
Live Rain Update 03/08/26 : എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് , ജാഗ്രത ശക്തമാക്കി
Live Rain Update 03/08/26 : വടക്കൻ ജില്ലകളിലും തെക്കൻ കേരളത്തിലും മഴ തുടരുന്നു, മധ്യ കേരളത്തിൽ ജലനിരപ്പ് ഉയർന്നു
Live Rain Update 03/08/26 :എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് , ജാഗ്രത ശക്തമാക്കി
തെക്കൻ തമിഴ്നാടിന് മുകളിലെ ചക്രവാതച്ചുഴിയുടെയും അറബിക്കടലിലെ കാലാവസ്ഥാ സംവിധാനങ്ങളുടെയും സ്വാധീനത്തിൽ കേരളത്തിൽ മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലയിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അതേസമയം ഇന്നലെ രാത്രി മുതൽ പെയ്ത കനത്ത മഴ എറണാകുളം, കോട്ടയം , പത്തനംതിട്ട ജില്ലകളിൽ നാശം വിതച്ചു. പലയിടത്തും വെള്ളം കയറി. നദികളിൽ ജലനിരപ്പ് ഉയരുകയാണ്. രക്ഷാ ദൗത്യത്തിന് ദേശീയ ദുരന്തനിവാരണ സേന ( NDRF ) സംഘം എത്തിയിട്ടുണ്ട്. പാലായിൽ പുഴയിൽ ജലനിരപ്പ് ഉയരുന്നു. ഇപ്പോൾ രാവിലെ 10 ഓടെ പാലായിൽ മഴ കുറഞ്ഞു.
വനമേഖലയിൽ ശക്തമായ മഴ പെയ്യുന്നതിനിടെ ശബരിമലയിൽ നിറപുത്തരി ചടങ്ങ് നടന്നു. പുലർച്ചെ അഞ്ചരയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനേരരുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. ഭക്തർ ദർശനത്തിന് സമയം ക്രമീകരിക്കാൻ ദേവസ്വം ബോർഡ് നിർദ്ദേശം നൽകി.
കോഴിക്കോട് വെള്ളിപറമ്പിൽ തകർന്ന വീടിന് സമീപം നൗഷാദ് - 📷 : Sonu Vellimadkunnu
കോഴിക്കോട്ട് വെള്ളിപറമ്പിൽ കനത്ത മഴയിൽ വീട് തകർന്നു. നൗഷാദിന്റെ വീടാണ് തകർന്നത്. കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടര്‍ തുറന്നു. ഇന്നലെ രാത്രി 8.40 ന് 0.25 അടിയാണ് ഉയര്‍ത്തിയത്. രണ്ടു ഷട്ടറുകളും തുറന്നിട്ടുണ്ട്. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. കോഴിക്കോട് പൂനൂർ പുഴയിലും ജലനിരപ്പ് ഉയരുന്നു.
ഇടുക്കിയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ ഒന്നര മീറ്റർ വരെ ഉയർത്താൻ തീരുമാനിച്ചു. ഇതിന്റെ ഫലമായി തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രതാ നിർദേശം നൽകി.
കൂടുതൽ വെള്ളമൊഴുക്കി വിടുന്ന സാഹചര്യത്തിൽ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 1.5 മീറ്റർ വരെയാണ് ഘട്ടം ഘട്ടമായി ഷട്ടറുകൾ ഉയർത്തുക. തൊടുപുഴയാറിൽ ജലനിരപ്പ് ഉയർന്നതോടെ, മൂവാറ്റുപുഴയിലും ജാഗ്രത നിർദേശം നൽകി.
ഇവിടങ്ങളിലെ ആളുകളെ നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇലാഹിയ നഗർ,കൊച്ചങ്ങാടി എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇന്നലെ വെള്ളം ഇറങ്ങിയതോടെ ശുചീകരിച്ച് താമസത്തിന് തയ്യാറെടുക്കുന്നതോടെയാണ് വീണ്ടും വെള്ളം കയറിയത്.
ഇടുക്കിയിൽ ഇടവിട്ട് ശക്തമായ മഴയാണ് ലഭിക്കുന്നത്. ചെറുതോണി കട്ടപ്പന പാതയിലും വണ്ണപ്പുറം ചേലച്ചുവട് റോഡിലും ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കല്ലാർകുട്ടി, പാമ്പ്ല, കല്ലാർ, ഇരട്ടയാർ തുടങ്ങിയ ഡാമുകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്.
കൂടുതൽ വിവരങ്ങൾ ലൈവ് അപ്ഡേറ്റ് ഇവിടെ ലഭിക്കും. ഈ ലിങ്ക് ഇടയ്ക്കിടെ റീഫ്രഷ് ചെയ്യുക. പുതിയ അപ്ഡേറ്റുകൾ കാണാം.
Live Updates 25/08/26 : കേരളത്തിൽ ശക്തമായ മഴ തുടരും; 11 ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്
കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇതിൻ്റെ അടിസ്ഥാനത്തിൽ 11 ഇന്ന് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 25(ഇന്ന്) മഞ്ഞ അലർട്ട്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട്.
ഓഗസ്റ്റ് 26 മഞ്ഞ അലർട്ട്
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മഴതുടരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
English Summary : The India Meteorological Department (IMD) has forecast widespread heavy rainfall across Kerala for the next five days. For August 25 (today), a yellow alert is in place for 11 districts: Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, Malappuram, Kozhikode, Wayanad, Kannur, and Kasaragod.