Newsroom
Severe Rains & Floods Wreak Havoc : അതിതീവ്ര മഴയും പ്രളയക്കെടുതിയും; 67.44 കോടി രൂപയുടെ കൃഷി നശിച്ചു, കർഷകർക്ക് തിരിച്ചടി
Metbeat News

Severe Rains & Floods Wreak Havoc : അതിതീവ്ര മഴയും പ്രളയക്കെടുതിയും; 67.44 കോടി രൂപയുടെ കൃഷി നശിച്ചു, കർഷകർക്ക് തിരിച്ചടി

ജൂലൈ അവസാന ആഴ്ചയിലും ഓഗസ്റ്റ് ആദ്യ ദിവസങ്ങളിലുമായി സംസ്ഥാനത്തുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും (Flood) കാർഷിക മേഖലയ്ക്ക് (Agriculture Sector) കനത്ത

അതിതീവ്ര മഴയും പ്രളയക്കെടുതിയും; 67.44 കോടി രൂപയുടെ കൃഷി നശിച്ചു, കർഷകർക്ക് തിരിച്ചടി

ജൂലൈ അവസാന ആഴ്ചയിലും ഓഗസ്റ്റ് ആദ്യ ദിവസങ്ങളിലുമായി സംസ്ഥാനത്തുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും (Flood) കാർഷിക മേഖലയ്ക്ക് (Agriculture Sector) കനത്ത ആഘാതമുണ്ടാക്കിയതായി കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. ജില്ലകളിൽ നിന്ന് ലഭിച്ച ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ടുകളുടെ (First Information Reports - FIRs) അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക വിലയിരുത്തൽ പ്രകാരം 1,882 ഹെക്ടർ കൃഷിയാണ് നശിച്ചത്. പ്രകൃതിക്ഷോഭത്തിൽ 23,537 കർഷകർ നേരിട്ട് ബാധിക്കപ്പെട്ടതായും 67.44 കോടി രൂപയുടെ വിളനാശം (Crop Loss) കണക്കാക്കിയതായും മന്ത്രി വ്യക്തമാക്കി. 

നെല്ലിനും വാഴയ്ക്കും ഏറ്റവും കൂടുതൽ നഷ്ടം

പ്രളയത്തിന്റെ ആഘാതം സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും കാർഷിക മേഖലയെ ബാധിച്ചു. എന്നാൽ നെൽകൃഷി (Paddy), വാഴകൃഷി (Banana Cultivation) എന്നിവയ്ക്കാണ് ഏറ്റവും വലിയ തിരിച്ചടിയേറ്റത്. സംസ്ഥാനത്തെ ആകെ സാമ്പത്തിക നഷ്ടത്തിന്റെ 80 ശതമാനത്തിലധികവും ഈ രണ്ട് വിളകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ആലപ്പുഴയിൽ ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടം

ജില്ലകളിൽ ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടം രേഖപ്പെടുത്തിയത് ആലപ്പുഴയിലാണ്. ഇവിടെ മാത്രം 13.05 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. തുടർന്ന് വയനാട് – 12.96 കോടി, പത്തനംതിട്ട – 9.37 കോടി, മലപ്പുറം – 7.88 കോടി, എറണാകുളം – 4.96 കോടി എന്നിങ്ങനെയാണ് നഷ്ടം. അതേസമയം, ഏറ്റവും കൂടുതൽ കർഷകർ ദുരിതമനുഭവിച്ചത് പത്തനംതിട്ട ജില്ലയിലാണ്. ഇവിടെ 5,303 കർഷകർ പ്രകൃതിക്ഷോഭത്തിൽ ബാധിക്കപ്പെട്ടു.

പല വിളകൾക്കും കനത്ത ആഘാതം

മലപ്പുറം ജില്ലയിൽ പ്രധാനമായും വാഴയും നെല്ലും നശിച്ചതാണ് വലിയ നഷ്ടത്തിന് കാരണമായത്. എറണാകുളത്ത് നെല്ല്, വാഴ, ജാതി (Nutmeg), പച്ചക്കറികൾ (Vegetables) എന്നിവ ഉൾപ്പെടെ വിവിധ വിളകൾക്ക് വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. 

