Newsroom
6,800 കി.മി അകലെ കേരളത്തിന് ഭീഷണിയായി ഡോൾഫിൻ ചുഴലിക്കാറ്റ്, വ്യാഴം മുതൽ മഴ ശക്തമാകാൻ സാധ്യത
Metbeat News

6,800 കി.മി അകലെ കേരളത്തിന് ഭീഷണിയായി ഡോൾഫിൻ ചുഴലിക്കാറ്റ്, വ്യാഴം മുതൽ മഴ ശക്തമാകാൻ സാധ്യത

According to Metbeat Weather, Typhoon Dolphin in the Pacific Ocean is drawing monsoon winds from the Arabian Sea across Kerala,

6,800 കി.മി അകലെ കേരളത്തിന് ഭീഷണിയായി ഡോൾഫിൻ ചുഴലിക്കാറ്റ്, വ്യാഴം മുതൽ മഴ ശക്തമാകാൻ സാധ്യത

കേരളത്തിൽ വീണ്ടും മഴ ശക്തിപ്പെടാൻ സാധ്യത. വ്യാഴാഴ്ച മുതൽ മധ്യ കേരളത്തിലും തെക്കൻ ജില്ലകളിലും വടക്കൻ കേരളത്തിലും മഴ ശക്തിപ്പെട്ടേക്കും . പസഫിക് സമുദ്രത്തിലെ ഡോൾഫിൻ (Typhoon Dolphin) ചുഴലിക്കാറ്റിലേക്ക് അറബിക്കടലിൽ നിന്ന് കാലവർഷക്കാറ്റ് കേരളത്തിൻ്റെ മുകളിലൂടെ കടന്നുപോകുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് Metbeat Weather നിരീക്ഷിക്കുന്നത്. 

ഇത് കേരളത്തിൽ തുടർച്ചയായ കനത്ത മഴ നൽകാൻ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും. ഓഗസ്റ്റ് 06 വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ മഴ ശക്തിപ്പെട്ടേക്കും. ഈ മഴ രണ്ട് ദിവസം തുടരാനാണ് സാധ്യത. തുടർന്ന് ചുഴലിക്കാറ്റ് ചൈന തിരം ലക്ഷ്യമാക്കി നീങ്ങും. ഓഗസ്റ്റ്  9 ന് ഈ സിസ്റ്റം കിഴക്കൻ ചൈന കടലിൽ ( East China Sea) എത്തും. 

ചൈനയിലെ വെൻഷോക്കും തായ് വാനും ഇടയിൽ മണിക്കൂറുകളോളം കനത്ത മഴയും കാറ്റും നൽകി നിലയുറപ്പിച്ച ശേഷം ഞായറാഴ്ച രാത്രിയോടെ ചൈനയിൽ കരകയറും. 

പ്രതീക്ഷിച്ച ട്രാക്കിൽ പ്രതീക്ഷിച്ച വേഗതയിൽ ഈ ഡോൾഫിൻ സഞ്ചരിക്കുകയാണ് എങ്കിൽ ഓഗസ്റ്റ് 9 ഓടെ കേരളത്തിലുള്ള സ്വാധീനം നഷ്ടമാവുകയും മഴ കുറയാൻ കാരണമാവുകയും ചെയ്യും.

ഇന്ത്യൻ മഹാസമുദ്രം മുതൽ പസഫിക്ക് വരെ സ്വാധീനം

ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് പസഫിക്ക് സമുദ്രം വരെ നീളുന്ന അവിടുത്തെ അന്തരീക്ഷത്തെയും കാലാവസ്ഥയെയും തകിടം മറക്കുന്ന ഒരു ചുഴലിക്കാറ്റ് ആയി മാറുകയാണ് ഡോൾഫിൻ . സോമാലിയൻ തീരം മുതൽ ദക്ഷിണ ചൈന കടൽ വരെ കാലവർഷക്കാറ്റിനെ ശക്തിപ്പെടുത്താൻ ശേഷിയുള്ളതാണ് ഡോൾഫിൻ . 

കേരളത്തിൽ നിന്ന് ഏകദേശം 6800 കിലോമീറ്റർ അകലെയാണ് ഈ സിസ്റ്റം നിലകൊള്ളുന്നതെങ്കിലും, കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഡോൾഫിൻ നമുക്ക് ശുഭകരമല്ലാത്ത അനുഭവങ്ങൾ സൃഷ്ടിച്ചേക്കാം.

