However, no action has been taken and ticket prices continue to rise uncontrollably.

വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം

കടുത്ത വേനൽച്ചൂടിൽ (Summer Heat) വലയുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി UAEരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ (Heavy Rainfall) പെയ്തു. മഴയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ (Khorfakkan) മലനിരകളിലും ഫുജൈറ (Fujairah) പർവ്വതപ്രദേശങ്ങളിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ (Natural Waterfalls) രൂപപ്പെട്ടത് പ്രദേശത്തെ അതീവ മനോഹരമാക്കി.

വെള്ളച്ചാട്ടങ്ങൾ കാണാൻ ജനത്തിരക്ക്

ഇന്ന് (ഞായറാഴച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.

കുട്ടികളും യുവാക്കളും വെള്ളച്ചാട്ടങ്ങൾക്കു സമീപം സമയം ചെലവഴിക്കുകയും ഒഴുകിയെത്തിയ ശുദ്ധജലത്തിൽ കളിച്ചും ആഘോഷിച്ചും മഴയെ വരവേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും (Social Media) മഴയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.

ഫുജൈറ റോഡിൽ ഗതാഗത തടസം

ഫുജൈറയിലേക്കുള്ള പ്രധാന പാതയായ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് (Sheikh Khalifa Street) സമീപമുള്ള പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം മന്ദഗതിയിലാവുകയും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

റോഡുകളിൽ വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ വേഗത കുറച്ച് വാഹനമോടിക്കാനും മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.

മഴയുടെ ഫലമായി കിഴക്കൻ മേഖലകളിലെ നിരവധി വാദികൾ (Wadis) നിറഞ്ഞൊഴുകുകയാണ്. സാധാരണയായി വരണ്ടുകിടക്കുന്ന ഈ താഴ്‌വരകളിലൂടെ ശക്തമായ ജലപ്രവാഹം രൂപപ്പെട്ടത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമായി.

എന്നാൽ വാദികളിലേക്കും മലഞ്ചെരിവുകളിലേക്കും അനാവശ്യമായി ഇറങ്ങരുതെന്നും പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് (Flash Flood) സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മൺസൂൺ സ്വാധീനത്തിന്റെ ഫലം

കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (Southwest Monsoon) സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ഈർപ്പസാന്നിധ്യവുമാണ് യുഎഇയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴയ്ക്ക് കാരണമായത്.

പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിനോട് ചേർന്ന പർവ്വതപ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിച്ചതോടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു.

റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള പ്രധാന വേനൽമഴ

സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് (Record Rainfall) ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയായാണ് ഇതിനെ വിലയിരുത്തുന്നത്. മുമ്പ് അൽ തവിയീൻ (Al Tawyeen), അൽ മർജാൻ (Al Marjan), ഖോർഫക്കാൻ മേഖലകളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസവും രൂപപ്പെട്ടിരുന്നു.

പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം

ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ അപ്രതീക്ഷിത മഴ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമായി. മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറയുകയും ശീതളമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു.

വേനൽച്ചൂടിൽ നിന്ന് താൽക്കാലിക മോചനം സമ്മാനിച്ച ഈ മഴയും മലനിരകളിൽ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടങ്ങളും യുഎഇയുടെ കിഴക്കൻ മേഖലകളെ വീണ്ടും പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. 

English Summary : Heavy rainfall lashed the eastern regions of the UAE, including Khorfakkan and Fujairah, bringing much-needed relief from the scorching summer temperatures that had been soaring above 40°C.

More from Metbeat