
ആശ്വാസം, മഴയുടെ ശക്തി കുറയുന്നു,
പത്തനംതിട്ട ജില്ലയുടെ കിഴക്ക് വനമേഖലയിൽ ഒരു സ്പോട്ടിൽ ശക്തമായ മഴയുണ്ട്. മിക്കവാറും അത് തീവ്രമഴ ആകാൻ സാധ്യത. പ്രദേശം ലൊക്കേറ്റ് ചെയ്യാൻ കഴിയുന്നില്ല.
മഴയുടെ ശക്തി കുറയുന്നു.
(Posted on: 03/08/26 : 11:44 pm IST)
മഴയുടെ ശക്തി കുറയുന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട് അതിർത്തികളിൽ ( പൊന്നാനി , പട്ടാമ്പി, വളാഞ്ചേരി, എടപ്പാൾ ) ഭാഗങ്ങളിൽ ഇപ്പോൾ പെയ്യുന്ന ശക്തമായ മഴ, ഒരു മണിക്കൂറിനുള്ളിൽ തീരും. കോഴിക്കോട് ജില്ലയുടെ പല ഭാഗത്തും മഴയുണ്ടെങ്കിലും ശക്തമല്ല. അതൊരു പ്രശ്നമാകില്ല.
മറ്റും. ആ മഴ ഒരു മണിക്കൂറിനുള്ളിൽ തീരും.
നേര്യമംഗലത്തും സമാനമായ മഴയുണ്ട്. ഇടുക്കി ജില്ലയുടെ പല ഭാഗത്തും ഇതുപോലുള്ള മഴയുണ്ട് . പക്ഷേ ശക്തി കുറവാണ്.
കോട്ടയം - പത്തനംതിട്ട ജില്ലകളിലും മഴയുണ്ടെങ്കിലും ശക്തി കുറവാണ്. ഇടത്തരം മഴയായി പെയ്യുന്നു.
പത്തനംതിട്ട ജില്ലയുടെ കിഴക്ക് വനമേഖലയിൽ ഒരു സ്പോട്ടിൽ ശക്തമായ മഴയുണ്ട്. മിക്കവാറും അത് തീവ്രമഴ ആകാൻ സാധ്യത. പ്രദേശം ലൊക്കേറ്റ് ചെയ്യാൻ കഴിയുന്നില്ല.
കൊല്ലം ജില്ലയുടെ വടക്കു കിഴക്ക് മേഖലകളിൽ മഴയുണ്ടെങ്കിലും സാധാരണ രീതിയിലുള്ള മഴ മാത്രം.
ഇന്ന് രാത്രി ആശ്വാസമുണ്ട്. സമാധാനമായിരിക്കുക. #ശുഭരാത്രി
മഴ കുറയാനുള്ള കാരണം വായിക്കാത്തവർക്ക് താഴെ കൊടുത്ത വാർത്ത വായിക്കുക.
#WeathermanKerala #Kerala #weather
വടക്കന്‍ കേരളത്തിനു മുകളില്‍ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒഡിഷ തീരത്തോടു ചേര്‍ന്നു ന്യൂനമര്‍ദവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ തിരുവോണം കഴിയുന്നതു വരെ മഴ സാധ്യത.
വടക്കന്‍ കേരളത്തിനു മുകളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 7.6 കി.മി ഉയരത്തിലാണ് ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ രൂപ്പപെട്ട ന്യൂനമര്‍ദം രാത്രി 9 മണിക്കുള്ള വിവരം അനുസരിച്ച് വടക്കന്‍ തീരദേശ ഒഡിഷക്കും പശ്ചിമബംഗാളിനോടു ചേര്‍ന്നുള്ള ഗംഗാസമതല പ്രദേശത്തിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.
അമൃത്സര്‍, മുസാഫര്‍നഗര്‍, ഷാജഹാന്‍പൂര്‍, ലഖ്‌നൗ, ജംഷെഡ്പൂര്‍ എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന മണ്‍സൂണ്‍ ട്രഫ് എന്ന കാലവര്‍ഷ മഴപ്പാത്തി ഇപ്പോള്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിലൂടെ കടന്നു പോകുന്നുണ്ട്.
ഈ സിസ്റ്റങ്ങള്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇടിയോടെ മഴ സാധ്യത വര്‍ധിപ്പിക്കും. ഓഗസ്റ്റ് 27 വരെ കേരളത്തില്‍ വ്യാപകമായ മഴ സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട്.
നാളെ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നാളെ (തിങ്കള്‍) എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയത്. കേരളത്തില്‍ ഇന്നുവരെ 24 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 23 വരെ 1659.4 എം.എം മഴയാണ് കേരളത്തില്‍ ലഭിക്കേണ്ടത്. എന്നാല്‍ ഇതുവരെ 1255.6 എം.എം മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നു രാത്രിയും മഴ സാധ്യത
കൊണ്ടോട്ടി, മലപ്പുറം ഉള്‍പ്പെടെ മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖല, ഇടനാട് പ്രദേശങ്ങള്‍, തൃശൂര്‍ ജില്ലയുടെ കിഴക്കന്‍ മേഖല, പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് ഉള്‍പ്പെടെയുള്ള പാലക്കാട് ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, മുവാറ്റുപുഴ ഉള്‍പ്പെടെയുള്ള എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖല, തൊടുപുഴ ഉള്‍പ്പെടെ ഇടുക്കിയുടെ പരിസര പ്രദേശങ്ങള്‍, പത്തനംതിട്ട, കോട്ടയം ജില്ലകള്‍, ആലപ്പുഴ ജില്ല, കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ ഇന്നു രാത്രിയും പുലര്‍ച്ചെയും മഴ ലഭിക്കാമെന്ന് മെറ്റ്ബീറ്റ് വെതര്‍ പറയുന്നു.
നി്ങ്ങളുടെ പ്രദേശത്തെ കാലാവസ്ഥാ വിവരങ്ങള്‍ അറിയാന്‍ ഞങ്ങളുടെ ഫോര്‍കാസ്റ്റ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക.
English Summary : Cyclonic Circulation Over North Kerala and Low-Pressure Near Odisha to Bring Rain Through Thiruvonam. cyclonic circulation 7.6\text{ km} above sea level lies over North Kerala, while a low-pressure area formed over the Bay of Bengal rests along coastal Odisha and the Gangetic Plains of West Bengal. The monsoon trough also connects through this system