കേരളത്തിൽ എവിടെയെല്ലാം മഴ കനക്കും

മധ്യകേരളത്തിലെ എറണാകുളം, ഇടുക്കി, കോട്ടയം തെക്കൻ കേരളത്തിലെ പത്തനംതിട്ട, കൊല്ലം ജില്ലകളിലും വടക്കൻ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, കണ്ണൂര് , കാസർകോട് വയനാട് ജില്ലകളിലും മഴ ശക്തിപ്പെടുത്തും. 

വടക്കൻ കേരളത്തിൽ ജാഗ്രത വേണം

കണ്ണൂർ, കാസർകോട് , കോഴിക്കോട്, വയനാട് ജില്ലകളുടെ ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോരമേഖലകളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ പ്രത്യേക ജാഗ്രത ആവശ്യമായി വരും.  ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഈ ദിവസങ്ങളിൽ സ്വമേധയാ ബന്ധുവീടുകളിലേക്കോ മറ്റോ മാറി താമസിക്കുന്നതാണ് സുരക്ഷിതം. .

മധ്യ തെക്കൻ ജില്ലകളിൽ ജലനിരപ്പ് ഉയരാൻ സാധ്യത

കഴിഞ്ഞ ദിവസങ്ങളിൽ ജലനിരപ്പ് ഉയർന്ന പ്രദേശങ്ങളിൽ വീണ്ടും കനത്ത മഴയെ തുടർന്ന് വെള്ളം ഉയരാൻ സാധ്യതയുണ്ട്. മഴ ശക്തമാകുമ്പോൾ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് മാറി താമസിക്കുന്നത് ഉൾപ്പെടെ പരിഗണിക്കണം. വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമായിവരും. 

English Summary : Typhoon Dolphin 6,800 km Away Poses Threat to Kerala: Heavy Rain Expected from Thursday. According to Metbeat Weather, Typhoon Dolphin in the Pacific Ocean is drawing monsoon winds from the Arabian Sea across Kerala, creating conditions for continuous heavy rainfall in the state.

കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദ്ദേശം

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 13, 14 തീയതികളിലാണ് കാറ്റിന് സാധ്യത. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. 

കാറ്റും മഴയും ശക്തമാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. വീട്ടുവളപ്പിലെ അപകടകരമായ മരച്ചില്ലകൾ വെട്ടിയൊതുക്കുകയും പൊതുസ്ഥലങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുകയും വേണം.

ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി ബലപ്പെടുത്തുകയോ അഴിച്ചുമാറ്റുകയോ ചെയ്യണം. കാറ്റ് വീശുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകൾക്കും വാതിലുകൾക്കും സമീപവും വീടിന്റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കണം. കാറ്റിൽ വീഴാൻ സാധ്യതയുള്ള കോണികളും മറ്റ് വസ്തുക്കളും സുരക്ഷിതമായി കെട്ടിവയ്ക്കണമെന്നും നിർദേശമുണ്ട്.

ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരിച്ച് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ആവശ്യമായ സാഹചര്യത്തിൽ ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ തദ്ദേശ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടപടി സ്വീകരിക്കണം. 

വൈദ്യുതി അപകടങ്ങളിൽ ജാഗ്രത

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യത കൂടുതലാണ്. അപകടകരമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ KSEBയുടെ 1912 എന്ന കൺട്രോൾ റൂം നമ്പറിലോ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 1077 എന്ന നമ്പറിലോ വിവരം അറിയിക്കണം. കാറ്റ് തുടരുന്ന സമയത്ത് അറ്റകുറ്റപ്പണികൾ നടത്തരുതെന്നും പൊതുജനങ്ങൾ നേരിട്ട് വൈദ്യുതി തകരാർ പരിഹരിക്കാൻ ശ്രമിക്കരുതെന്നും അധികൃതർ നിർദേശിച്ചു.

പത്രം, പാൽ വിതരണം തുടങ്ങിയ അതിരാവിലെ ജോലികൾക്ക് പോകുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും പരിസരങ്ങളിലും വൈദ്യുതി ലൈനുകൾ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. സംശയകരമായ സാഹചര്യം കണ്ടാൽ കൺട്രോൾ റൂമിൽ അറിയിച്ച് അപകടമില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം മുന്നോട്ട് പോകണം. കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് വൈദ്യുതി ലൈനുകൾ സുരക്ഷിതമാണെന്നും ഉറപ്പാക്കണം.

കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ നിർമാണ ജോലികൾ നിർത്തിവച്ച് തൊഴിലാളികൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം. പൊതുജനങ്ങൾ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു. 

English Summary : The Central Meteorological Department (IMD) has issued a weather warning predicting isolated strong winds with speeds ranging from 30 to 40 km/h across Kerala on August 13 and 14. Authorities have urged the public to stay vigilant due to potential hazards like uprooted trees, falling branches, and disrupted power lines.

More from Metbeat