കണ്ണൂർ 3.38 കോടി, കോട്ടയം 3.28 കോടി, ഇടുക്കി 3.27 കോടി, കൊല്ലം 2.94 കോടി, കോഴിക്കോട് 2.74 കോടി രൂപയുടെ നഷ്ടവും രേഖപ്പെടുത്തി. തിരുവനന്തപുരം 1.72 കോടി, കാസർകോട് 1.04 കോടി, തൃശൂർ 69.62 ലക്ഷം, പാലക്കാട് 17.38 ലക്ഷം രൂപയുടെ വിളനാശവും വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കർഷകർക്ക് സമയബന്ധിത സഹായം ഉറപ്പാക്കും

പ്രളയബാധിത മേഖലകളിലെ നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്തി അർഹരായ കർഷകർക്ക് സമയബന്ധിതമായി ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൃഷിവകുപ്പ് സ്വീകരിച്ചുവരികയാണെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കി ദുരിതബാധിത കർഷകർക്ക് പരമാവധി സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

English Summary : Heavy rains and flooding in late July and early August caused severe agricultural distress across Kerala, resulting in ₹67.44 crore in crop losses and damaging 1,882 hectares of farmland. Over 23,537 farmers were impacted, with paddy and banana crops bearing over 80% of the financial blow.

UAE Weather 23/08/26 : മഴ കുറയും, പ്രസന്നമായ കാലാവസ്ഥ, അബൂദബിയില്‍ ചൂട് 45 ഡിഗ്രിയെത്തും

യു.എ.ഇയില്‍ നാളെ (ഞായര്‍) ഭാഗിക മേഘാവൃതവും പ്രസന്നമായ അന്തരീക്ഷവും. അബൂദബിയില്‍ പകല്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തും. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം യു.എ.ഇയിലെ കിഴക്കന്‍ മേഖലയില്‍ ഇടിയോടെ മഴ സാധ്യത. ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം) കിഴക്കന്‍ മേഖലയില്‍ മഴ പ്രവചിക്കുന്നുണ്ട്.

മിതമായതോ ഇടത്തരം വേഗതയിലുള്ളതോ ആയ കാറ്റാണ് പ്രതീക്ഷിക്കുന്നത്. തെക്കുകിഴക്കു മുതല്‍ വടക്കുകിഴക്കെ ദിശയിലാണ് കാറ്റ് വീശുക. കാഴ്ചയ്ക്കു തടസ്സമാകുന്ന വിധത്തില്‍ പൊടിക്കാറ്റിനും സാധ്യത.

കാറ്റിന്റെ വേഗത മണിക്കൂറില്‍ 10 മുതല്‍ 25 വരെ കിലോമീറ്ററില്‍ എത്തും. ചില സമയം കാറ്റിന്റെ വേഗത 40 കിലോമീറ്ററിലെത്തും. രാത്രിയില്‍ ആര്‍ദ്രത കൂടുന്നതിനാല്‍ ഉഷ്ണം വര്‍ധിക്കും. തീരദേശത്താണ് ആര്‍ദ്രത കൂടുകയും ഉഷ്ണം കൂടുകയും ചെയ്യുക. തിങ്കളാഴ്ച രാവിലെ വരെ ഉഷ്ണം കൂടുതലായിരിക്കും. 

ശനിയാഴ്ച യു.എ.ഇയില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് അല്‍ഐനിലെ സ്വെയ്ഹാനിലാണ്. 48.5 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയ താപനില. ഉച്ചയ്്ക്ക് രണ്ടിനായിരുന്നു ഈ ചൂട് രേഖപ്പെടുത്തിയത്. 

ഞായറാഴ്ച ദുബൈയിലും അബൂദബിയിലും യഥാക്രമം 42 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ താപനില ദുബൈയിലും അബൂദബിയിലും 34 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. 

ഓഗസ്റ്റ് 21 ന് അബൂദബിയിലും മറ്റുള്ള പ്രദേശത്തും കനത്ത മഴയും ഇടിമിന്നലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

UAE weather update ന് താഴെ കൊടുത്ത WhatsApp Group ൽ ചേരാം https://chat.whatsapp.com/JgFMZdgx6jbHK0A2sewtPl?s=cl&p=a&ilr=0

English Summary : UAE Weather Update: Easing Rainfall, Pleasant Skies, and High Temperatures Reaching Up to 45°C in Abu Dhabi. The National Centre of Meteorology (NCM) forecasts partly cloudy and generally pleasant conditions.